എടത്വാ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. പതിനായിരങ്ങൾ കൊടിയേറ്റിനു സാക്ഷ്യംവഹിച്ചു. ഇന്നലെ രാവിലെ ആറിനു നടന്ന മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന എന്നിവയ്ക്കു ശേഷം 7.30ന് വികാരി ഫാ. ജോണ്‍ മണക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ ആശീർവദിച്ച ശേഷമാണു വിശുദ്ധന്റെ ചിത്രം മുദ്രണം ചെയ്തു കൊടിയേറ്റിയത്.
പതിവിനു വിരുദ്ധമായി പള്ളിക്കുള്ളിൽനിന്നു കൊടിമര ചുവടുവരെ ബാരിക്കേഡ് തീർത്തു കൊടിമര ചുവട്ടിൽനിന്നാണ് കൊടി ഉയർത്തിയത്. ഗ്രീൻ പ്രോട്ടോക്കോളിനു പ്രാധാന്യം നൽകികൊണ്ടാണ് ഇത്തവണത്തെ തിരുനാൾ. എല്ലാ വർഷവും പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണ് കൊടി ഉയർത്തിയിരുന്നതെങ്കിൽ ഇത്തവണ പട്ടുനുൽകൊണ്ട് പിരിച്ചെടുത്ത ചരടാണു ഉപയോഗിച്ചത്. 200 മീറ്റർ നീളത്തിൽ പ്രത്യേകം തയാറാക്കിയ പട്ടുനൂൽ ചരട് കന്യാകുമാരി സ്വദേശി ഫ്ളോറൻസാണു നേർച്ചയായി നൽകിയത്.
ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ ആയ ശേഷം പള്ളിയിലെത്തിയ മുൻ അസി.വികാരി കൂടിയായിരുന്ന മാർ തോമസ് തറയിലിനെ പള്ളി അൾത്താരയുടെ മുൻപിൽ കൈക്കാരൻ വർഗീസ് എം.ജെ. മണക്കളം സ്വീകരിച്ചു. തുടർന്ന് മെത്രാന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു. കൊടിയേറ്റിനു അസി. വികാരിമാരായ ഫാ. വർഗീസ് പുത്തൻപുര, ഫാ.ആന്റണി തേവാരിൽ, ഫാ. വർഗീസ് ഇടച്ചേത്ര, ഫാ. ജോസ് പുത്തൻചിറ, ഫാ. തോമസ് കാട്ടൂർ, ഫാ. ജോർജ് ചക്കുങ്കൽ, ഫാ. വിൽസണ്‍ പുന്നക്കാലായിൽ, ഫാ. റോജിൻ തുണ്ടിപ്പറന്പിൽ, ഫാ. ഡേവിഡ് മൈക്കിൾ, ഫാ. സണ്ണി പടിഞ്ഞാറേവാരിക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു. മുൻ എംഎൽഎ. ഡോ.കെ.സി. ജോസഫ്, ചന്പക്കുളം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ജേക്കബ് ഏബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജനറൽ കണ്‍വീനർ ബിൽബി മാത്യു കണ്ടത്തിൽ, കൈക്കാരന്മാരായ വർഗീസ് എം.ജെ. മണക്കളം, വിൻസെന്റ് തോമസ് പഴയാറ്റിൽ, പി.ഡി. ആന്റണി പഴയമഠം, ജോയിന്റ് കണ്‍വീനർമാരായ കുരുവിള ജോസഫ് പുന്നാടംപാക്കൽ, ജയൻ ജോസഫ് പുന്നപ്ര എന്നിവർ നേതൃത്വം നൽകി.
