കൊച്ചി: കേരളത്തിൽ ഉപയോഗി ക്കുന്ന മത്സ്യത്തിന്റെ 40 ശതമാനവും മത്സ്യവും നിലവിൽ മറ്റ് സംസ്ഥാനങ്ങളില്നിന്നാണെത്തുന്നതെന്നും ഇതുമൂലം മത്സ്യവിലയിൽ കുറവുണ്ടായെന്നും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മത്സ്യ ഉപഭോഗത്തിന്റെ 60 ശതമാനം മാത്രമാണ് കേരളത്തില്‍നിന്നു ലഭിക്കുന്നത്.
ബാക്കി വരുന്ന മത്സ്യം കര്‍ണാടക, തമിഴ്നാട്, ഗോവ, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്. 2035ടെ 50 ശതമാനം മത്സ്യവും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തേണ്ട സ്ഥിതിയിലേക്ക് കേരളമെത്തുമെന്നും പഠനം സൂചിപ്പിക്കുന്നു. ഒരു ദിവസം ശരാശരി 2000 മുതല്‍ 2500 വരെ ടൺ ആണു കേരളത്തിലെ മത്സ്യ ഉപഭോഗം. ഇതില്‍ 1000-1200 ടണ്‍ മത്സ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. കര്‍ണാടകയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മീന്‍ വരുന്നത്. മൊത്തം വരവ് മത്സ്യങ്ങളുടെ 22 ശതമാനം (പ്രതിദിനം ശരാശരി 153 ടൺ) കര്ണാടകയില്നിന്നെത്തുന്നു. തമിഴ്നാട്, ആന്ധ്ര എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രധാനപ്പെട്ട 23 തരം മത്സ്യയിനങ്ങളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നത്. ഇതിൽ മുന്നിൽ മത്തിയാണ്.
2015നെ അപേക്ഷിച്ച് 2016ല്‍ മത്സ്യത്തിനു 15 മുതല്‍ 20 ശതമാനം വരെ വിലക്കുറവുണ്ടായി. 2014നെ അപേക്ഷിച്ച് 2015ല്‍ 35 ശതമാനം വര്‍ധന ഉണ്ടായിടത്താണ് ഇപ്പോഴത്തെ കുറവ്. ലഭ്യതയില്‍ കുറവുണ്ടായ മത്സ്യങ്ങളുടെ വിലയും ഇടിഞ്ഞതിൽപ്പെടുന്നു. അയിലയുടെ വിലയിലാണ് ഏറ്റവും കുറവുണ്ടായത്. 30.6 ശതമാനം. കേരളീയരുടെ ഇഷ്ട മത്സ്യങ്ങളായ മത്തി, അയില, കൊഴുവ, ശീലാവ്, കിളിമീന്‍ എന്നീ മത്സ്യങ്ങളുടെ വില മൊത്തത്തില്‍ 20.7 ശതമാനം കുറഞ്ഞു.
സിഎംഎഫ്ആര്‍ഐയിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമും സംഘവുമാണ് മീനുകളുടെ വിപണനവും മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വരുന്ന മത്സ്യങ്ങളുടെ അളവും സംബന്ധിച്ചു പഠനം നടത്തിയത്.
ബാക്കി വരുന്ന മത്സ്യം കര്‍ണാടക, തമിഴ്നാട്, ഗോവ, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്. 2035ടെ 50 ശതമാനം മത്സ്യവും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തേണ്ട സ്ഥിതിയിലേക്ക് കേരളമെത്തുമെന്നും പഠനം സൂചിപ്പിക്കുന്നു. ഒരു ദിവസം ശരാശരി 2000 മുതല്‍ 2500 വരെ ടൺ ആണു കേരളത്തിലെ മത്സ്യ ഉപഭോഗം. ഇതില്‍ 1000-1200 ടണ്‍ മത്സ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. കര്‍ണാടകയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മീന്‍ വരുന്നത്. മൊത്തം വരവ് മത്സ്യങ്ങളുടെ 22 ശതമാനം (പ്രതിദിനം ശരാശരി 153 ടൺ) കര്ണാടകയില്നിന്നെത്തുന്നു. തമിഴ്നാട്, ആന്ധ്ര എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രധാനപ്പെട്ട 23 തരം മത്സ്യയിനങ്ങളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നത്. ഇതിൽ മുന്നിൽ മത്തിയാണ്.
2015നെ അപേക്ഷിച്ച് 2016ല്‍ മത്സ്യത്തിനു 15 മുതല്‍ 20 ശതമാനം വരെ വിലക്കുറവുണ്ടായി. 2014നെ അപേക്ഷിച്ച് 2015ല്‍ 35 ശതമാനം വര്‍ധന ഉണ്ടായിടത്താണ് ഇപ്പോഴത്തെ കുറവ്. ലഭ്യതയില്‍ കുറവുണ്ടായ മത്സ്യങ്ങളുടെ വിലയും ഇടിഞ്ഞതിൽപ്പെടുന്നു. അയിലയുടെ വിലയിലാണ് ഏറ്റവും കുറവുണ്ടായത്. 30.6 ശതമാനം. കേരളീയരുടെ ഇഷ്ട മത്സ്യങ്ങളായ മത്തി, അയില, കൊഴുവ, ശീലാവ്, കിളിമീന്‍ എന്നീ മത്സ്യങ്ങളുടെ വില മൊത്തത്തില്‍ 20.7 ശതമാനം കുറഞ്ഞു.
സിഎംഎഫ്ആര്‍ഐയിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമും സംഘവുമാണ് മീനുകളുടെ വിപണനവും മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വരുന്ന മത്സ്യങ്ങളുടെ അളവും സംബന്ധിച്ചു പഠനം നടത്തിയത്.