തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം അധിക ക്ഷാമബത്ത(ഡിഎ) അനുവദിച്ചു. ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. വർധനയോടെ ഡിഎ 14 ശതമാനമായി ഉയരും.
ശന്പളച്ചെലവിൽ പ്രതിമാസം 38.26 കോടി രൂപ അധികമായി കണ്ടെത്തണം. പെൻഷൻ ക്ഷാമബത്ത നൽകുന്നതിന് 20.88 കോടി രൂപയാണ് അധികച്ചെലവ്. ആകെ പ്രതിമാസ അധികച്ചെലവ് 59.14 കോടി രൂപയും വാർഷിക അധികച്ചെലവ് 709.68 കോടി രൂപയുമാണ്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പിഎഫിൽ ലയിപ്പിക്കും. പെൻഷൻകാർക്കു പണമായി നൽകും.
ശന്പളച്ചെലവിൽ പ്രതിമാസം 38.26 കോടി രൂപ അധികമായി കണ്ടെത്തണം. പെൻഷൻ ക്ഷാമബത്ത നൽകുന്നതിന് 20.88 കോടി രൂപയാണ് അധികച്ചെലവ്. ആകെ പ്രതിമാസ അധികച്ചെലവ് 59.14 കോടി രൂപയും വാർഷിക അധികച്ചെലവ് 709.68 കോടി രൂപയുമാണ്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പിഎഫിൽ ലയിപ്പിക്കും. പെൻഷൻകാർക്കു പണമായി നൽകും.