കോട്ടയം: എറണാകുളം മഹാരാജാസ് കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി അധ്യാപകനായ ജയദേവ്, 2012ൽ മൂല്യനിർണയത്തിന് ഏൽപ്പിച്ച ഉത്തരക്കടലാസ് ഇതുവരെയും തിരിച്ചു നൽകാത്ത സാഹചര്യത്തിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കു റിപ്പോർട്ട് ചെയ്യുവാനും ഉത്തരക്കടലാസ് വീണ്ടെടുക്കാൻ പോലീസ് സഹായം ആവശ്യപ്പെടാനും എംജി സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
എംജി യൂണിവേഴ്സിറ്റിയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ച സൊസൈറ്റിയായ സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഗവേണിംഗ് കൗണ്‍സിലിൽ യൂണിവേഴ്സിറ്റി പ്രതിനിധിയായി സിൻഡിക്കേറ്റംഗം പി.കെ. ഹരികുമാറിനെ ഇന്നലെ ചേർന്നു സിൻഡിക്കേറ്റ് യോഗം തെരഞ്ഞെടുത്തു. ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വീഴ്ചവരുത്തിയ അധ്യാപകരായ ടോണി വർഗീസിന് 10,000 രൂപയും പ്രീതാ പിള്ളയ്ക്ക് 25000 രൂപയും എടത്തല കെഎംഇഎ കോളജിലെ, യൂണിവേഴ്സിറ്റിയിലെ രജിസ്ട്രേഷൻ ഇല്ലാത്ത ബി. ആർക് വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനു പ്രിൻസിപ്പലിൽനിന്ന് ഒരു ലക്ഷം രൂപയും പിഴ ഈടാക്കാൻ തീരുമാനിച്ചു. യോഗത്തിൽ വൈസ്ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.
എംജി യൂണിവേഴ്സിറ്റിയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ച സൊസൈറ്റിയായ സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഗവേണിംഗ് കൗണ്‍സിലിൽ യൂണിവേഴ്സിറ്റി പ്രതിനിധിയായി സിൻഡിക്കേറ്റംഗം പി.കെ. ഹരികുമാറിനെ ഇന്നലെ ചേർന്നു സിൻഡിക്കേറ്റ് യോഗം തെരഞ്ഞെടുത്തു. ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വീഴ്ചവരുത്തിയ അധ്യാപകരായ ടോണി വർഗീസിന് 10,000 രൂപയും പ്രീതാ പിള്ളയ്ക്ക് 25000 രൂപയും എടത്തല കെഎംഇഎ കോളജിലെ, യൂണിവേഴ്സിറ്റിയിലെ രജിസ്ട്രേഷൻ ഇല്ലാത്ത ബി. ആർക് വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനു പ്രിൻസിപ്പലിൽനിന്ന് ഒരു ലക്ഷം രൂപയും പിഴ ഈടാക്കാൻ തീരുമാനിച്ചു. യോഗത്തിൽ വൈസ്ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.