കോഴിക്കോട്: കസ്തൂരിരംഗൻ-ഗാഡ്ഗിൽ റിപ്പോർട്ടിൽ സർക്കാരിൽനിന്നു അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ.
റിപ്പോർട്ടിന്റെ പേരിൽ മലയോര ജനത അനുഭവിക്കുന്ന ദുരിതം സർക്കാർ കാണണം. കൃഷി നാശം നികത്തുന്നതിന് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുല്ലൂരാംപാറ ബഥാനിയയിൽ 31-ാമത് താമരശേരി രൂപതാദിനാഘോഷ ചടങ്ങിൽ സ്വാഗതം ആശംസിക്കുകയായിരുന്നു ബിഷപ്. കൃഷി നാശം കർഷകരെ ദുരിതത്തിലാക്കുകയാണ്. ഈ വിഷയം സർക്കാരിന്റെ മുന്നിലെത്തിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് ബിഷപ് പറഞ്ഞു. ബിഷപ് എമെരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
റിപ്പോർട്ടിന്റെ പേരിൽ മലയോര ജനത അനുഭവിക്കുന്ന ദുരിതം സർക്കാർ കാണണം. കൃഷി നാശം നികത്തുന്നതിന് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുല്ലൂരാംപാറ ബഥാനിയയിൽ 31-ാമത് താമരശേരി രൂപതാദിനാഘോഷ ചടങ്ങിൽ സ്വാഗതം ആശംസിക്കുകയായിരുന്നു ബിഷപ്. കൃഷി നാശം കർഷകരെ ദുരിതത്തിലാക്കുകയാണ്. ഈ വിഷയം സർക്കാരിന്റെ മുന്നിലെത്തിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് ബിഷപ് പറഞ്ഞു. ബിഷപ് എമെരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.