തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ തുടർന്നു നിയമസഭ തുടർച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. മണിയുടെ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നതോടെയാണ് സ്പീക്കർ സഭാ നടപടികൾ ഇന്നലെ നിർത്തിവച്ചത്.
മന്ത്രി എം.എം. മണിയുടെ പരാമർശത്തിനെതിരേ നിരാഹാര സമരമിരിക്കുന്ന പൊമ്പിള ഒരുമൈ പ്രവർത്തകരുടെ സമരം അടിച്ചമർത്താൻ പോലീസും സിപിഎം പ്രവർത്തകരും ചേർന്ന് ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തു നിന്നു വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
എന്നാൽ, പൊമ്പിള ഒരുമൈ സമരത്തിനു ജനപിന്തുണയില്ലെന്നും അവരുടെ സമരം അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണി പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നാരോപിച്ച് സമരം ചെയ്യുന്നതിനാലാണ് ആ സമരത്തിനു ജനപിന്തുണ ലഭിക്കാത്തത്. മണിയുടെ പരാമർശത്തിൽ അദ്ദേഹം തന്നെ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. 17 മിനിറ്റുള്ള പ്രസംഗം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. എഡിറ്റു ചെയ്ത പ്രസംഗമാണ് ചില മാധ്യമങ്ങൾ നേരത്തേ പുറത്തുവിട്ടത്.
തെറ്റായ കാര്യങ്ങളാണു സമരക്കാർ പ്രചരിപ്പിക്കുന്നത്. പൊമ്പിള ഒരുമൈ സംഘടനയുടെ പേരിൽ ചിലർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി മണി ഖേദ പ്രകടനം നടത്തിയ പശ്ചാത്തലത്തിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നല്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
എം.എം. മണി പറയുന്നതാണോ ഗ്രാമീണ ഭാഷയെന്നു സർക്കാർ വ്യക്തമാക്കണമെന്നു നോട്ടീസ് നല്കിയ വി.ഡി. സതീശൻ ആവശ്യപ്പെട്ടു . മൂന്നാറിലെ നാലു സ്ത്രീകൾക്കു മുന്നിൽ സർക്കാരിന് എന്താണു മുട്ടിടിക്കുന്നത്? മണിയുടേത് അഹങ്കാരത്തിന്റെ ഭാഷയാണ്.
മുഖ്യമന്ത്രി തനിക്കു പറയാനാകാത്തതാണോ മണിയെക്കൊണ്ട് പറയിപ്പിക്കുന്നത്. മുഖ്യമന്ത്രി ഒപ്പുവച്ചു നിയമിച്ച സബ് കളക്ടറെ "ചെറ്റ' എന്നാണു മന്ത്രി വിളിച്ചത്. കൈയേറ്റം ഒഴിപ്പിക്കാൻ റവന്യു മന്ത്രി പറഞ്ഞുവിട്ട ഉദ്യോഗസ്ഥനെ വിളിച്ചത് "കോന്തൻ' എന്നാണ്.
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഒരു വശത്തും റവന്യു മന്ത്രിയും അവരുടെ പാർട്ടിയും മറുവശത്തും നിന്നുള്ള പോരാണ്. ഹിന്ദുക്കളുടെ പേരു പറഞ്ഞാൽ അവരെല്ലാം ആർഎസ്എസുകാരാണെന്നാണു പറയുന്നതെന്നും സതീശൻ ആരോപിച്ചു.
പൊമ്പിള ഒരുമൈ നടത്തുന്ന സമരത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്നു പ്രതിപക്ഷനേതാവ് കുറ്റപ്പെട്ടുത്തി. നാലു പേരാണ് സമരം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്തിനാണ് 31 പേർക്കെതിരേ കേസ് എടുത്തതായി മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയത്. ഡൽഹിയിൽ 12 പേരെ വച്ചു സിപിഎം സമരം നടത്താറുണ്ട്. ആന്ധ്രയിലും തമിഴ്നാട്ടിലും സിപിഎം അത്തരത്തിൽ സമരം നടത്തുന്നുമുണ്ട്. സമരം നടത്തുന്നവർ ഉയർത്തുന്ന മുദ്രാവാക്യമാണു ശ്രദ്ധേയം.
