തിരുവനന്തപുരം: ഭൂമികൈയേറ്റം ഒഴിപ്പിക്കൽ നടപടികളിൽ നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്കു നൽകണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകുമ്പോൾ ഉദ്യോഗസ്ഥർക്ക് മാനസികമായോ ശാരീരികമായോ പ്രശ്നങ്ങൾ ഉണ്ടാകരുത്. വൻകിടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് എൽഡിഎഫ് നയം.
ഇടതുപക്ഷത്തിന്റെ പൊതുനിലപാടിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ ചിലപ്പോൾ അഭിപ്രായപ്രകടനങ്ങൾ നടത്തേണ്ടിവരും. പ്രകാശ് കാരാട്ട് ചില അഭിപ്രായങ്ങൾ പറഞ്ഞതു കൊണ്ടാണു മുമ്പു തനിക്കു കാര്യങ്ങൾ പറയേണ്ടിവന്നത്.
സിപിഐ കമ്മിറ്റികളുടെ തീരുമാനപ്രകാരമാണ് താൻ നിലപാടുകൾ പരസ്യപ്പെടുത്തുന്നത്. പ്രകാശ് കാരാട്ടിനു മറുപടി പറഞ്ഞത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണ്. സിപിഐ യുടെ കാര്യങ്ങൾ പുറത്തുപറയേണ്ടത് സെക്രട്ടറിയാണ്.
ടാറ്റയുടെ ഭൂമി ഏറ്റെടുത്തത് 1971ൽ അച്യുതമേനോൻ സർക്കാരാണ്. ഈ നടപടികളുടെ തുടർച്ച നടപ്പിലാക്കിയതെല്ലാം സിപിഐക്കാരായ റവന്യു മന്ത്രിമാരായിരുന്നു. ടാറ്റയുടെ കൈവശം അധികഭൂമി ഉണ്ടെങ്കിൽ ഏറ്റെടുക്കണം. സിപിഐയുടെ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ചുള്ള ആക്ഷേപങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ആരാണു കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കാത്തതെന്നു കാനം തിരിച്ചുചോദിച്ചു.
ചില സംസ്ഥാനങ്ങളിൽ സഖ്യത്തിൽ മത്സരിച്ചതും കേന്ദ്രത്തിൽ സ്പീക്കറെ നേടിയതു മൊന്നും ആരും മറന്നിട്ടില്ല. സിപിഎമ്മും സിപിഐയും ഏറ്റവും യോജിച്ചു പോകുന്ന കാലമാണിതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകുമ്പോൾ ഉദ്യോഗസ്ഥർക്ക് മാനസികമായോ ശാരീരികമായോ പ്രശ്നങ്ങൾ ഉണ്ടാകരുത്. വൻകിടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് എൽഡിഎഫ് നയം.
ഇടതുപക്ഷത്തിന്റെ പൊതുനിലപാടിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ ചിലപ്പോൾ അഭിപ്രായപ്രകടനങ്ങൾ നടത്തേണ്ടിവരും. പ്രകാശ് കാരാട്ട് ചില അഭിപ്രായങ്ങൾ പറഞ്ഞതു കൊണ്ടാണു മുമ്പു തനിക്കു കാര്യങ്ങൾ പറയേണ്ടിവന്നത്.
സിപിഐ കമ്മിറ്റികളുടെ തീരുമാനപ്രകാരമാണ് താൻ നിലപാടുകൾ പരസ്യപ്പെടുത്തുന്നത്. പ്രകാശ് കാരാട്ടിനു മറുപടി പറഞ്ഞത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണ്. സിപിഐ യുടെ കാര്യങ്ങൾ പുറത്തുപറയേണ്ടത് സെക്രട്ടറിയാണ്.
ടാറ്റയുടെ ഭൂമി ഏറ്റെടുത്തത് 1971ൽ അച്യുതമേനോൻ സർക്കാരാണ്. ഈ നടപടികളുടെ തുടർച്ച നടപ്പിലാക്കിയതെല്ലാം സിപിഐക്കാരായ റവന്യു മന്ത്രിമാരായിരുന്നു. ടാറ്റയുടെ കൈവശം അധികഭൂമി ഉണ്ടെങ്കിൽ ഏറ്റെടുക്കണം. സിപിഐയുടെ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ചുള്ള ആക്ഷേപങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ആരാണു കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കാത്തതെന്നു കാനം തിരിച്ചുചോദിച്ചു.
ചില സംസ്ഥാനങ്ങളിൽ സഖ്യത്തിൽ മത്സരിച്ചതും കേന്ദ്രത്തിൽ സ്പീക്കറെ നേടിയതു മൊന്നും ആരും മറന്നിട്ടില്ല. സിപിഎമ്മും സിപിഐയും ഏറ്റവും യോജിച്ചു പോകുന്ന കാലമാണിതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.