തിരുവനന്തപുരം: സുപ്രീംകോടതി വിധിച്ചിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞു ടി.പി.സെൻകുമാറിനു ഡിജിപി സ്ഥാനം നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതു നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
കഴിഞ്ഞ 24നാണു രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നു വിധിയുണ്ടായത്. ഹർജിക്കാരനെ ക്രമസമാധാനച്ചുമതലയോടെ പോലീസ് മേധാവിയായി നിയമിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും സെൻകുമാറിന് നിയമനം നൽകാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
നീതിന്യായം നടപ്പാക്കുന്നതിൽ സർക്കാർ പ്രകടിപ്പിക്കുന്ന ഈ അനാസ്ഥ ജനങ്ങൾക്കിടയിൽ സംശയം ഉളവാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. പോലീസ് സേനയിൽ വിഭാഗീയതയ്ക്കും ഇതു വഴിയൊരുക്കും. ഡിജിപിയായുള്ള ലോക്നാഥ് ബെഹ്റയുടെ നിയമനം സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹം ഇപ്പോഴും സ്ഥാനത്തു തുടരുകയും ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതു കോടതി അലക്ഷ്യവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്.
സുപ്രീംകോടതി വിധി മാനിച്ചു സെൻകുമാറിനെ അടിയന്തരമായി ഡിജിപി സ്ഥാനത്തു വീണ്ടും നിയമിക്കണമെന്നു രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ 24നാണു രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നു വിധിയുണ്ടായത്. ഹർജിക്കാരനെ ക്രമസമാധാനച്ചുമതലയോടെ പോലീസ് മേധാവിയായി നിയമിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും സെൻകുമാറിന് നിയമനം നൽകാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
നീതിന്യായം നടപ്പാക്കുന്നതിൽ സർക്കാർ പ്രകടിപ്പിക്കുന്ന ഈ അനാസ്ഥ ജനങ്ങൾക്കിടയിൽ സംശയം ഉളവാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. പോലീസ് സേനയിൽ വിഭാഗീയതയ്ക്കും ഇതു വഴിയൊരുക്കും. ഡിജിപിയായുള്ള ലോക്നാഥ് ബെഹ്റയുടെ നിയമനം സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹം ഇപ്പോഴും സ്ഥാനത്തു തുടരുകയും ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതു കോടതി അലക്ഷ്യവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്.
സുപ്രീംകോടതി വിധി മാനിച്ചു സെൻകുമാറിനെ അടിയന്തരമായി ഡിജിപി സ്ഥാനത്തു വീണ്ടും നിയമിക്കണമെന്നു രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.