സംസ്ഥാന സർക്കാരിന്റെ കൂട്ടുത്തരവാദിത്വമാണ് നഷ്ടമായിരിക്കുന്നത് . സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നത് സിപിഐ പ്രതിപക്ഷത്തിന്റെ റോൾ കളിക്കുകയാണെന്നാണ്. സർക്കാരിനു കൂട്ടുത്തരവാദിത്വം ഉണ്ടായിരുന്നെങ്കിൽ മൂന്നാറിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനു മുമ്പ് അക്കാര്യം മുഖ്യമന്ത്രി അറിയുമായിരുന്നു. പോലീസ് അറിയാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്നു കേൾക്കുന്നതിൽ ദുഃഖമുണ്ട്. മതചിഹ്നങ്ങൾ മുന്നിൽ നിർത്തിയുള്ള കൈയേറ്റങ്ങളോടു യുഡിഎഫിനു യോജിപ്പില്ല.
സമരം നടത്തുന്ന തൊഴിലാളികളെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. സമരപ്പന്തൽ പൊളിച്ചുനീക്കാനും സമരം അടിച്ചമർത്താനുമായി എത്ര വകുപ്പുകളിട്ടാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. ജനകീയ സമരമുണ്ടാകുമ്പോൾ അവിടെ എല്ലാ പാർട്ടിക്കാരും ഉണ്ടാകും. ലോ അക്കാഡമി സമരമുണ്ടായപ്പോൾ സിപിഐയും സമരരംഗത്തുണ്ടായിരുന്നു. മൂന്നാറിലെ സമരത്തെ പുച്ഛിച്ചു തള്ളുന്നതു ശരിയല്ല. കേരളത്തിന്റെ ജനമനസ് മൂന്നാർ സമരത്തോടൊപ്പമാണ്. വൈദ്യുതി മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ചെന്നിത്തലയുടെ മറുപടിയെ ത്തുടർന്ന് പ്രതിപക്ഷം ബാനറുമായി മുദ്രാവാക്യം വിളികളോടെ സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നു.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി മണി രാജിവയ്ക്കണമെന്നു കറുത്ത തുണിയിൽ എഴുതിയ ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
പ്രതിപക്ഷ ബഹളം ശക്തമായതോടെ സബ്മിഷനുകളെല്ലാം റദ്ദാക്കി നടപടികൾ പൂർത്തിയാക്കി സഭ ഇന്നലത്തേയ്ക്കു പിരിയുകയായിരുന്നു.
സഭയിൽ നിന്നു മുദ്രാവാക്യം വിളികളോടെയാണു പ്രതിപക്ഷം പുറത്തേയ്ക്കു വന്നത്. മന്ത്രി മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്ഗ്രസും വാക്കൗട്ട് നടത്തി.
മന്ത്രി എം.എം. മണിയുടെ പരാമർശത്തിനെതിരേ നിരാഹാര സമരമിരിക്കുന്ന പൊമ്പിള ഒരുമൈ പ്രവർത്തകരുടെ സമരം അടിച്ചമർത്താൻ പോലീസും സിപിഎം പ്രവർത്തകരും ചേർന്ന് ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തു നിന്നു വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
എന്നാൽ, പൊമ്പിള ഒരുമൈ സമരത്തിനു ജനപിന്തുണയില്ലെന്നും അവരുടെ സമരം അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണി പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നാരോപിച്ച് സമരം ചെയ്യുന്നതിനാലാണ് ആ സമരത്തിനു ജനപിന്തുണ ലഭിക്കാത്തത്. മണിയുടെ പരാമർശത്തിൽ അദ്ദേഹം തന്നെ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. 17 മിനിറ്റുള്ള പ്രസംഗം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. എഡിറ്റു ചെയ്ത പ്രസംഗമാണ് ചില മാധ്യമങ്ങൾ നേരത്തേ പുറത്തുവിട്ടത്.
തെറ്റായ കാര്യങ്ങളാണു സമരക്കാർ പ്രചരിപ്പിക്കുന്നത്. പൊമ്പിള ഒരുമൈ സംഘടനയുടെ പേരിൽ ചിലർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി മണി ഖേദ പ്രകടനം നടത്തിയ പശ്ചാത്തലത്തിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നല്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
എം.എം. മണി പറയുന്നതാണോ ഗ്രാമീണ ഭാഷയെന്നു സർക്കാർ വ്യക്തമാക്കണമെന്നു നോട്ടീസ് നല്കിയ വി.ഡി. സതീശൻ ആവശ്യപ്പെട്ടു . മൂന്നാറിലെ നാലു സ്ത്രീകൾക്കു മുന്നിൽ സർക്കാരിന് എന്താണു മുട്ടിടിക്കുന്നത്? മണിയുടേത് അഹങ്കാരത്തിന്റെ ഭാഷയാണ്.
