കൊച്ചി: മാവേലിക്കരയില്‍ മാവോയിസ്റ്റ് യോഗം നടത്തിയ കേസിൽ അഞ്ചു പ്രതികളെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി മൂന്നു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. മാവേലിക്കര മാങ്കാംകുഴി കരിവേലില്‍ രാജേഷ് ഭവനത്തില്‍ രാജേഷ് (37), കല്‍പ്പാക്കം ഇന്ദിരാഗാന്ധി അറ്റോമിക് റിസര്‍ച്ച് സെന്ററിലെ റിട്ട. സയന്റിസ്റ്റ് ചെന്നൈ രാജാക്കില്‍പാക്കം ഗോപാല്‍ (55), കൊല്ലം മയ്യ് കൈപ്പുഴ ദേവരാജന്‍ (54), ചിറയിന്‍കീഴ് ഞാറയില്‍ക്കോണം ചരുവിള ബാഹുലേയന് (52), മൂവാറ്റുപുഴ ഐരാപുരം മണ്ണടി കീഴില്ലം കുരിയന്നൂര്‍ അജയകുമാര്‍ എന്ന അജയന് മണ്ണൂര്‍ (53) എന്നിവരെയാണു ശിക്ഷിച്ചത്.
ഇതിനു പുറമേ രണ്ടു വകുപ്പുകളിലായി പ്രതികള്‍ 5,000 രൂപ വീതം പിഴ അടയ്ക്കാനും ഉത്തരവുണ്ട്. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായി എന്‍ഐഎയ്ക്ക് തെളിയിക്കാനായെങ്കിലും രാജ്യദ്രോഹം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിയിക്കാനായില്ല.
2012 ഡിസംബര്‍ 29നാണു മാവേലിക്കര ചെറുമഠം ലോഡ്ജില്‍ മാവോയിസ്റ്റ് അനുകൂല യോഗം നടത്തിയെന്നാരോപിച്ചു പ്രതികളെ പിടിയിലായത്. മാവോയിസ്റ്റ് അനുകൂല സമീപനം പുലര്‍ത്തുന്ന റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിലേക്ക് (ആര്‍ഡിഎഫ്) യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണു രഹസ്യയോഗമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
ഇതിനു പുറമേ രണ്ടു വകുപ്പുകളിലായി പ്രതികള്‍ 5,000 രൂപ വീതം പിഴ അടയ്ക്കാനും ഉത്തരവുണ്ട്. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായി എന്‍ഐഎയ്ക്ക് തെളിയിക്കാനായെങ്കിലും രാജ്യദ്രോഹം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിയിക്കാനായില്ല.
2012 ഡിസംബര്‍ 29നാണു മാവേലിക്കര ചെറുമഠം ലോഡ്ജില്‍ മാവോയിസ്റ്റ് അനുകൂല യോഗം നടത്തിയെന്നാരോപിച്ചു പ്രതികളെ പിടിയിലായത്. മാവോയിസ്റ്റ് അനുകൂല സമീപനം പുലര്‍ത്തുന്ന റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിലേക്ക് (ആര്‍ഡിഎഫ്) യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണു രഹസ്യയോഗമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.