തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കാൻ ശുചിത്വതീരം എന്ന പേരിൽ ബൃഹദ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു.
സിസിഎഫിന്റെ സഹകരണത്തോടെ 13000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ശുചിത്വം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, എന്നിവയക്ക് ഊന്നൽ നൽകുന്ന പദ്ധതിയാകും നടപ്പിലാക്കുക. മത്സ്യത്തൊഴിലാളികളുടെ മാനസിക വളർച്ച ഉയർത്തുന്ന തരത്തിൽ വിഭാവനം ചെയ്യുന്ന അക്ഷര സാഗരം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ 9000 പേർക്ക് അക്ഷരാഭ്യാസം നൽകാനും 4500 പേരെ നാലാം തരം യോഗ്യതയിലെത്തിക്കാനും പദ്ധതിയിലൂടെ സാധിച്ചു. അടുത്ത ഘട്ടത്തിൽ മുഴുവൻ സ്കൂളുകളിലും അക്ഷര സാഗരം വ്യാപിപ്പിക്കും.
സാക്ഷരതാമിഷന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. അതേ സമയം ഫിഷറീസ് സ്കൂളുകളെ ഇതിന് മാത്രമായി പരിഗണിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കേരള തീരത്തെ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. മത്സ്യലഭ്യത കുറയുന്നതിനെ ഗൗരവമായി കാണുന്നു. ഈ സാഹചര്യത്തിൽ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് തടയുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും. ഇതിനായി സിഎംഎഫ്ആർഎ നിയമം ഭേദഗതി ചെയ്യും.
പട്ടയമില്ലാത്ത മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിക്കും. ഗുണ നിലവാരമുള്ള മത്സ്യം മാർക്കറ്റിലെത്തിക്കാൻ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള 10 മാതൃകാ മാർക്കറ്റുകൾ ഓരോ ജില്ലയിലും സ്ഥാപിക്കും. ഇതിനായി മത്സ്യഫെഡ് വഴി സഹകരണ സംഘങ്ങൾ രൂപീകരിച്ച് ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്ന് മത്സ്യം ശേഖരിച്ചാകും നേരിട്ട് മാർക്കറ്റിൽ എത്തിക്കുക.
സംസ്ഥാനത്ത് പുതുതായി ഹാർബറുകൾ തുറക്കില്ല. നിലവിൽ ഇരുപതോളം തുറമുഖങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലാഭകരമല്ല. ഇവയുടെ നവീകരണത്തിനും പരിപാലനത്തിനുമാണ് സർക്കാർ ആദ്യപരിഗണന നൽകുന്നത്. അതുവരെ പുതിയ ഹാർബറുകൾ എന്ന ആശയവുമായി മുന്നോട്ടു പോകില്ല. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറികൾക്ക് ആവശ്യമായ അളവിൽ തോട്ടണ്ടി എത്തിക്കുന്നതിന് കേരള കാഷ്യു ബോർഡ് രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക്, ദേശസാൽകൃത ബാങ്കുകളുമായി ഇന്നു ചർച്ച നടത്തും. സംസ്ഥാനത്തിന് ആവശ്യമായ കശുവണ്ടി പ്രാദേശികമായിത്തന്നെ ഉത്പാദിപ്പിക്കുന്നതിന് പ്ലാന്റർമാരുടെ സംഘടനയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. റവന്യൂവകുപ്പിന്റെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.
സിസിഎഫിന്റെ സഹകരണത്തോടെ 13000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ശുചിത്വം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, എന്നിവയക്ക് ഊന്നൽ നൽകുന്ന പദ്ധതിയാകും നടപ്പിലാക്കുക. മത്സ്യത്തൊഴിലാളികളുടെ മാനസിക വളർച്ച ഉയർത്തുന്ന തരത്തിൽ വിഭാവനം ചെയ്യുന്ന അക്ഷര സാഗരം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ 9000 പേർക്ക് അക്ഷരാഭ്യാസം നൽകാനും 4500 പേരെ നാലാം തരം യോഗ്യതയിലെത്തിക്കാനും പദ്ധതിയിലൂടെ സാധിച്ചു. അടുത്ത ഘട്ടത്തിൽ മുഴുവൻ സ്കൂളുകളിലും അക്ഷര സാഗരം വ്യാപിപ്പിക്കും.
സാക്ഷരതാമിഷന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. അതേ സമയം ഫിഷറീസ് സ്കൂളുകളെ ഇതിന് മാത്രമായി പരിഗണിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കേരള തീരത്തെ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. മത്സ്യലഭ്യത കുറയുന്നതിനെ ഗൗരവമായി കാണുന്നു. ഈ സാഹചര്യത്തിൽ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് തടയുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും. ഇതിനായി സിഎംഎഫ്ആർഎ നിയമം ഭേദഗതി ചെയ്യും.
പട്ടയമില്ലാത്ത മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിക്കും. ഗുണ നിലവാരമുള്ള മത്സ്യം മാർക്കറ്റിലെത്തിക്കാൻ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള 10 മാതൃകാ മാർക്കറ്റുകൾ ഓരോ ജില്ലയിലും സ്ഥാപിക്കും. ഇതിനായി മത്സ്യഫെഡ് വഴി സഹകരണ സംഘങ്ങൾ രൂപീകരിച്ച് ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്ന് മത്സ്യം ശേഖരിച്ചാകും നേരിട്ട് മാർക്കറ്റിൽ എത്തിക്കുക.
സംസ്ഥാനത്ത് പുതുതായി ഹാർബറുകൾ തുറക്കില്ല. നിലവിൽ ഇരുപതോളം തുറമുഖങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലാഭകരമല്ല. ഇവയുടെ നവീകരണത്തിനും പരിപാലനത്തിനുമാണ് സർക്കാർ ആദ്യപരിഗണന നൽകുന്നത്. അതുവരെ പുതിയ ഹാർബറുകൾ എന്ന ആശയവുമായി മുന്നോട്ടു പോകില്ല. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറികൾക്ക് ആവശ്യമായ അളവിൽ തോട്ടണ്ടി എത്തിക്കുന്നതിന് കേരള കാഷ്യു ബോർഡ് രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക്, ദേശസാൽകൃത ബാങ്കുകളുമായി ഇന്നു ചർച്ച നടത്തും. സംസ്ഥാനത്തിന് ആവശ്യമായ കശുവണ്ടി പ്രാദേശികമായിത്തന്നെ ഉത്പാദിപ്പിക്കുന്നതിന് പ്ലാന്റർമാരുടെ സംഘടനയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. റവന്യൂവകുപ്പിന്റെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.