മുഖ്യമന്ത്രി തനിക്കു പറയാനാകാത്തതാണോ മണിയെക്കൊണ്ട് പറയിപ്പിക്കുന്നത്. മുഖ്യമന്ത്രി ഒപ്പുവച്ചു നിയമിച്ച സബ് കളക്ടറെ "ചെറ്റ' എന്നാണു മന്ത്രി വിളിച്ചത്. കൈയേറ്റം ഒഴിപ്പിക്കാൻ റവന്യു മന്ത്രി പറഞ്ഞുവിട്ട ഉദ്യോഗസ്ഥനെ വിളിച്ചത് "കോന്തൻ' എന്നാണ്.
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഒരു വശത്തും റവന്യു മന്ത്രിയും അവരുടെ പാർട്ടിയും മറുവശത്തും നിന്നുള്ള പോരാണ്. ഹിന്ദുക്കളുടെ പേരു പറഞ്ഞാൽ അവരെല്ലാം ആർഎസ്എസുകാരാണെന്നാണു പറയുന്നതെന്നും സതീശൻ ആരോപിച്ചു.
പൊമ്പിള ഒരുമൈ നടത്തുന്ന സമരത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്നു പ്രതിപക്ഷനേതാവ് കുറ്റപ്പെട്ടുത്തി. നാലു പേരാണ് സമരം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്തിനാണ് 31 പേർക്കെതിരേ കേസ് എടുത്തതായി മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയത്. ഡൽഹിയിൽ 12 പേരെ വച്ചു സിപിഎം സമരം നടത്താറുണ്ട്. ആന്ധ്രയിലും തമിഴ്നാട്ടിലും സിപിഎം അത്തരത്തിൽ സമരം നടത്തുന്നുമുണ്ട്. സമരം നടത്തുന്നവർ ഉയർത്തുന്ന മുദ്രാവാക്യമാണു ശ്രദ്ധേയം.
സംസ്ഥാന സർക്കാരിന്റെ കൂട്ടുത്തരവാദിത്വമാണ് നഷ്ടമായിരിക്കുന്നത് . സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നത് സിപിഐ പ്രതിപക്ഷത്തിന്റെ റോൾ കളിക്കുകയാണെന്നാണ്. സർക്കാരിനു കൂട്ടുത്തരവാദിത്വം ഉണ്ടായിരുന്നെങ്കിൽ മൂന്നാറിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനു മുമ്പ് അക്കാര്യം മുഖ്യമന്ത്രി അറിയുമായിരുന്നു. പോലീസ് അറിയാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്നു കേൾക്കുന്നതിൽ ദുഃഖമുണ്ട്. മതചിഹ്നങ്ങൾ മുന്നിൽ നിർത്തിയുള്ള കൈയേറ്റങ്ങളോടു യുഡിഎഫിനു യോജിപ്പില്ല.
സമരം നടത്തുന്ന തൊഴിലാളികളെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. സമരപ്പന്തൽ പൊളിച്ചുനീക്കാനും സമരം അടിച്ചമർത്താനുമായി എത്ര വകുപ്പുകളിട്ടാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. ജനകീയ സമരമുണ്ടാകുമ്പോൾ അവിടെ എല്ലാ പാർട്ടിക്കാരും ഉണ്ടാകും. ലോ അക്കാഡമി സമരമുണ്ടായപ്പോൾ സിപിഐയും സമരരംഗത്തുണ്ടായിരുന്നു. മൂന്നാറിലെ സമരത്തെ പുച്ഛിച്ചു തള്ളുന്നതു ശരിയല്ല. കേരളത്തിന്റെ ജനമനസ് മൂന്നാർ സമരത്തോടൊപ്പമാണ്. വൈദ്യുതി മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ചെന്നിത്തലയുടെ മറുപടിയെ ത്തുടർന്ന് പ്രതിപക്ഷം ബാനറുമായി മുദ്രാവാക്യം വിളികളോടെ സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നു.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി മണി രാജിവയ്ക്കണമെന്നു കറുത്ത തുണിയിൽ എഴുതിയ ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
പ്രതിപക്ഷ ബഹളം ശക്തമായതോടെ സബ്മിഷനുകളെല്ലാം റദ്ദാക്കി നടപടികൾ പൂർത്തിയാക്കി സഭ ഇന്നലത്തേയ്ക്കു പിരിയുകയായിരുന്നു.
സഭയിൽ നിന്നു മുദ്രാവാക്യം വിളികളോടെയാണു പ്രതിപക്ഷം പുറത്തേയ്ക്കു വന്നത്. മന്ത്രി മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്ഗ്രസും വാക്കൗട്ട് നടത്തി.