പാലാ: സൊസൈറ്റി ജീവനക്കാരനു കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒരു കോടി. പാലാ മിൽക്ക്ബാർ സൊസൈറ്റി ജീവനക്കാരനായ പാലാ ചെത്തിമറ്റം കീന്തനാനിക്കൽ ടി.കെ. ഗോപിയെയാണു ഭാഗ്യദേവത കടാക്ഷിച്ചത്. 40 വർഷമായി മിൽക്ക്ബാർ സൊസൈറ്റി ജീവനക്കാരനായിരുന്ന ഗോപി രണ്ടു വർഷം മുൻപ് വിരമിച്ച ശേഷം സൊസൈറ്റി അധികൃതർ കരാറടിസ്ഥാനത്തിൽ നൽകിയ ജോലിയിൽ തുടരുകയാണ്.
ഇന്നലെ പാലാ മെയിൻ റോഡിൽ തൃപ്തി ഐസ്ക്രീം പാർലറിനു സമീപം കാൽ നൂറ്റാണ്ടായി ലോട്ടറിവില്പന നടത്തുന്ന ശ്രീജിത്ത് ലക്കിസെന്ററിലെ എ.എസ്. ബഷിയുടെ പക്കൽനിന്നാണു സമ്മാനാർഹമായ കെ.ആർ. 513757 നന്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. തന്റെ ജന്മദിനവർഷം 1957 ആയതിനാൽ 57-ൽ അവസാനിക്കുന്ന ടിക്കറ്റ് സ്ഥിരമായി വാങ്ങാറുണ്ടായിരുന്നുവെന്നും സ്വന്തമായി ഒരു വീടും സ്ഥലവും വാങ്ങണമെന്നുമാണ് ആഗ്രഹമെന്നും ഗോപി പറഞ്ഞു. ഭാര്യ ചന്ദ്രമതി മരിച്ചശേഷം ആകെയുണ്ടായിരുന്ന സന്പാദ്യമായ രണ്ട് സെന്റ് സ്ഥലവും വീടും ഇളയ മകൻ ജിസണിനും ഭാര്യ രമ്യയ്ക്കും കൈമാറിയിരുന്നു. ഇപ്പോൾ അവർക്കൊപ്പമാണ് താമസം. മറ്റൊരു മകൻ ജാസി.
സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് പാലാ ശാഖയിൽ ഏല്പിച്ചു.
ഇന്നലെ പാലാ മെയിൻ റോഡിൽ തൃപ്തി ഐസ്ക്രീം പാർലറിനു സമീപം കാൽ നൂറ്റാണ്ടായി ലോട്ടറിവില്പന നടത്തുന്ന ശ്രീജിത്ത് ലക്കിസെന്ററിലെ എ.എസ്. ബഷിയുടെ പക്കൽനിന്നാണു സമ്മാനാർഹമായ കെ.ആർ. 513757 നന്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. തന്റെ ജന്മദിനവർഷം 1957 ആയതിനാൽ 57-ൽ അവസാനിക്കുന്ന ടിക്കറ്റ് സ്ഥിരമായി വാങ്ങാറുണ്ടായിരുന്നുവെന്നും സ്വന്തമായി ഒരു വീടും സ്ഥലവും വാങ്ങണമെന്നുമാണ് ആഗ്രഹമെന്നും ഗോപി പറഞ്ഞു. ഭാര്യ ചന്ദ്രമതി മരിച്ചശേഷം ആകെയുണ്ടായിരുന്ന സന്പാദ്യമായ രണ്ട് സെന്റ് സ്ഥലവും വീടും ഇളയ മകൻ ജിസണിനും ഭാര്യ രമ്യയ്ക്കും കൈമാറിയിരുന്നു. ഇപ്പോൾ അവർക്കൊപ്പമാണ് താമസം. മറ്റൊരു മകൻ ജാസി.
സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് പാലാ ശാഖയിൽ ഏല്പിച്ചു.