തൃപ്പൂണിത്തുറ: ഉദയംപേരൂർ തെക്കൻ പറവൂർ ഭാഗത്ത് കോണത്തുപുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. തെക്കൻപറവൂർ കോളനിക്കടുത്തു പരവംവെളി കുസുമരാജിന്റെ മക്കളായ അനന്തുകൃഷ്ണ (14), അതുൽകൃഷ്ണ (12) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് സംഭവം.
എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അനന്തുകൃഷ്ണ. പൂത്തോട്ട കെപിഎം ഹൈസ്കൂളിൽ എട്ടാം ക്ലാസിലാണ് അതുൽകൃഷ്ണ പഠിക്കുന്നത്. കുസുമരാജ് ആന്പല്ലൂരിൽ കെഎസ്ഇബി ജീവനക്കാരനാണ്. മാതാവ്: ജിജി (വൈക്കം ഗവ. സ്കൂൾ അധ്യാപിക).ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെയാണ് അനന്തുകൃഷ്ണയും അതുൽ കൃഷ്ണയും ഉൾപ്പെടെ അഞ്ചു പേരാണ് കോണത്തുപുഴയിൽ തൈക്കാട്ട് കടവുഭാഗത്തു കുളക്കാനിറങ്ങിയത്.
കൂട്ടുകാർ ആദ്യം കരയ്ക്കു കയറി മടങ്ങി. അനന്തുവിനെയും അതുലിനെയും കാണാത്തതിനാൽ അവർ തിരികെ കടവിലെത്തുന്പോൾ ഇരുവരും മുങ്ങിത്താഴുന്നതാണു കണ്ടത്. അവർ ഉറക്കെ നിലവിളിച്ചതോടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും പുഴയിൽ ചാടി മുങ്ങിത്തപ്പി അനന്തുവിനെയും അതുലിനെയും കരയ്ക്കെത്തിച്ചെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു.തൃപ്പൂണിത്തുറ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അനന്തുകൃഷ്ണ. പൂത്തോട്ട കെപിഎം ഹൈസ്കൂളിൽ എട്ടാം ക്ലാസിലാണ് അതുൽകൃഷ്ണ പഠിക്കുന്നത്. കുസുമരാജ് ആന്പല്ലൂരിൽ കെഎസ്ഇബി ജീവനക്കാരനാണ്. മാതാവ്: ജിജി (വൈക്കം ഗവ. സ്കൂൾ അധ്യാപിക).ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെയാണ് അനന്തുകൃഷ്ണയും അതുൽ കൃഷ്ണയും ഉൾപ്പെടെ അഞ്ചു പേരാണ് കോണത്തുപുഴയിൽ തൈക്കാട്ട് കടവുഭാഗത്തു കുളക്കാനിറങ്ങിയത്.
കൂട്ടുകാർ ആദ്യം കരയ്ക്കു കയറി മടങ്ങി. അനന്തുവിനെയും അതുലിനെയും കാണാത്തതിനാൽ അവർ തിരികെ കടവിലെത്തുന്പോൾ ഇരുവരും മുങ്ങിത്താഴുന്നതാണു കണ്ടത്. അവർ ഉറക്കെ നിലവിളിച്ചതോടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും പുഴയിൽ ചാടി മുങ്ങിത്തപ്പി അനന്തുവിനെയും അതുലിനെയും കരയ്ക്കെത്തിച്ചെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു.തൃപ്പൂണിത്തുറ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.