കൊച്ചി: തന്റെ കാലത്തു നൽകിയ പട്ടയങ്ങൾക്കു നിയമസാധുത നൽകാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നു ദേവികുളം മുൻ അഡീഷണൽ തഹസിൽദാർ എം.ഐ. രവീന്ദ്രൻ. സംസ്ഥാനത്തു കൈവശഭൂമിക്കു പട്ടയം കൊടുക്കുകയെന്നത് 1999ലെ ഇടതുപക്ഷ സർക്കാരിന്റെ നയപരമായ തീരുമാനം ആയിരുന്നുവെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ദേവികുളം താലൂക്കിൽ ഒൻപതു വില്ലേജുകളിൽ പട്ടയം കൊടുക്കാൻ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ ശിപാർശ അന്നത്തെ ജില്ലാ കളക്ടർ അംഗീകരിച്ചിരുന്നു. തനിക്ക് അഡീഷണൽ തഹസിൽദാരുടെ പൂർണചുമതല നൽകികൊണ്ടുള്ള കളക്ടറുടെ 1988 ഡിസംബർ 26ലെ ഉത്തരവ് സർക്കാരിൽനിന്ന് എസ്ആർഒ നന്പറായി സർക്കാർ ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. അതുകൊണ്ടാണു താൻ നൽകിയ പട്ടയങ്ങൾക്കു നിയമസാധുതയില്ലെന്നു പറയുന്നത്. സർക്കാരിനു പറ്റിയ വീഴ്ചയാണ് ഇതിനു കാരണം. സർക്കാരിന്റെ നടപടിക്രമങ്ങളിൽ സംഭവിച്ചിട്ടുള്ള കാലതാമസത്തിനും തെറ്റുകൾക്കും പട്ടയ ഉടമകളും പട്ടയം നൽകിയ ഉദ്യോഗസ്ഥരും ഉത്തരവാദികളല്ല. റവന്യു വകുപ്പിൽ സീനിയോരിറ്റി സംബന്ധിച്ച തർക്കം കോടതിയിൽ നിലനിന്നിരുന്നതിനാൽ താൻ അവിടെ ജോലി ചെയ്തിരുന്ന കാലത്ത് തഹസിൽദാറാ യി പ്രമോഷൻ നടത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി തഹസിൽദാർക്ക് അഡീഷണൽ തഹസിൽദാരുടെ മുഴുവൻ ചുമതലയും നൽകി കളക്ടർ ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവിന്റെ പകർപ്പ് ലാൻഡ് റവന്യു കമ്മീഷണർക്കു കളക്ടർ അയച്ചുകൊടുത്തിരുന്നു. ഈ കമ്മീഷണർ കളക്ടറുടെ ഉത്തരവിനെതിരേ ഒരു ആക്ഷേപവും ഇതുവരെ ഉന്നയിച്ചിട്ടില്ല. കളക്ടറുടെ ഉത്തരവിന് അധികാരവികേന്ദ്രീകരണ പദ്ധതിപ്രകാരം നിയമപ്രാബല്യമുള്ളതാണ്. കൂടാതെ ഡെപ്യൂട്ടി തഹസിൽദാർക്കു കളക്ടറിൽ നിക്ഷിപ്തമായ ചില അധികാരങ്ങൾ നൽകി സർക്കാരിൽനിന്ന് 1969 ഏപ്രിൽ 10നു 3317/ഡി4/69/ആർഡി നന്പറായി വിജ്ഞാപനം പുറപ്പെടുവിച്ചത് ഇപ്പോഴും നിലനിൽക്കുകയാണെന്നും എം.ഐ. രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
