തിരുവനന്തപുരം: ലക്കും ലഗാനുമില്ലാത്ത കൈയേറ്റം മൂന്നാറിനെ മൂന്നാർ അല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്നാറിന് താങ്ങാവുന്നതിലും അപ്പുറമുള്ള നിർമാണ പ്രവർത്തനങ്ങളാണ് അവിടെ നടത്തിയിട്ടുള്ളത്. മൂന്നാർ കൈയേറ്റത്തിനെതിരേ യുവകലാ സാഹിതി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയോ മതത്തിന്റെയോ വിശ്വാസങ്ങളുടെയോ പേരിൽ കൈയേറ്റങ്ങൾക്കു മറയിടാനുള്ള ശ്രമങ്ങളെ ആരും അംഗീകരിക്കില്ല. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് ഏക്കർ ഭൂമിയാണു കൈയേറ്റക്കാർ അടക്കിവച്ചിട്ടുള്ളത്. ഇതിൽ ടാറ്റയെ പോലുള്ള വൻകിടക്കാരുണ്ട്.
ചെറിയ തോതിൽ കൈയേറ്റം നടത്തി കൃത്രിമ രേഖകൾ വരെ സൃഷ്ടിച്ചു ഭൂമി മറിച്ചു വിൽക്കുന്ന ചെറുകിടക്കാരുമുണ്ട്. ഇതു പ്രയോജനപ്പെടുത്തി കൊഴുത്തുതടിക്കുന്ന റിസോർട്ട് മാഫിയയും മൂന്നാറിൽ കുഴപ്പങ്ങളുണ്ടാക്കുന്നു. നിർഭാഗ്യവശാൽ രാഷ്ട്രീയ നേതൃത്വത്തിലെ ചിലരും ഇതിനെല്ലാം കൂട്ടുനിൽക്കുന്നു എന്ന സ്ഥിതിയുണ്ടെന്നും വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു.
കവയത്രി സുഗതകുമാരി, ഗാന്ധിയൻ ഗോപിനാഥൻനായർ, മുല്ലക്കര രത്നാകരൻ എംഎൽഎ, ജോർജ് ഓണക്കൂർ, ഗീതാ നസീർ തുടങ്ങിയവർ പ്രസംഗിച്ചു.
ജാതിയുടെയോ മതത്തിന്റെയോ വിശ്വാസങ്ങളുടെയോ പേരിൽ കൈയേറ്റങ്ങൾക്കു മറയിടാനുള്ള ശ്രമങ്ങളെ ആരും അംഗീകരിക്കില്ല. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് ഏക്കർ ഭൂമിയാണു കൈയേറ്റക്കാർ അടക്കിവച്ചിട്ടുള്ളത്. ഇതിൽ ടാറ്റയെ പോലുള്ള വൻകിടക്കാരുണ്ട്.
ചെറിയ തോതിൽ കൈയേറ്റം നടത്തി കൃത്രിമ രേഖകൾ വരെ സൃഷ്ടിച്ചു ഭൂമി മറിച്ചു വിൽക്കുന്ന ചെറുകിടക്കാരുമുണ്ട്. ഇതു പ്രയോജനപ്പെടുത്തി കൊഴുത്തുതടിക്കുന്ന റിസോർട്ട് മാഫിയയും മൂന്നാറിൽ കുഴപ്പങ്ങളുണ്ടാക്കുന്നു. നിർഭാഗ്യവശാൽ രാഷ്ട്രീയ നേതൃത്വത്തിലെ ചിലരും ഇതിനെല്ലാം കൂട്ടുനിൽക്കുന്നു എന്ന സ്ഥിതിയുണ്ടെന്നും വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു.
കവയത്രി സുഗതകുമാരി, ഗാന്ധിയൻ ഗോപിനാഥൻനായർ, മുല്ലക്കര രത്നാകരൻ എംഎൽഎ, ജോർജ് ഓണക്കൂർ, ഗീതാ നസീർ തുടങ്ങിയവർ പ്രസംഗിച്ചു.