തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്നു നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന്റെ നിയമോപദേശം. പുനഃപരിശോധനാ ഹർജി സമർപ്പിക്കുമ്പോൾ അതു സർക്കാരിന് അനുകൂലമാകാനുള്ള സാധ്യതകൾ വിരളമാണ്.
സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ, വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് അതു പരിഗണിക്കുക. അതുകൊണ്ടു വിധിയിൽ മാറ്റം വരാനിടയില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു തിരികെയെത്താൻ സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ച ഡിജിപി ടി.പി. സെൻകുമാറിനെ വേഗത്തിൽ നിയമിക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നുമില്ല. വിധി എത്രയും വേഗം നടപ്പാക്കുക മാത്രമാണു പോംവഴി. സുപ്രീം കോടതി വിധി വന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും സെൻകുമാറിനു സർക്കാർ നിയമനം നൽകാത്തതു ചർച്ചയാകുന്നതിനിടെയാണ് നിയമ സെക്രട്ടറി കഴിഞ്ഞ ദിവസം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് പുറത്തായത്. ഇതിനു സമാനമായ നിയമോപദേശങ്ങളാണു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ സമർപ്പിച്ചിട്ടുള്ളതത്രേ.
അതേസമയം, സുപ്രീംകോടതി വിധി വന്നശേഷം സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തിരുന്നുള്ള ലോക്നാഥ് ബെഹ്റയുടെ ഉത്തരവുകൾ നിയമപരമായി നിലനിൽക്കില്ലെന്ന വാദവും നിയമ വിദ്ഗ്ധർ ഉന്നയിക്കുന്നുണ്ട്.
വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിക്കുകയാണെന്നുമായിരുന്നുവെന്നുമായിരുന്നു ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതിരുന്നതിന്റെ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കണമെന്നു സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. വിധിപ്പകർപ്പു സഹിതമാണു നൽകിയത്. എന്നാൽ, ഇതു സംബന്ധിച്ച മറുപടി ലഭിച്ചിട്ടില്ലെന്നാണു സെൻകുമാറുമായി ബന്ധപ്പെട്ടവർ പറയുന്നത്.
സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ, വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് അതു പരിഗണിക്കുക. അതുകൊണ്ടു വിധിയിൽ മാറ്റം വരാനിടയില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു തിരികെയെത്താൻ സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ച ഡിജിപി ടി.പി. സെൻകുമാറിനെ വേഗത്തിൽ നിയമിക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നുമില്ല. വിധി എത്രയും വേഗം നടപ്പാക്കുക മാത്രമാണു പോംവഴി. സുപ്രീം കോടതി വിധി വന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും സെൻകുമാറിനു സർക്കാർ നിയമനം നൽകാത്തതു ചർച്ചയാകുന്നതിനിടെയാണ് നിയമ സെക്രട്ടറി കഴിഞ്ഞ ദിവസം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് പുറത്തായത്. ഇതിനു സമാനമായ നിയമോപദേശങ്ങളാണു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ സമർപ്പിച്ചിട്ടുള്ളതത്രേ.
അതേസമയം, സുപ്രീംകോടതി വിധി വന്നശേഷം സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തിരുന്നുള്ള ലോക്നാഥ് ബെഹ്റയുടെ ഉത്തരവുകൾ നിയമപരമായി നിലനിൽക്കില്ലെന്ന വാദവും നിയമ വിദ്ഗ്ധർ ഉന്നയിക്കുന്നുണ്ട്.
വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിക്കുകയാണെന്നുമായിരുന്നുവെന്നുമായിരുന്നു ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതിരുന്നതിന്റെ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കണമെന്നു സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. വിധിപ്പകർപ്പു സഹിതമാണു നൽകിയത്. എന്നാൽ, ഇതു സംബന്ധിച്ച മറുപടി ലഭിച്ചിട്ടില്ലെന്നാണു സെൻകുമാറുമായി ബന്ധപ്പെട്ടവർ പറയുന്നത്.