ദേവികുളം താലൂക്കിൽ പട്ടയം നൽകാൻ അഡീഷണൽ തഹസിൽദാരെ നിയമിച്ച കളക്ടറുടെ ഉത്തരവ് മുൻകാലപ്രാബല്യത്തോടെ എസ്ആർഒ ആയി ഗസറ്റിൽ വിജ്ഞാപനം നടത്തി നിയമസാധുത നൽകുകയും ഭൂനികുതി വാങ്ങാൻ സർക്കാർ തയാറാകുകയും വേണം. ഇതിനു സാധിക്കില്ലെങ്കിൽ താൻ നൽകിയ 530 പട്ടയങ്ങളും അടിയന്തരമായി റദ്ദാക്കി സർക്കാർ ഭൂമിയിലെ അനധികൃത പ്രവേശനം ഒഴിപ്പിച്ചു സർക്കാർ മുതൽ കൂട്ടേണ്ടതാണ്. 1999 ലെ ഇ.കെ. നായനാർ സർക്കാരിനു പറ്റിയ വീഴ്ച പിണറായി വിജയൻ സർക്കാർ തിരുത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈയേറ്റത്തിന്റെ പേരിൽ ഇടയ്ക്കിടെയുണ്ടാകുന്ന വിവാദം മൂന്നാർ ടൂറിസത്തിനു തിരിച്ചടിയാകുന്നുണ്ട്. ഭൂവിനിയോഗനിയമം കേരളത്തിൽ എല്ലായിടത്തും ഒരുപോലെയാണ്. നികത്താൻ പാടില്ലാത്ത ആയിരക്കണക്കിന് ഏക്കർ ഭൂമി സംസ്ഥാനത്തു നികത്തിയിട്ടുണ്ട്. കായലോരങ്ങളുടെയും പുഴയോരങ്ങളുടെയും അനുവദനീയ പരിധിക്കുള്ളിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കൈയേറ്റങ്ങളുടെ പേരിൽ എപ്പോഴും വിവാദമാകുന്നതു മൂന്നാറാണ്. ഇവിടെനിന്നു കിലോമീറ്ററുകൾ മാറി ചിന്നക്കനാൽ, പള്ളിവാസൽ, രാജകുമാരി, ആനവിരട്ടി എന്നീ പ്രദേശങ്ങളിലും വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ട്. ഭൂസംരക്ഷണത്തിൽ സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുമാണു മൂന്നാർ കൈയേറ്റങ്ങൾ നിയന്ത്രിക്കാൻ പ്രധാനതടസം. മൂന്നാറിലെ സർക്കാർഭൂമി കോണ്ക്രീറ്റ് ജണ്ടയിട്ടു സംരക്ഷിക്കണം.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും പട്ടയം കൊടുത്തിട്ടുള്ളതു കേരള ഭൂമി പതിവ് നിയമവും ചട്ടവും അനുസരിച്ചാണ്. ഈ ചട്ടത്തിൽ 9(1) പ്രകാരമുള്ള ചില പ്രധാന വ്യവസ്ഥകൾ മൂന്നാറിലെ ടൂറിസം വികസനത്തിനു തടസം സൃഷ്ടിക്കുന്നതാണ്. ഉപാധികളിൽ ഇളവ് അനുവദിക്കുകയോ ഒഴിവാക്കുകയോ വേണം.
ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ വീടിരിക്കുന്നതു പട്ടയഭൂമിയിലാണെന്നും അതു നൽകിയതു താനാണെന്നും വ്യക്തമാക്കിയ രവീന്ദ്രൻ, കൈയേറ്റങ്ങൾ തീരുമാനിക്കേണ്ടതും ഒഴിപ്പിക്കേണ്ടതും രാഷ്ട്രീയ പാർട്ടികളല്ല സർക്കാർ ഉദ്യോഗസ്ഥരാണെന്നും അഭിപ്രായപ്പെട്ടു.
