കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം. മണിയെ പുറത്താക്കാനുള്ള ഇച്ഛാശക്തി ഇടതുപക്ഷം കാണിക്കണമെന്നു നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി അട്ടിമറിച്ചു സംസ്ഥാനത്തു മദ്യലഭ്യത കൂട്ടാനുള്ള സര്‍ക്കാരിന്റെ ശ്രമം പ്രതിഷേധാര്‍ഹമാണ്. ജനവാസ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ തുടങ്ങിയ മദ്യവില്പനശാലകൾ അടച്ചുപൂട്ടണം. മദ്യശാലകള്‍ക്കെതിരായ സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്ന പ്രവണത ഭരണഘടനാ വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.
നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, ഭാരവാഹികളായ ബെന്നി പെരുമ്പള്ളി, ബിജി മണ്ഡപം, എന്‍.എന്‍. ഷാജി, കെ.ജി. വിജയകുമാരന്‍ നായര്‍, അനീഷ് ഇരട്ടയാനി, കെന്നടി കരിമ്പിന്‍കാലായില്‍, ഡോ. ജോര്‍ജ് ഏബ്രഹാം താളനാനി, നജീം പോരുവഴി, അയൂബ് മേലേടത്ത്, ബിജി നാരായണന്, സി. കരുണാകരന് നായര്‍, സുധീഷ് നായര്‍, ബിനോയ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സുപ്രീംകോടതി വിധി അട്ടിമറിച്ചു സംസ്ഥാനത്തു മദ്യലഭ്യത കൂട്ടാനുള്ള സര്‍ക്കാരിന്റെ ശ്രമം പ്രതിഷേധാര്‍ഹമാണ്. ജനവാസ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ തുടങ്ങിയ മദ്യവില്പനശാലകൾ അടച്ചുപൂട്ടണം. മദ്യശാലകള്‍ക്കെതിരായ സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്ന പ്രവണത ഭരണഘടനാ വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.
നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, ഭാരവാഹികളായ ബെന്നി പെരുമ്പള്ളി, ബിജി മണ്ഡപം, എന്‍.എന്‍. ഷാജി, കെ.ജി. വിജയകുമാരന്‍ നായര്‍, അനീഷ് ഇരട്ടയാനി, കെന്നടി കരിമ്പിന്‍കാലായില്‍, ഡോ. ജോര്‍ജ് ഏബ്രഹാം താളനാനി, നജീം പോരുവഴി, അയൂബ് മേലേടത്ത്, ബിജി നാരായണന്, സി. കരുണാകരന് നായര്‍, സുധീഷ് നായര്‍, ബിനോയ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.