കണ്ണൂർ: തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സോഷ്യൽ സെക്യൂരിറ്റി കോഡ് വെറും തട്ടിപ്പാണെന്ന് മുൻ എം.പി. തമ്പാൻ തോമസ്. സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളിയൂണിയൻ (എസ്എടിയു) 14 ാം ജില്ലാ സമ്മേളനം കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേൾക്കുമ്പോൾ മനോഹരമായി തോന്നാമെങ്കിലും 178 പേജുള്ള സോഷ്യൽ സെക്യൂരിറ്റി കോഡിൽ ആദ്യഭാഗത്തു മാത്രമാണ് തൊഴിലാളിസ്നേഹം കാണാനുള്ളത്. പിന്നീടുള്ള പേജുകൾ നോക്കിയാൽ തൊഴിലാളികളിൽനിന്നു പിടിച്ചെടുക്കുന്ന വിഹിതത്തിൽ ഒരുഭാഗം മാത്രം അവർക്കു തിരിച്ചുനല്‍കി ബാക്കി വൻകിട കമ്പനികളുടെ ഷെയറിലും മറ്റും നിക്ഷേപിച്ച് ഭാവിയിൽ കൂടുതൽ നേട്ടമുണ്ടാകും എന്ന മോഹന വാഗ്ദാനം നല്‍കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേൾക്കുമ്പോൾ മനോഹരമായി തോന്നാമെങ്കിലും 178 പേജുള്ള സോഷ്യൽ സെക്യൂരിറ്റി കോഡിൽ ആദ്യഭാഗത്തു മാത്രമാണ് തൊഴിലാളിസ്നേഹം കാണാനുള്ളത്. പിന്നീടുള്ള പേജുകൾ നോക്കിയാൽ തൊഴിലാളികളിൽനിന്നു പിടിച്ചെടുക്കുന്ന വിഹിതത്തിൽ ഒരുഭാഗം മാത്രം അവർക്കു തിരിച്ചുനല്‍കി ബാക്കി വൻകിട കമ്പനികളുടെ ഷെയറിലും മറ്റും നിക്ഷേപിച്ച് ഭാവിയിൽ കൂടുതൽ നേട്ടമുണ്ടാകും എന്ന മോഹന വാഗ്ദാനം നല്‍കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.