തിരുനാൾ ദിനത്തിൽ പള്ളിയിൽ എത്തുന്ന തീർഥാടകർക്കു വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി എടത്വാ ഡിപ്പോയ്ക്കു പുറമേ എടത്വ സെന്റ് അലോഷ്യസ് കോളജിനു മുൻവശത്തായിട്ടുള്ള മൈതാനത്ത് മേയ് മൂന്നു മുതൽ താത്കാലിക ഡിപ്പോയുടെ പ്രവർത്തനവും ആരംഭിക്കും. കൊല്ലം, തിരുവനന്തപുരം, കളിയിക്കവിള, എറണാകുളം, കോഴിക്കോട്, പ്രദേശങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ താത്കാലിക ഡിപ്പോയിൽനിന്ന് സർവീസ് നടത്തും. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ എടത്വാ കോളജ്, ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പതിവിനു വിരുദ്ധമായി പള്ളിക്കുള്ളിൽനിന്നു കൊടിമര ചുവടുവരെ ബാരിക്കേഡ് തീർത്തു കൊടിമര ചുവട്ടിൽനിന്നാണ് കൊടി ഉയർത്തിയത്. ഗ്രീൻ പ്രോട്ടോക്കോളിനു പ്രാധാന്യം നൽകികൊണ്ടാണ് ഇത്തവണത്തെ തിരുനാൾ. എല്ലാ വർഷവും പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണ് കൊടി ഉയർത്തിയിരുന്നതെങ്കിൽ ഇത്തവണ പട്ടുനുൽകൊണ്ട് പിരിച്ചെടുത്ത ചരടാണു ഉപയോഗിച്ചത്. 200 മീറ്റർ നീളത്തിൽ പ്രത്യേകം തയാറാക്കിയ പട്ടുനൂൽ ചരട് കന്യാകുമാരി സ്വദേശി ഫ്ളോറൻസാണു നേർച്ചയായി നൽകിയത്.
ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ ആയ ശേഷം പള്ളിയിലെത്തിയ മുൻ അസി.വികാരി കൂടിയായിരുന്ന മാർ തോമസ് തറയിലിനെ പള്ളി അൾത്താരയുടെ മുൻപിൽ കൈക്കാരൻ വർഗീസ് എം.ജെ. മണക്കളം സ്വീകരിച്ചു. തുടർന്ന് മെത്രാന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു. കൊടിയേറ്റിനു അസി. വികാരിമാരായ ഫാ. വർഗീസ് പുത്തൻപുര, ഫാ.ആന്റണി തേവാരിൽ, ഫാ. വർഗീസ് ഇടച്ചേത്ര, ഫാ. ജോസ് പുത്തൻചിറ, ഫാ. തോമസ് കാട്ടൂർ, ഫാ. ജോർജ് ചക്കുങ്കൽ, ഫാ. വിൽസണ്‍ പുന്നക്കാലായിൽ, ഫാ. റോജിൻ തുണ്ടിപ്പറന്പിൽ, ഫാ. ഡേവിഡ് മൈക്കിൾ, ഫാ. സണ്ണി പടിഞ്ഞാറേവാരിക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു. മുൻ എംഎൽഎ. ഡോ.കെ.സി. ജോസഫ്, ചന്പക്കുളം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ജേക്കബ് ഏബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജനറൽ കണ്‍വീനർ ബിൽബി മാത്യു കണ്ടത്തിൽ, കൈക്കാരന്മാരായ വർഗീസ് എം.ജെ. മണക്കളം, വിൻസെന്റ് തോമസ് പഴയാറ്റിൽ, പി.ഡി. ആന്റണി പഴയമഠം, ജോയിന്റ് കണ്‍വീനർമാരായ കുരുവിള ജോസഫ് പുന്നാടംപാക്കൽ, ജയൻ ജോസഫ് പുന്നപ്ര എന്നിവർ നേതൃത്വം നൽകി.
തിരുനാൾ ദിനത്തിൽ പള്ളിയിൽ എത്തുന്ന തീർഥാടകർക്കു വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി എടത്വാ ഡിപ്പോയ്ക്കു പുറമേ എടത്വ സെന്റ് അലോഷ്യസ് കോളജിനു മുൻവശത്തായിട്ടുള്ള മൈതാനത്ത് മേയ് മൂന്നു മുതൽ താത്കാലിക ഡിപ്പോയുടെ പ്രവർത്തനവും ആരംഭിക്കും. കൊല്ലം, തിരുവനന്തപുരം, കളിയിക്കവിള, എറണാകുളം, കോഴിക്കോട്, പ്രദേശങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ താത്കാലിക ഡിപ്പോയിൽനിന്ന് സർവീസ് നടത്തും. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ എടത്വാ കോളജ്, ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.