മുഹമ്മ: രക്താർബുദത്തെ തുടർന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയുടെ ജീവൻ രക്ഷിക്കാൻ ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമം കൈകോർത്തെങ്കിലും സഹായത്തിനു കാത്തുനിൽക്കാതെ അവർ മരണത്തിനു കീഴടങ്ങി.
കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാർഡ് തൈവേലിക്കകം(വനസ്വർഗം)വീട്ടിൽ ജോർജിന്റെ ഭാര്യ മേരി ഹിൽഡ(27)യാണ് ഒരു പെണ്‍കുഞ്ഞിനു ജന്മം നൽകി ഒരു മാസമായപ്പോഴേക്കും മരിച്ചത്. ഗർഭിണിയായിരിക്കെ ഏഴാംമാസം നടത്തിയ പരിശോധനയിലാണ് രക്താർബുദം സ്ഥിരീകരിച്ചത്.
വിദഗ്ധ ചികിത്സ ലഭ്യമാക്കി മജ്ജ മാറ്റിവെയ്ക്കൽ ഉൾപ്പടെയുള്ള ശസ്ത്രക്രിയ ചെയ്താൽ മേരി ഹിൽഡയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. അർത്തുങ്കൽ സെന്റ ഫ്രാൻസീസ് ഹൈസ്കൂളിലെ പ്യൂണ്‍ ആയ ജോർജിന്റെ കുടുംബത്തിനു ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനായി ചികിത്സാ സഹായസമിതി രൂപീകരിച്ച് 28 ലക്ഷത്തോളം രൂപ സമാഹരിക്കുന്നതിനിടെയാണ് മേരി ഹിൽഡ മരണമടഞ്ഞത്.
കാട്ടൂർ പള്ളിപ്പറന്പിൽ ജോസഫിന്റെയും ലൈലാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സ്മിത(അധ്യാപിക, കാട്ടൂർ ഹോളിഫാമിലി ഹൈസ്കൂൾ), സവിത(അധ്യാപിക, സെന്റ ്ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ), സംസ്കാരം ഇന്നു രാവിലെ ഒന്പതിനു മുഹമ്മ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.
കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാർഡ് തൈവേലിക്കകം(വനസ്വർഗം)വീട്ടിൽ ജോർജിന്റെ ഭാര്യ മേരി ഹിൽഡ(27)യാണ് ഒരു പെണ്‍കുഞ്ഞിനു ജന്മം നൽകി ഒരു മാസമായപ്പോഴേക്കും മരിച്ചത്. ഗർഭിണിയായിരിക്കെ ഏഴാംമാസം നടത്തിയ പരിശോധനയിലാണ് രക്താർബുദം സ്ഥിരീകരിച്ചത്.
വിദഗ്ധ ചികിത്സ ലഭ്യമാക്കി മജ്ജ മാറ്റിവെയ്ക്കൽ ഉൾപ്പടെയുള്ള ശസ്ത്രക്രിയ ചെയ്താൽ മേരി ഹിൽഡയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. അർത്തുങ്കൽ സെന്റ ഫ്രാൻസീസ് ഹൈസ്കൂളിലെ പ്യൂണ്‍ ആയ ജോർജിന്റെ കുടുംബത്തിനു ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനായി ചികിത്സാ സഹായസമിതി രൂപീകരിച്ച് 28 ലക്ഷത്തോളം രൂപ സമാഹരിക്കുന്നതിനിടെയാണ് മേരി ഹിൽഡ മരണമടഞ്ഞത്.
കാട്ടൂർ പള്ളിപ്പറന്പിൽ ജോസഫിന്റെയും ലൈലാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സ്മിത(അധ്യാപിക, കാട്ടൂർ ഹോളിഫാമിലി ഹൈസ്കൂൾ), സവിത(അധ്യാപിക, സെന്റ ്ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ), സംസ്കാരം ഇന്നു രാവിലെ ഒന്പതിനു മുഹമ്മ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.