വൈദ്യുതിമന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തിനെതിരേ പൊന്പിള ഒരുമൈ മൂന്നാറിൽ നടത്തുന്ന സമരം അംഗീകരിക്കാനാവില്ല. സമരം മണിക്കെതിരേയാണെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിലോ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലോ നടത്തണം. ടൂറിസ്റ്റുകളെ തടഞ്ഞുള്ള സമരം മൂന്നാർ ടൂറിസത്തെ നശിപ്പിക്കും. പൊന്പിള ഒരുമൈ നടത്തുന്ന സമരം ഒരേക്കർ ഭൂമിയും വീടും വേണമെന്ന ആവശ്യത്തിലേക്കു മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളം താലൂക്കിൽ ഒൻപതു വില്ലേജുകളിൽ പട്ടയം കൊടുക്കാൻ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ ശിപാർശ അന്നത്തെ ജില്ലാ കളക്ടർ അംഗീകരിച്ചിരുന്നു. തനിക്ക് അഡീഷണൽ തഹസിൽദാരുടെ പൂർണചുമതല നൽകികൊണ്ടുള്ള കളക്ടറുടെ 1988 ഡിസംബർ 26ലെ ഉത്തരവ് സർക്കാരിൽനിന്ന് എസ്ആർഒ നന്പറായി സർക്കാർ ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. അതുകൊണ്ടാണു താൻ നൽകിയ പട്ടയങ്ങൾക്കു നിയമസാധുതയില്ലെന്നു പറയുന്നത്. സർക്കാരിനു പറ്റിയ വീഴ്ചയാണ് ഇതിനു കാരണം. സർക്കാരിന്റെ നടപടിക്രമങ്ങളിൽ സംഭവിച്ചിട്ടുള്ള കാലതാമസത്തിനും തെറ്റുകൾക്കും പട്ടയ ഉടമകളും പട്ടയം നൽകിയ ഉദ്യോഗസ്ഥരും ഉത്തരവാദികളല്ല. റവന്യു വകുപ്പിൽ സീനിയോരിറ്റി സംബന്ധിച്ച തർക്കം കോടതിയിൽ നിലനിന്നിരുന്നതിനാൽ താൻ അവിടെ ജോലി ചെയ്തിരുന്ന കാലത്ത് തഹസിൽദാറാ യി പ്രമോഷൻ നടത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി തഹസിൽദാർക്ക് അഡീഷണൽ തഹസിൽദാരുടെ മുഴുവൻ ചുമതലയും നൽകി കളക്ടർ ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവിന്റെ പകർപ്പ് ലാൻഡ് റവന്യു കമ്മീഷണർക്കു കളക്ടർ അയച്ചുകൊടുത്തിരുന്നു. ഈ കമ്മീഷണർ കളക്ടറുടെ ഉത്തരവിനെതിരേ ഒരു ആക്ഷേപവും ഇതുവരെ ഉന്നയിച്ചിട്ടില്ല. കളക്ടറുടെ ഉത്തരവിന് അധികാരവികേന്ദ്രീകരണ പദ്ധതിപ്രകാരം നിയമപ്രാബല്യമുള്ളതാണ്. കൂടാതെ ഡെപ്യൂട്ടി തഹസിൽദാർക്കു കളക്ടറിൽ നിക്ഷിപ്തമായ ചില അധികാരങ്ങൾ നൽകി സർക്കാരിൽനിന്ന് 1969 ഏപ്രിൽ 10നു 3317/ഡി4/69/ആർഡി നന്പറായി വിജ്ഞാപനം പുറപ്പെടുവിച്ചത് ഇപ്പോഴും നിലനിൽക്കുകയാണെന്നും എം.ഐ. രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
