തിരുവനന്തപുരം: ആംഗൻവാടികളുടെ സേവനങ്ങളെക്കുറിച്ച് ഗുണഭോക്താക്കളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കാനും പ്രവർത്തനങ്ങളിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനും സംസ്ഥാനത്തെ 33,115 ആംഗൻവാടികളിലും സോഷ്യൽ ഓഡിറ്റ് നടത്താൻ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആംഗൻവാടികളിൽ സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി വകുപ്പുതല ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും. അവരെ ഉപയോഗിച്ച് വാർഡ്തല സോഷ്യൽ ഓഡിറ്റ് ടീം രൂപീകരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകും. സോഷ്യൽ ഓഡിറ്റ് ടീം രൂപീകരിക്കാനുമുള്ള ഭരണാനുമതി നൽകിയതായും മന്ത്രി അറിയിച്ചു.
വാർഡ് കൗണ്‍സിലർ അല്ലെങ്കിൽ വാർഡ് മെംബർ ചെയർപേഴ്സണായും കുടുംബശ്രീ എഡിഎസ് ചെയർപേഴ്സണ്‍ കണ്‍വീനറായും ആംഗൻവാടിതല മോണിറ്ററിംഗ് ആൻഡ് സപ്പോർട്ട് കമ്മിറ്റി അംഗം, കൗമാരപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി, ആംഗൻവാടിയിലെത്തുന്ന ഒരു കുട്ടിയുടെ അമ്മ, ആശ വർക്കർ, ട്രൈബൽ പ്രമോട്ടർ(ഏരിയയിൽ മാത്രം), വിരമിച്ച സർക്കാർ ജീവനക്കാരൻ,എന്നിവർ അംഗങ്ങളായും ഓഡിറ്റ് ടീം രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആംഗൻവാടികളിൽ സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി വകുപ്പുതല ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും. അവരെ ഉപയോഗിച്ച് വാർഡ്തല സോഷ്യൽ ഓഡിറ്റ് ടീം രൂപീകരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകും. സോഷ്യൽ ഓഡിറ്റ് ടീം രൂപീകരിക്കാനുമുള്ള ഭരണാനുമതി നൽകിയതായും മന്ത്രി അറിയിച്ചു.
വാർഡ് കൗണ്‍സിലർ അല്ലെങ്കിൽ വാർഡ് മെംബർ ചെയർപേഴ്സണായും കുടുംബശ്രീ എഡിഎസ് ചെയർപേഴ്സണ്‍ കണ്‍വീനറായും ആംഗൻവാടിതല മോണിറ്ററിംഗ് ആൻഡ് സപ്പോർട്ട് കമ്മിറ്റി അംഗം, കൗമാരപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി, ആംഗൻവാടിയിലെത്തുന്ന ഒരു കുട്ടിയുടെ അമ്മ, ആശ വർക്കർ, ട്രൈബൽ പ്രമോട്ടർ(ഏരിയയിൽ മാത്രം), വിരമിച്ച സർക്കാർ ജീവനക്കാരൻ,എന്നിവർ അംഗങ്ങളായും ഓഡിറ്റ് ടീം രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.