തിരുവനന്തപുരം: സുപ്രീം കോടതിയിൽ സൗമ്യ വധക്കേസിന്റെ പരിഗണനാ ഘട്ടത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചയാണു തിരുത്തൽ ഹർജിയും തള്ളുന്നതിലേക്കു നയിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിന്റെ മനഃസാക്ഷിയുടെ നൊമ്പരമായി മാറിയ ഈ കേസ് തികഞ്ഞ ലാഘവത്തോടെ കൈകാര്യം ചെയ്തു നശിപ്പിച്ചതിന് ഇടതു സർക്കാരിനു മാപ്പില്ല. വിചാരണ കോടതിയിലും ഹൈക്കോടതിയിലും യുഡിഎഫ് സർക്കാർ ജാഗ്രതയോടെ കേസ് നടത്തിയതിനാലാണു കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു വധശിക്ഷ ലഭിച്ചത്. കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ ജാഗ്രത നിലനിർത്താൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞില്ല. കേസ് നടത്തിപ്പിൽ പൊറുക്കാനാവാത്ത അനാസ്ഥയാണ് ഇടതു സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്.
വിചാരണക്കോടതിയിൽ കേസ് വാദിച്ച സുരേശന്റെ പ്രത്യേക സേവനം തേടണമെന്ന് യുഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. പക്ഷേ ഇടതു സർക്കാരിന് അതു നടപ്പാക്കാനായില്ല. സുപ്രീംകോടതിയിൽ കേസ് നടത്തിയിരുന്ന സ്റ്റാൻഡിംഗ് കൗ ണ്സലിനെ മാറ്റി പുതിയ ആളെ നിയോഗിച്ചു. അദ്ദേഹത്തിനു കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ല. സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സംസ്ഥാനത്തിന്റെ അഭിഭാഷകർക്കു കഴിഞ്ഞില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിന്റെ മനഃസാക്ഷിയുടെ നൊമ്പരമായി മാറിയ ഈ കേസ് തികഞ്ഞ ലാഘവത്തോടെ കൈകാര്യം ചെയ്തു നശിപ്പിച്ചതിന് ഇടതു സർക്കാരിനു മാപ്പില്ല. വിചാരണ കോടതിയിലും ഹൈക്കോടതിയിലും യുഡിഎഫ് സർക്കാർ ജാഗ്രതയോടെ കേസ് നടത്തിയതിനാലാണു കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു വധശിക്ഷ ലഭിച്ചത്. കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ ജാഗ്രത നിലനിർത്താൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞില്ല. കേസ് നടത്തിപ്പിൽ പൊറുക്കാനാവാത്ത അനാസ്ഥയാണ് ഇടതു സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്.
വിചാരണക്കോടതിയിൽ കേസ് വാദിച്ച സുരേശന്റെ പ്രത്യേക സേവനം തേടണമെന്ന് യുഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. പക്ഷേ ഇടതു സർക്കാരിന് അതു നടപ്പാക്കാനായില്ല. സുപ്രീംകോടതിയിൽ കേസ് നടത്തിയിരുന്ന സ്റ്റാൻഡിംഗ് കൗ ണ്സലിനെ മാറ്റി പുതിയ ആളെ നിയോഗിച്ചു. അദ്ദേഹത്തിനു കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ല. സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സംസ്ഥാനത്തിന്റെ അഭിഭാഷകർക്കു കഴിഞ്ഞില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.