തിരുവനന്തപുരം: എല്ലാ സർക്കാർ വകുപ്പുകളിലും അർധസർക്കാർ- പൊതുമേഖലാ-സ്വയംഭരണ- സഹകരണ സ്ഥാപനങ്ങളിലും ഓഫീസ് നടപടികൾക്ക് ഇന്നു മുതൽ മലയാളം നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സർക്കുലറുകൾ, കത്തിടപാടുകൾ, ഫയൽ നടപടികൾ, റിപ്പോർട്ടുകൾ, സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം ഇനി മലയാളത്തിലായിരിക്കണം.
പുതിയ മാറ്റം മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി വരും. തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തും. ഓഫീസ് ബോർഡുകൾ, ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും രേഖപ്പെടുത്തുന്ന ബോർഡുകൾ എന്നിവയും മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തിൽ പ്രദർശിപ്പിക്കണം. സർക്കാർ വാഹനങ്ങളുടെ ബോർഡിൽ മുൻവശത്തു മലയാളത്തിലും പിൻവശത്ത് ഇംഗ്ലീഷിലും ഒരേ വലുപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണം.
എന്നാൽ, കേന്ദ്രസർക്കാർ, കേന്ദ്രസ്ഥാപനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങൾ, മറ്റു രാജ്യങ്ങൾ എന്നിവയുമായുള്ള കത്തിടപാടുകൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ നിബന്ധനയിൽനിന്നൊഴിവാക്കും. ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകളും ഒഴിവാക്കിയിട്ടുണ്ട്.
പുതിയ മാറ്റം മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി വരും. തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തും. ഓഫീസ് ബോർഡുകൾ, ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും രേഖപ്പെടുത്തുന്ന ബോർഡുകൾ എന്നിവയും മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തിൽ പ്രദർശിപ്പിക്കണം. സർക്കാർ വാഹനങ്ങളുടെ ബോർഡിൽ മുൻവശത്തു മലയാളത്തിലും പിൻവശത്ത് ഇംഗ്ലീഷിലും ഒരേ വലുപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണം.
എന്നാൽ, കേന്ദ്രസർക്കാർ, കേന്ദ്രസ്ഥാപനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങൾ, മറ്റു രാജ്യങ്ങൾ എന്നിവയുമായുള്ള കത്തിടപാടുകൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ നിബന്ധനയിൽനിന്നൊഴിവാക്കും. ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകളും ഒഴിവാക്കിയിട്ടുണ്ട്.