തിരുവനന്തപുരം: കാർഷിക ആദായത്തിനു നികുതി ഏർപ്പെടുത്താനുള്ള നീതി ആയോഗിന്റെ ശിപാർശ കാർഷിക മേഖലയുടെ ഇപ്പോഴത്തെ അവസ്ഥയും പ്രതിസന്ധിയും പഠിക്കാതെയും വിലയിരുത്താതെയുമുള്ളതാണെന്നു കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി . ജനങ്ങളെ ആകെ നികുതി വിധേയമാക്കിയാൽ നാട് നന്നാകും എന്ന കാഴ്ചപ്പാട് ആശയ ദാരിദ്ര്യത്തിൽ നിന്നുണ്ടായ വികലമായ ചിന്തയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്പാദനക്കുറവും വിലത്തകർച്ചയും വേനലിന്റെയും അതിവർഷത്തിന്റെയും കെടുതികളും വന്യമ്യഗങ്ങളുടെ ആക്രമണവുമെല്ലാംകൊണ്ട് കാർഷിക രംഗത്തുനിന്ന് പിന്മാറാൻ ഒരുങ്ങിനിൽക്കുന്ന കൃഷിക്കാരെ ഇല്ലായ്മചെയ്യാനും കാർഷിക മേഖലയെ നശിപ്പിക്കാനും മാത്രമേ ഈ നീക്കം ഉപകരിക്കുകയുള്ളൂ . കൃഷി ആദായകരമല്ല, നിത്യ നിദാന ചെലവിനുപോലും ഉപകരിക്കുന്നില്ല എന്ന കൃഷിക്കാരുടെ മുറവിളി തുടങ്ങിയിട്ടു കാലമേറെയായി. അതിനവരെ സഹായിക്കാനുള്ള ഒരു നടപടിയും ഉണ്ടാവുന്നില്ല എന്നുള്ളതു ഖേദകരമാണ്.
കർഷകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അതുവഴി കാർഷിക സമ്പദ്ഘടനയുടെ വളർച്ച ഉറപ്പുവരുത്താനും വേണ്ടിയാണ് താൻ ധന മന്ത്രിയായിരിക്കെ 2013-14 ലെ ബജറ്റ് പ്രഖ്യാപനം വഴി പ്ലാന്റേഷൻ ടാക്സിൽനിന്നും കാർഷികാദായ നികുതിയിൽ നിന്നും കൃഷിക്കാരെ പൂർണമായി ഒഴിവാക്കിയത് . കർഷക സൗഹൃദ നയം സ്വീകരിക്കുന്നതിനു പകരം കർഷകദ്രോഹകരമായി നികുതി കൊണ്ടുവരാനുള്ള കേന്ദ്രനീക്കം ഉത്കണ്ഠാജനകവും പ്രതിഷേധാർഹവുമാണ് .
ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടു പകരം കൊണ്ടുവന്ന നീതി ആയോഗിന്റെ ആദ്യത്തെ ശിപാർശ തന്നെ പഞ്ചവത്സര പദ്ധതികൾ നിർത്തലാക്കുകയെന്നുള്ളതായിരുന്നു. തുടർച്ചയായി വീണ്ടും ഇത്തരം ഭാവനാശൂന്യമായ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള നീതിആയോഗിന്റെ ശ്രമങ്ങൾ വിനാശകരമാണെന്നു മാണി പറഞ്ഞു.
ഉത്പാദനക്കുറവും വിലത്തകർച്ചയും വേനലിന്റെയും അതിവർഷത്തിന്റെയും കെടുതികളും വന്യമ്യഗങ്ങളുടെ ആക്രമണവുമെല്ലാംകൊണ്ട് കാർഷിക രംഗത്തുനിന്ന് പിന്മാറാൻ ഒരുങ്ങിനിൽക്കുന്ന കൃഷിക്കാരെ ഇല്ലായ്മചെയ്യാനും കാർഷിക മേഖലയെ നശിപ്പിക്കാനും മാത്രമേ ഈ നീക്കം ഉപകരിക്കുകയുള്ളൂ . കൃഷി ആദായകരമല്ല, നിത്യ നിദാന ചെലവിനുപോലും ഉപകരിക്കുന്നില്ല എന്ന കൃഷിക്കാരുടെ മുറവിളി തുടങ്ങിയിട്ടു കാലമേറെയായി. അതിനവരെ സഹായിക്കാനുള്ള ഒരു നടപടിയും ഉണ്ടാവുന്നില്ല എന്നുള്ളതു ഖേദകരമാണ്.
കർഷകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അതുവഴി കാർഷിക സമ്പദ്ഘടനയുടെ വളർച്ച ഉറപ്പുവരുത്താനും വേണ്ടിയാണ് താൻ ധന മന്ത്രിയായിരിക്കെ 2013-14 ലെ ബജറ്റ് പ്രഖ്യാപനം വഴി പ്ലാന്റേഷൻ ടാക്സിൽനിന്നും കാർഷികാദായ നികുതിയിൽ നിന്നും കൃഷിക്കാരെ പൂർണമായി ഒഴിവാക്കിയത് . കർഷക സൗഹൃദ നയം സ്വീകരിക്കുന്നതിനു പകരം കർഷകദ്രോഹകരമായി നികുതി കൊണ്ടുവരാനുള്ള കേന്ദ്രനീക്കം ഉത്കണ്ഠാജനകവും പ്രതിഷേധാർഹവുമാണ് .
ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടു പകരം കൊണ്ടുവന്ന നീതി ആയോഗിന്റെ ആദ്യത്തെ ശിപാർശ തന്നെ പഞ്ചവത്സര പദ്ധതികൾ നിർത്തലാക്കുകയെന്നുള്ളതായിരുന്നു. തുടർച്ചയായി വീണ്ടും ഇത്തരം ഭാവനാശൂന്യമായ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള നീതിആയോഗിന്റെ ശ്രമങ്ങൾ വിനാശകരമാണെന്നു മാണി പറഞ്ഞു.