തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒൗദ്യോഗിക വാഹനങ്ങളിൽ സർക്കാർ നന്പറിനു പുറമേ വാഹന രജിസ്ട്രേഷൻ നന്പർ കൂടി നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിമാരുടെ വാഹനങ്ങൾക്കൊപ്പം സർക്കാർ വാഹനങ്ങളുടെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
വിഐപി സംസ്കാരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മേയ് ഒന്നു മുതൽ രാജ്യത്തെ വാഹനങ്ങളിൽ ചുവന്ന ബീക്കണ്‍ ലൈറ്റിനു നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. തീരുമാനം വന്നതിനെത്തുടർന്നു പല മന്ത്രിമാരും ഗവർണറും സ്വമേധയാ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയിരുന്നു. ഇപ്പോൾ മന്ത്രിമാരുടെ വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ റജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിക്കുന്നില്ല. പകരം കേരള സ്റ്റേറ്റ് 1, 2, 3, 4 തുടങ്ങിയ നന്പറുകൾ മാത്രമാണ് ഉള്ളത്. മന്ത്രിസഭയിലെ സ്ഥാനം അനുസരിച്ച് ഒന്നാം നന്പർ മുഖ്യമന്ത്രിക്കും രണ്ടാം നന്പർ അടുത്ത കക്ഷി നേതാവിനും എന്ന ക്രമത്തിലാണ് അനുവദിക്കുന്നത്. പുതിയ തീരുമാനത്തോടെ മന്ത്രിവാഹനങ്ങളിൽ രജിസ്ട്രേഷൻ നന്പർ കൂടി നിർബന്ധമാകും. നേരത്തേ ഗവർണറുടെയും രാജ്ഭവന്റെയും വാഹനങ്ങളിൽ രജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിച്ചിരുന്നു. ആംബുലൻസ്, ഫയർഫോഴ്സ്, പോലീസ് മുതലായ എമർജൻസി വാഹനങ്ങൾക്ക് തുടർന്നും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.
വിഐപി സംസ്കാരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മേയ് ഒന്നു മുതൽ രാജ്യത്തെ വാഹനങ്ങളിൽ ചുവന്ന ബീക്കണ്‍ ലൈറ്റിനു നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. തീരുമാനം വന്നതിനെത്തുടർന്നു പല മന്ത്രിമാരും ഗവർണറും സ്വമേധയാ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയിരുന്നു. ഇപ്പോൾ മന്ത്രിമാരുടെ വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ റജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിക്കുന്നില്ല. പകരം കേരള സ്റ്റേറ്റ് 1, 2, 3, 4 തുടങ്ങിയ നന്പറുകൾ മാത്രമാണ് ഉള്ളത്. മന്ത്രിസഭയിലെ സ്ഥാനം അനുസരിച്ച് ഒന്നാം നന്പർ മുഖ്യമന്ത്രിക്കും രണ്ടാം നന്പർ അടുത്ത കക്ഷി നേതാവിനും എന്ന ക്രമത്തിലാണ് അനുവദിക്കുന്നത്. പുതിയ തീരുമാനത്തോടെ മന്ത്രിവാഹനങ്ങളിൽ രജിസ്ട്രേഷൻ നന്പർ കൂടി നിർബന്ധമാകും. നേരത്തേ ഗവർണറുടെയും രാജ്ഭവന്റെയും വാഹനങ്ങളിൽ രജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിച്ചിരുന്നു. ആംബുലൻസ്, ഫയർഫോഴ്സ്, പോലീസ് മുതലായ എമർജൻസി വാഹനങ്ങൾക്ക് തുടർന്നും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.