ദേവികുളം താലൂക്കിൽ പട്ടയം നൽകാൻ അഡീഷണൽ തഹസിൽദാരെ നിയമിച്ച കളക്ടറുടെ ഉത്തരവ് മുൻകാലപ്രാബല്യത്തോടെ എസ്ആർഒ ആയി ഗസറ്റിൽ വിജ്ഞാപനം നടത്തി നിയമസാധുത നൽകുകയും ഭൂനികുതി വാങ്ങാൻ സർക്കാർ തയാറാകുകയും വേണം. ഇതിനു സാധിക്കില്ലെങ്കിൽ താൻ നൽകിയ 530 പട്ടയങ്ങളും അടിയന്തരമായി റദ്ദാക്കി സർക്കാർ ഭൂമിയിലെ അനധികൃത പ്രവേശനം ഒഴിപ്പിച്ചു സർക്കാർ മുതൽ കൂട്ടേണ്ടതാണ്. 1999 ലെ ഇ.കെ. നായനാർ സർക്കാരിനു പറ്റിയ വീഴ്ച പിണറായി വിജയൻ സർക്കാർ തിരുത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈയേറ്റത്തിന്റെ പേരിൽ ഇടയ്ക്കിടെയുണ്ടാകുന്ന വിവാദം മൂന്നാർ ടൂറിസത്തിനു തിരിച്ചടിയാകുന്നുണ്ട്. ഭൂവിനിയോഗനിയമം കേരളത്തിൽ എല്ലായിടത്തും ഒരുപോലെയാണ്. നികത്താൻ പാടില്ലാത്ത ആയിരക്കണക്കിന് ഏക്കർ ഭൂമി സംസ്ഥാനത്തു നികത്തിയിട്ടുണ്ട്. കായലോരങ്ങളുടെയും പുഴയോരങ്ങളുടെയും അനുവദനീയ പരിധിക്കുള്ളിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കൈയേറ്റങ്ങളുടെ പേരിൽ എപ്പോഴും വിവാദമാകുന്നതു മൂന്നാറാണ്. ഇവിടെനിന്നു കിലോമീറ്ററുകൾ മാറി ചിന്നക്കനാൽ, പള്ളിവാസൽ, രാജകുമാരി, ആനവിരട്ടി എന്നീ പ്രദേശങ്ങളിലും വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ട്. ഭൂസംരക്ഷണത്തിൽ സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുമാണു മൂന്നാർ കൈയേറ്റങ്ങൾ നിയന്ത്രിക്കാൻ പ്രധാനതടസം. മൂന്നാറിലെ സർക്കാർഭൂമി കോണ്ക്രീറ്റ് ജണ്ടയിട്ടു സംരക്ഷിക്കണം.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും പട്ടയം കൊടുത്തിട്ടുള്ളതു കേരള ഭൂമി പതിവ് നിയമവും ചട്ടവും അനുസരിച്ചാണ്. ഈ ചട്ടത്തിൽ 9(1) പ്രകാരമുള്ള ചില പ്രധാന വ്യവസ്ഥകൾ മൂന്നാറിലെ ടൂറിസം വികസനത്തിനു തടസം സൃഷ്ടിക്കുന്നതാണ്. ഉപാധികളിൽ ഇളവ് അനുവദിക്കുകയോ ഒഴിവാക്കുകയോ വേണം.
ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ വീടിരിക്കുന്നതു പട്ടയഭൂമിയിലാണെന്നും അതു നൽകിയതു താനാണെന്നും വ്യക്തമാക്കിയ രവീന്ദ്രൻ, കൈയേറ്റങ്ങൾ തീരുമാനിക്കേണ്ടതും ഒഴിപ്പിക്കേണ്ടതും രാഷ്ട്രീയ പാർട്ടികളല്ല സർക്കാർ ഉദ്യോഗസ്ഥരാണെന്നും അഭിപ്രായപ്പെട്ടു.
വൈദ്യുതിമന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തിനെതിരേ പൊന്പിള ഒരുമൈ മൂന്നാറിൽ നടത്തുന്ന സമരം അംഗീകരിക്കാനാവില്ല. സമരം മണിക്കെതിരേയാണെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിലോ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലോ നടത്തണം. ടൂറിസ്റ്റുകളെ തടഞ്ഞുള്ള സമരം മൂന്നാർ ടൂറിസത്തെ നശിപ്പിക്കും. പൊന്പിള ഒരുമൈ നടത്തുന്ന സമരം ഒരേക്കർ ഭൂമിയും വീടും വേണമെന്ന ആവശ്യത്തിലേക്കു മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.