തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയ്ക്ക് അര കിലോമീറ്ററിനുള്ളിലെ മദ്യശാലകൾ നിരോധിച്ച സുപ്രീംകോടതി വിധി അട്ടിമറിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ നിയമ നടപടിക്ക് ഒരുങ്ങുന്നു. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ചീഫ് സെക്രട്ടറി, എക് സൈസ്-നികുതി, പൊതുമരാമത്തു സെക്രട്ടറി, എക്സൈസ് കമ്മീഷണർ, ദേശീയ പാത വിഭാഗം ചീഫ് എൻജിനിയർ തുടങ്ങിയവർക്കു വക്കീൽ നോട്ടീസ് അയച്ചു.
സുപ്രീംകോടതി ഉത്തരവനുസരിച്ചു 262 മദ്യശാലകൾ ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റർ ചുറ്റളവിലാണെന്നു കണ്ടെത്തി അടച്ചു പൂട്ടിയിരുന്നു. എന്നാൽ, ദേശീയ- സംസ്ഥാന പാതകളുടെ പേരു മാറ്റി ഇവ തുറന്നു കൊടുക്കാൻ സംസ്ഥാന സർക്കാർ ഒത്താശ നൽകി. ഉദാഹരണമായി ദേശീയ പാത 66ലെ കഴക്കൂട്ടം- കാരോട് ബൈപ്പാസിനെ ദേശീയപാതയാക്കുകയും നേരത്തേ ദേശീയപാത കടന്നു പോയിരുന്ന കേശവദാസപുരം- പട്ടം റോഡിനെ ഒഴിവാക്കുകയും വഴി ഇതിനു സമീപത്തെ മദ്യവിൽപന ശാലകൾ തുറക്കാൻ അവസരം നൽകി.
കോഴിക്കോട്, കോട്ടയം, എറണാകുളം ജില്ലകളിലും സമാനമായ സാഹചര്യമാണുള്ളത്. ബൈപ്പാസുകളെ ദേശീയപാതകളാക്കി യഥാർഥ എൻഎച്ചിനെ ഒഴിവാക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചത്. ഇതാണു മദ്യശാല ഉടമകൾക്കു കോടതിയിൽ തുണയായതെന്നും അഡ്വ.കാളീശ്വരം രാജ് വഴി നൽകിയ നോട്ടീസിൽ പറയുന്നു.
സുപ്രീംകോടതി ഉത്തരവനുസരിച്ചു 262 മദ്യശാലകൾ ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റർ ചുറ്റളവിലാണെന്നു കണ്ടെത്തി അടച്ചു പൂട്ടിയിരുന്നു. എന്നാൽ, ദേശീയ- സംസ്ഥാന പാതകളുടെ പേരു മാറ്റി ഇവ തുറന്നു കൊടുക്കാൻ സംസ്ഥാന സർക്കാർ ഒത്താശ നൽകി. ഉദാഹരണമായി ദേശീയ പാത 66ലെ കഴക്കൂട്ടം- കാരോട് ബൈപ്പാസിനെ ദേശീയപാതയാക്കുകയും നേരത്തേ ദേശീയപാത കടന്നു പോയിരുന്ന കേശവദാസപുരം- പട്ടം റോഡിനെ ഒഴിവാക്കുകയും വഴി ഇതിനു സമീപത്തെ മദ്യവിൽപന ശാലകൾ തുറക്കാൻ അവസരം നൽകി.
കോഴിക്കോട്, കോട്ടയം, എറണാകുളം ജില്ലകളിലും സമാനമായ സാഹചര്യമാണുള്ളത്. ബൈപ്പാസുകളെ ദേശീയപാതകളാക്കി യഥാർഥ എൻഎച്ചിനെ ഒഴിവാക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചത്. ഇതാണു മദ്യശാല ഉടമകൾക്കു കോടതിയിൽ തുണയായതെന്നും അഡ്വ.കാളീശ്വരം രാജ് വഴി നൽകിയ നോട്ടീസിൽ പറയുന്നു.