മൂന്നാർ: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു മൂന്നാറിൽ പൊന്പിള ഒരുമൈയുടെ നേതൃത്വത്തിലുള്ള സമരം ഒരാഴ്ച പിന്നിടുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണു രാജേശ്വരി, കൗസല്യ, ഗോമതി എന്നിവരുടെ നേതൃത്വത്തിൽ പൊന്പിള ഒരുമൈയിലെ ഒരുവിഭാഗം മന്ത്രിക്കെതിരെ സമരം ആരംഭിച്ചത്.
സമരത്തിനു പിന്തുണയർപ്പിച്ചു വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തിയിരുന്നു.
നിരാഹാരം അവസാനിപ്പിച്ച പൊന്പിള ഒരുമൈ പ്രവർത്തകരുടെ സത്യഗ്രഹ സമരമാണു തുടരുന്നത്. ശ്രീലത, ഗോമതി, രാജേശ്വരി, കൗസല്യ എന്നിവർക്കൊപ്പം ആം ആദ്മി പ്രവർത്തകരും ആദിവാസി സംഘടനകളിലെ പ്രവർത്തകരുമാണു പങ്കെടുക്കുന്നത്.
മറ്റു രാഷ്ട്രീയ നേതാക്കളാരും തന്നെ എത്തിയിരുന്നില്ല. മൂന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രത്യക്ഷ പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, മന്ത്രി രാജി വയ്ക്കുന്നതു വരെ സമരം ശക്തമായി തുടരുമെന്നു പൊന്പിള ഒരുമൈ നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണു രാജേശ്വരി, കൗസല്യ, ഗോമതി എന്നിവരുടെ നേതൃത്വത്തിൽ പൊന്പിള ഒരുമൈയിലെ ഒരുവിഭാഗം മന്ത്രിക്കെതിരെ സമരം ആരംഭിച്ചത്.
സമരത്തിനു പിന്തുണയർപ്പിച്ചു വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തിയിരുന്നു.
നിരാഹാരം അവസാനിപ്പിച്ച പൊന്പിള ഒരുമൈ പ്രവർത്തകരുടെ സത്യഗ്രഹ സമരമാണു തുടരുന്നത്. ശ്രീലത, ഗോമതി, രാജേശ്വരി, കൗസല്യ എന്നിവർക്കൊപ്പം ആം ആദ്മി പ്രവർത്തകരും ആദിവാസി സംഘടനകളിലെ പ്രവർത്തകരുമാണു പങ്കെടുക്കുന്നത്.
മറ്റു രാഷ്ട്രീയ നേതാക്കളാരും തന്നെ എത്തിയിരുന്നില്ല. മൂന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രത്യക്ഷ പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, മന്ത്രി രാജി വയ്ക്കുന്നതു വരെ സമരം ശക്തമായി തുടരുമെന്നു പൊന്പിള ഒരുമൈ നേതാക്കൾ അറിയിച്ചു.