പയ്യന്നൂർ: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം ജൂലൈ അവസാനവാരം തലശേരിയിൽ നടക്കുമെന്ന് മന്ത്രി എ.കെ. ബാലൻ. സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള പൂരക്കളി അക്കാദമിയുടെ ഉദ്ഘാടനം കണ്ടോത്ത് ശ്രീകൂർമ്പ ഭഗവതി ക്ഷേത്ര പരിസരത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സാധാരണ തിരുവനന്തപുരത്തെ ഏതെങ്കിലും തിയറ്ററിൽ ചെറിയ സദസിനെ സാക്ഷിയാക്കി നടക്കുന്ന അവാർഡ് ദാന ചടങ്ങ് കൂടുതൽ ജനകീയമാക്കുകയെന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വടക്കൻ കേരളത്തിന്റെ സ്വന്തം കലയായ പൂരക്കളിയുടെ പരിപോഷണത്തിനും അതേക്കുറിച്ചുള്ള പഠന-ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സാംസ്കാരിക വകുപ്പിനു കീഴിൽ സ്വതന്ത്രമായ പൂരക്കളി അക്കാദമി ആരംഭിച്ചതെന്നും ഇതിന്റെ വിജയത്തിനാവശ്യമായ എല്ലാ സഹായവും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനസർക്കാർ 100 കോടി രൂപ ചെലവിൽ 20 ഗ്രാമങ്ങളിൽ ആരംഭിക്കാനിരിക്കുന്ന സിനിമാ തിയറ്ററുകളിലൊന്ന് പയ്യന്നൂർ മണ്ഡലത്തിലായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 1000 കലാകാരൻമാർക്ക് വജ്രജൂബിലി ഫെലോഷിപ്പായി 10,000 രൂപ വീതം നൽകുന്നതിന് 13.5 കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ട്.
നാടൻകലാരംഗങ്ങളിൽ പുതുതലമുറയുടെ പങ്കാളിത്തം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ സഹായവും സർക്കാർ നൽകും. നേരത്തേ വനിതകൾക്കുകൂടി പ്രാതിനിധ്യമുണ്ടായിരുന്ന കലയായിരുന്ന പൂരക്കളിയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ പരിശീലനം അക്കാദമിയിൽ നൽകാൻ സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. പെരുമ്പയിലെ ഡിടിപിസി കെട്ടിടത്തിൽ താത്കാലികമായി ആരംഭിച്ച ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു.
അക്കാദമി ആരംഭിക്കുന്നതിന് വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ താമസിയാതെ ആരംഭിക്കും. അക്കാദമിക്കായി 25 ലക്ഷം രൂപ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു.
ചടങ്ങിൽ സി. കൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. എം.കെ. രാഘവൻ എംപി, എംഎൽഎമാരായ ടി.വി. രാജേഷ്, എം. രാജഗോപാൽ, പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലൻ, കേരള പൂരക്കളി അക്കാദമി ചെയർമാൻ സി.എച്ച്. സുരേന്ദ്രൻ നായർ, അക്കാദമി സെക്രട്ടറി കെ.വി. മോഹനൻ, ഫോക്ലോർ അക്കാദമി സെക്രട്ടറി എ.കെ. നമ്പ്യാർ, വി.ഇ. രാഗേഷ്, നഗരസഭ കൗണ്സിലർമാർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പൂരക്കളി, സംഘസംവാദം, മറത്തുകളി തുടങ്ങിയവ അരങ്ങേറി. വൈകുന്നേരം നടന്ന സമാപനസമ്മേളനത്തോടനുബന്ധിച്ച് കേരള ഫോക്ലോർ അക്കാദമിയുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
സാധാരണ തിരുവനന്തപുരത്തെ ഏതെങ്കിലും തിയറ്ററിൽ ചെറിയ സദസിനെ സാക്ഷിയാക്കി നടക്കുന്ന അവാർഡ് ദാന ചടങ്ങ് കൂടുതൽ ജനകീയമാക്കുകയെന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വടക്കൻ കേരളത്തിന്റെ സ്വന്തം കലയായ പൂരക്കളിയുടെ പരിപോഷണത്തിനും അതേക്കുറിച്ചുള്ള പഠന-ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സാംസ്കാരിക വകുപ്പിനു കീഴിൽ സ്വതന്ത്രമായ പൂരക്കളി അക്കാദമി ആരംഭിച്ചതെന്നും ഇതിന്റെ വിജയത്തിനാവശ്യമായ എല്ലാ സഹായവും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനസർക്കാർ 100 കോടി രൂപ ചെലവിൽ 20 ഗ്രാമങ്ങളിൽ ആരംഭിക്കാനിരിക്കുന്ന സിനിമാ തിയറ്ററുകളിലൊന്ന് പയ്യന്നൂർ മണ്ഡലത്തിലായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 1000 കലാകാരൻമാർക്ക് വജ്രജൂബിലി ഫെലോഷിപ്പായി 10,000 രൂപ വീതം നൽകുന്നതിന് 13.5 കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ട്.
നാടൻകലാരംഗങ്ങളിൽ പുതുതലമുറയുടെ പങ്കാളിത്തം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ സഹായവും സർക്കാർ നൽകും. നേരത്തേ വനിതകൾക്കുകൂടി പ്രാതിനിധ്യമുണ്ടായിരുന്ന കലയായിരുന്ന പൂരക്കളിയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ പരിശീലനം അക്കാദമിയിൽ നൽകാൻ സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. പെരുമ്പയിലെ ഡിടിപിസി കെട്ടിടത്തിൽ താത്കാലികമായി ആരംഭിച്ച ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു.
അക്കാദമി ആരംഭിക്കുന്നതിന് വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ താമസിയാതെ ആരംഭിക്കും. അക്കാദമിക്കായി 25 ലക്ഷം രൂപ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു.
ചടങ്ങിൽ സി. കൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. എം.കെ. രാഘവൻ എംപി, എംഎൽഎമാരായ ടി.വി. രാജേഷ്, എം. രാജഗോപാൽ, പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലൻ, കേരള പൂരക്കളി അക്കാദമി ചെയർമാൻ സി.എച്ച്. സുരേന്ദ്രൻ നായർ, അക്കാദമി സെക്രട്ടറി കെ.വി. മോഹനൻ, ഫോക്ലോർ അക്കാദമി സെക്രട്ടറി എ.കെ. നമ്പ്യാർ, വി.ഇ. രാഗേഷ്, നഗരസഭ കൗണ്സിലർമാർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പൂരക്കളി, സംഘസംവാദം, മറത്തുകളി തുടങ്ങിയവ അരങ്ങേറി. വൈകുന്നേരം നടന്ന സമാപനസമ്മേളനത്തോടനുബന്ധിച്ച് കേരള ഫോക്ലോർ അക്കാദമിയുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.