കോഴിക്കോട്: മദ്യഷാപ്പുകളുടെ സ്ഥലം മാറ്റുന്ന സംസ്ഥാനമായി കേരളം മാറരുതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കോടതി വിധി മറികടക്കാൻ നഗരപ്രദേശങ്ങളിലെ മദ്യഷാപ്പുകൾ ഗ്രാമങ്ങളിലേക്ക് മാറ്റിസ്ഥാപിക്കരുത്. മദ്യഷാപ്പുകൾ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്ക് മാറ്റാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
31ാമത് താമരശേരി രൂപതാ ദിനാഘോഷം കോഴിക്കോട് പുല്ലൂരാംപാറ ബഥാനിയ സെന്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. മദ്യത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിൽ നിന്നു കെസിബിസി പിന്നോട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യം സമൂഹത്തിനുണ്ടാക്കുന്ന അപകടം വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മാത്രമാണ് മദ്യം വിറ്റ് ലാഭം കൊയ്യാൻ ശ്രമിക്കുന്നത്. ബിഹാറിൽ മദ്യം പൂർണമായി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം അവിടുത്തെ സർക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ മാനവികതയ്ക്കും ഐക്യത്തിനും കൂട്ടായ പ്രവർത്തനമാണ് ആവശ്യം. കേരളത്തിലെ സഭകൾ ഇതിനായി ഒന്നിച്ചു പ്രവർത്തിക്കണം. ഇതര മതസ്ഥരെ അന്യരായി സഭ കാണുന്നില്ല. എല്ലാ മതവിശ്വാസികളെയും മാനിച്ച് അവരുടെ നന്മകൾ സ്വീകരിച്ചും ക്രൈസ്തവ നന്മകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയുമാണ് സഭ പ്രവർത്തിക്കേണ്ടത്. കസ്തൂരിരംഗൻ-ഗാഡ്ഗിൽ പോലുള്ള വിഷയത്തിലും ഇത്തരം ഇടപെടലാണ് ആവശ്യം. ഇതൊരു ഭൂപ്രദേശത്തിന്റെ പ്രശ്നമാണ്. ഇത്തരം വിഷയങ്ങളെ ഒരു വിഭാഗത്തിന്റെ പ്രശ്നമായി മാത്രം ഒതുക്കാൻ ശ്രമിക്കരുത്. കേരളം മുതൽ മുംബൈ വരെയുള്ള ഭുപ്രദേശത്തിന്റെ പ്രശ്നമാണിത്. നിലവിലെ നിയമം പാലിച്ച് ഭൂമി വാങ്ങി വർഷങ്ങളായി താമസിക്കുന്നവരെ കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള നീക്കത്തെ എതിർക്കുകയാണ് വേണ്ടത്. ഇത്തരം പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമുണ്ടാകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. മലയോര മേഖലയിൽ കൃഷി ചെയ്ത് ജീവിക്കുന്നവരുടെ ദുരിതം സർക്കാർ കാണാതിരിക്കുരുതെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലയോര മേഖലയിൽ കർഷകർക്ക് കൃഷിയിറക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഹൈറേഞ്ചിന് കർഷകർ നൽകിയ സംഭാവന സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
31ാമത് താമരശേരി രൂപതാ ദിനാഘോഷം കോഴിക്കോട് പുല്ലൂരാംപാറ ബഥാനിയ സെന്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. മദ്യത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിൽ നിന്നു കെസിബിസി പിന്നോട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യം സമൂഹത്തിനുണ്ടാക്കുന്ന അപകടം വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മാത്രമാണ് മദ്യം വിറ്റ് ലാഭം കൊയ്യാൻ ശ്രമിക്കുന്നത്. ബിഹാറിൽ മദ്യം പൂർണമായി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം അവിടുത്തെ സർക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ മാനവികതയ്ക്കും ഐക്യത്തിനും കൂട്ടായ പ്രവർത്തനമാണ് ആവശ്യം. കേരളത്തിലെ സഭകൾ ഇതിനായി ഒന്നിച്ചു പ്രവർത്തിക്കണം. ഇതര മതസ്ഥരെ അന്യരായി സഭ കാണുന്നില്ല. എല്ലാ മതവിശ്വാസികളെയും മാനിച്ച് അവരുടെ നന്മകൾ സ്വീകരിച്ചും ക്രൈസ്തവ നന്മകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയുമാണ് സഭ പ്രവർത്തിക്കേണ്ടത്. കസ്തൂരിരംഗൻ-ഗാഡ്ഗിൽ പോലുള്ള വിഷയത്തിലും ഇത്തരം ഇടപെടലാണ് ആവശ്യം. ഇതൊരു ഭൂപ്രദേശത്തിന്റെ പ്രശ്നമാണ്. ഇത്തരം വിഷയങ്ങളെ ഒരു വിഭാഗത്തിന്റെ പ്രശ്നമായി മാത്രം ഒതുക്കാൻ ശ്രമിക്കരുത്. കേരളം മുതൽ മുംബൈ വരെയുള്ള ഭുപ്രദേശത്തിന്റെ പ്രശ്നമാണിത്. നിലവിലെ നിയമം പാലിച്ച് ഭൂമി വാങ്ങി വർഷങ്ങളായി താമസിക്കുന്നവരെ കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള നീക്കത്തെ എതിർക്കുകയാണ് വേണ്ടത്. ഇത്തരം പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമുണ്ടാകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. മലയോര മേഖലയിൽ കൃഷി ചെയ്ത് ജീവിക്കുന്നവരുടെ ദുരിതം സർക്കാർ കാണാതിരിക്കുരുതെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലയോര മേഖലയിൽ കർഷകർക്ക് കൃഷിയിറക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഹൈറേഞ്ചിന് കർഷകർ നൽകിയ സംഭാവന സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.