മൂന്നാർ: എം.എം. മണിക്കെതിരേ സമരം നടക്കുന്ന മൂന്നാറിലെ സമരപന്തലിൽ സംഘർഷം. സമരക്കാർക്കാർക്കിടയിൽ ഭിന്നതയെത്തുടർന്നാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. പൊന്പിള ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനും സംഘത്തിനുമൊപ്പം ആം ആദ്മി നേതാവ് സി.ആർ.നീലകണ്ഠനും നിരാഹാരം നടത്തിവരികയായിരുന്നു.
ഇന്നു നീലകണ്ഠന്റെ ആരോഗ്യനിലമോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു നീക്കി. നീലകണ്ഠനു പകരം ആംആദ്മി പ്രവർത്തകർ സമരത്തിനൊരുങ്ങിയതോടെയാണു ഗോമതിയും സംഘവും ഇടഞ്ഞത്. ആം ആദ്മി ഒപ്പം നിരാഹാരം നടത്തേണ്ടെന്നും പിന്തുണ നൽകിയാൽ മതിയെന്നും ഗോമതി അഗസ്റ്റിൻ പറഞ്ഞു. ഇതോടെ വാക്കേറ്റമായി. ഇതിനിടെ, സമരപന്തൽ പൊളിക്കാൻ നാട്ടുകാരിൽ ചിലർ ശ്രമിച്ചു. സിപിഎമ്മാണു പ്രശ്നങ്ങൾക്കു പിന്നിലെന്നു ഗോമതി ആരോപിച്ചു. ഈ റിപ്പോർട്ട് തയാറാക്കുന്പോൾ കൂടുതൽ പേർ സമരപന്തലിനു സമീപത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്നു നീലകണ്ഠന്റെ ആരോഗ്യനിലമോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു നീക്കി. നീലകണ്ഠനു പകരം ആംആദ്മി പ്രവർത്തകർ സമരത്തിനൊരുങ്ങിയതോടെയാണു ഗോമതിയും സംഘവും ഇടഞ്ഞത്. ആം ആദ്മി ഒപ്പം നിരാഹാരം നടത്തേണ്ടെന്നും പിന്തുണ നൽകിയാൽ മതിയെന്നും ഗോമതി അഗസ്റ്റിൻ പറഞ്ഞു. ഇതോടെ വാക്കേറ്റമായി. ഇതിനിടെ, സമരപന്തൽ പൊളിക്കാൻ നാട്ടുകാരിൽ ചിലർ ശ്രമിച്ചു. സിപിഎമ്മാണു പ്രശ്നങ്ങൾക്കു പിന്നിലെന്നു ഗോമതി ആരോപിച്ചു. ഈ റിപ്പോർട്ട് തയാറാക്കുന്പോൾ കൂടുതൽ പേർ സമരപന്തലിനു സമീപത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.