ഇടുക്കി: പൊന്പിള ഒരുമൈയുടെ സമരപ്പന്തലിലേക്ക് രാത്രിയുടെ മറവിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന 20 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യം നൽകി വിട്ടയച്ചു.
വ്യാഴാഴ്ച രാത്രി പത്തോടെയാണ് സിപിഎം ഏരിയാ കമ്മറ്റി അംഗവും സ്കൂൾ അധ്യാപകനുമായ സോജന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയെന്ന പരാതി ഉയർന്നിരിക്കുന്നത്. ആക്രമണം നടത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊന്പിള ഒരുമൈ പോലീസിൽ പരാതി നൽകി. സിപിഎം ഏരിയ കമ്മിറ്റി അംഗം സോജൻ, ലോക്കൽ സെക്രട്ടറി സെൽവം, സിഐടിയു പ്രവർത്തകൻ മാരിയപ്പൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ അന്പാടി എന്നിവർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്.
എന്നാൽ സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റുചെയ്ത ശേഷം ജാമ്യത്തിൽവിട്ട പോലീസ് നടപടിയെ ഗോമതി വിമർശിച്ചു. ഇത്ര ഗൗരവമായ കുറ്റം ചെയ്തവർക്കെതിരെ പോലീസ് വളരെ നിസാരമായാണ് കേസെടുത്തിരിക്കുന്നതെന്ന് ഗോമതി ആരോപിച്ചു.
വ്യാഴാഴ്ച രാത്രി പത്തോടെയാണ് സിപിഎം ഏരിയാ കമ്മറ്റി അംഗവും സ്കൂൾ അധ്യാപകനുമായ സോജന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയെന്ന പരാതി ഉയർന്നിരിക്കുന്നത്. ആക്രമണം നടത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊന്പിള ഒരുമൈ പോലീസിൽ പരാതി നൽകി. സിപിഎം ഏരിയ കമ്മിറ്റി അംഗം സോജൻ, ലോക്കൽ സെക്രട്ടറി സെൽവം, സിഐടിയു പ്രവർത്തകൻ മാരിയപ്പൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ അന്പാടി എന്നിവർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്.
എന്നാൽ സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റുചെയ്ത ശേഷം ജാമ്യത്തിൽവിട്ട പോലീസ് നടപടിയെ ഗോമതി വിമർശിച്ചു. ഇത്ര ഗൗരവമായ കുറ്റം ചെയ്തവർക്കെതിരെ പോലീസ് വളരെ നിസാരമായാണ് കേസെടുത്തിരിക്കുന്നതെന്ന് ഗോമതി ആരോപിച്ചു.