നെടുമ്പാശേരി: കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തകർച്ചയിൽനിന്നു തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ പത്തുവർഷത്തെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്താൻ ഒരു വിദ്യാഭ്യാസ കമ്മീഷനെ നിയോഗിക്കണമെന്നു നെടുമ്പാശേരിയിൽ ചേർന്ന സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിന്റെ മുഖ്യധാരയായ സിബിഎസ്ഇ സ്കൂളുകളെ ഓരോ സർക്കാരുകളുടെയും അധികാരപരിധിയിൽ കൊണ്ടുവരാനുള്ള നീക്കം അവസാനിപ്പിച്ച് അതിന്റെ ദേശീയ സ്വഭാവം നിലനിർത്തണമെന്നും കണ്കറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസത്തെ സംബന്ധിച്ച് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരപരിധികൾ നിർണയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എട്ടാം ക്ലാസുവരെ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും നിലവിൽ മലയാള ഭാഷ നിർബന്ധമായും പാഠ്യവിഷയമായിരിക്കെ, ഉയർന്ന ക്ലാസുകളിൽ കൂടി മലയാള ഭാഷ നിർബന്ധമാക്കുന്നപക്ഷം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളുടെ കുട്ടികളും വിദേശ രാജ്യങ്ങളിൽനിന്നു മടങ്ങിയെത്തുന്ന കുട്ടികളുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സിബിഎസ്ഇ സ്കൂളുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യമുള്ള വിവിധ വിഷയങ്ങളടങ്ങുന്ന നിവേദനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറി.
വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് എത്രയും വേഗം പ്രശ്നം കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം തേടുമെന്ന് അദ്ദേഹം ഉറപ്പുനല്കി.
അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളടങ്ങുന്ന ഒരു വിദഗ്ധസമിതി രൂപീകരിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.14 ജില്ലകളിൽ നിന്നായി, അംഗീകൃത സിബിഎസ്ഇ സ്കൂളുകളെ പ്രതിനിധീകരിച്ച് ജില്ലാ, സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി. രാജ്മോഹന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏബ്രഹാം തോമസ്, രവി നമ്പൂതിരി, ഡോ. കെ. വർഗീസ്, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിന്റെ മുഖ്യധാരയായ സിബിഎസ്ഇ സ്കൂളുകളെ ഓരോ സർക്കാരുകളുടെയും അധികാരപരിധിയിൽ കൊണ്ടുവരാനുള്ള നീക്കം അവസാനിപ്പിച്ച് അതിന്റെ ദേശീയ സ്വഭാവം നിലനിർത്തണമെന്നും കണ്കറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസത്തെ സംബന്ധിച്ച് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരപരിധികൾ നിർണയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എട്ടാം ക്ലാസുവരെ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും നിലവിൽ മലയാള ഭാഷ നിർബന്ധമായും പാഠ്യവിഷയമായിരിക്കെ, ഉയർന്ന ക്ലാസുകളിൽ കൂടി മലയാള ഭാഷ നിർബന്ധമാക്കുന്നപക്ഷം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളുടെ കുട്ടികളും വിദേശ രാജ്യങ്ങളിൽനിന്നു മടങ്ങിയെത്തുന്ന കുട്ടികളുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സിബിഎസ്ഇ സ്കൂളുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യമുള്ള വിവിധ വിഷയങ്ങളടങ്ങുന്ന നിവേദനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറി.
വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് എത്രയും വേഗം പ്രശ്നം കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം തേടുമെന്ന് അദ്ദേഹം ഉറപ്പുനല്കി.
അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളടങ്ങുന്ന ഒരു വിദഗ്ധസമിതി രൂപീകരിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.14 ജില്ലകളിൽ നിന്നായി, അംഗീകൃത സിബിഎസ്ഇ സ്കൂളുകളെ പ്രതിനിധീകരിച്ച് ജില്ലാ, സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി. രാജ്മോഹന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏബ്രഹാം തോമസ്, രവി നമ്പൂതിരി, ഡോ. കെ. വർഗീസ്, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.