കടുത്തുരുത്തി: വിഷം ഉള്ളിൽച്ചെന്നു ഭർത്താവ് മരിച്ചു, ഭാര്യയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാൻവെട്ടം മേമ്മുറി ചിങ്ങവനംകാലായിൽ ഡൊമിനിക് (മോഹനൻ- 56) ആണ് മരിച്ചത്. ഭാര്യ സെലിൻ (50) ആണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ മകൻ മനു(14) പുറത്തുപോയ ശേഷം മടങ്ങി വന്നപ്പോളാണു വീടിനുള്ളിൽ പിതാവിനെയും മാതാ വിനെയും അവശ നിലയിൽ കാണുന്നത്. ഇരുവരുടെയും വായിൽനിന്നു നുരയും പതയും വരുന്നതു കണ്ട മനു ഉടൻതന്നെ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ മോഹനൻ വർഷങ്ങൾക്കു മുന്‍പാണു മാൻവെട്ടത്ത് എത്തുന്നത്. തുടർന്നു സെലിനെ വിവാഹം കഴിക്കുകയുമായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ബാങ്കുകളിൽ സ്ഥലം ഈടുവച്ചു വൻതുകകൾ വായ്പയെടുത്തു റിയൽ എസ്റ്റേറ്റ് വ്യാപാരം ചെയ്യുകയായിരുന്നു ഡൊമിനിക്കിന്റെ പ്രധാന തൊഴിൽ.
ദന്പതികളുടെ ഒരു മകളും ഭർത്താവും ട്രാവൽ ഏജൻസി മുഖാന്തിരം വിദേശത്തു ജോലി വാങ്ങി നൽകാമെന്ന വ്യവസ്ഥയിൽ നിരവധിയാളുകളിൽനിന്നു രണ്ട് കോടിയോളം രൂപ വാങ്ങിയിരുന്നതായി പറയുന്നു. പണം നൽകിയവർക്കു നൽകിയ രസീതിൽ മകളും ഭർത്താവും ഡൊമിനിക്കിന്റെ മേമുറിയിലുള്ള വിലാസമാണു നൽകിയിരുന്നത്. ഇതേത്തുടർന്നു പണം നഷ്ടപ്പെട്ടയാളുകൾ ഡൊമിനിക്കിന്റെ വീട്ടിൽ പണം ആവശ്യപ്പെട്ട് എത്തിയിരുന്നു. ഇതു കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നു.പണം നഷ്ടപെട്ട നിരവധിപേർ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു.
മാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് 80 ലക്ഷത്തോളം രൂപ ഇത്തരത്തിൽ വായ്പയെടുത്തതു തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ മാസങ്ങൾക്ക് മുന്‍പ് ഡൊമിനിക്കും കുടുംബവും ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തിരുന്നു. മേയ് ഒന്നിനു മുന്‍പായി വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കണമെന്നാണ് അറിയിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.
എന്നാൽ, ജപ്തി നടപടി പൂർത്തിയാക്കിയിരുന്നെങ്കിലും മുന്‍പു കൃത്യമായി ഇടപാടുകൾ നടത്തിയിരുന്നയാളായതിനാൽ ഡൊമിനിക്കിനെയും കുടുംബത്തെയും വീട്ടിൽനിന്നും ഒഴിപ്പിച്ചിരുന്നില്ലെന്നും തുടർ നടപടി വൈകിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതർ പറയുന്നു. കൂടാതെ വീടിനു സമീപമുള്ള പത്തു സെന്റ് സ്ഥലം ഡൊമിനിക്കിനു വീടു വയ്ക്കാനായി ബാങ്ക് വിട്ടു നൽകിയിരുന്നതായും ബാങ്ക് അധികൃതർ പറഞ്ഞു. ഈ സ്ഥലത്തു പുതിയ വീട് നിർമിക്കുന്നതിനു തറ കെട്ടിയിട്ടിരിക്കുകയായിരുന്നു. മൂന്ന് പെണ്മക്കളും ഒരാണ്‍കുട്ടിയുമാണു ദന്പതികൾക്കുള്ളത്.
മറ്റു രണ്ടു പെണ്‍കുട്ടികളും വിവാഹിതരാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
തിരുവനന്തപുരം സ്വദേശിയായ മോഹനൻ വർഷങ്ങൾക്കു മുന്‍പാണു മാൻവെട്ടത്ത് എത്തുന്നത്. തുടർന്നു സെലിനെ വിവാഹം കഴിക്കുകയുമായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ബാങ്കുകളിൽ സ്ഥലം ഈടുവച്ചു വൻതുകകൾ വായ്പയെടുത്തു റിയൽ എസ്റ്റേറ്റ് വ്യാപാരം ചെയ്യുകയായിരുന്നു ഡൊമിനിക്കിന്റെ പ്രധാന തൊഴിൽ.
ദന്പതികളുടെ ഒരു മകളും ഭർത്താവും ട്രാവൽ ഏജൻസി മുഖാന്തിരം വിദേശത്തു ജോലി വാങ്ങി നൽകാമെന്ന വ്യവസ്ഥയിൽ നിരവധിയാളുകളിൽനിന്നു രണ്ട് കോടിയോളം രൂപ വാങ്ങിയിരുന്നതായി പറയുന്നു. പണം നൽകിയവർക്കു നൽകിയ രസീതിൽ മകളും ഭർത്താവും ഡൊമിനിക്കിന്റെ മേമുറിയിലുള്ള വിലാസമാണു നൽകിയിരുന്നത്. ഇതേത്തുടർന്നു പണം നഷ്ടപ്പെട്ടയാളുകൾ ഡൊമിനിക്കിന്റെ വീട്ടിൽ പണം ആവശ്യപ്പെട്ട് എത്തിയിരുന്നു. ഇതു കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നു.പണം നഷ്ടപെട്ട നിരവധിപേർ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു.
മാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് 80 ലക്ഷത്തോളം രൂപ ഇത്തരത്തിൽ വായ്പയെടുത്തതു തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ മാസങ്ങൾക്ക് മുന്‍പ് ഡൊമിനിക്കും കുടുംബവും ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തിരുന്നു. മേയ് ഒന്നിനു മുന്‍പായി വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കണമെന്നാണ് അറിയിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.
എന്നാൽ, ജപ്തി നടപടി പൂർത്തിയാക്കിയിരുന്നെങ്കിലും മുന്‍പു കൃത്യമായി ഇടപാടുകൾ നടത്തിയിരുന്നയാളായതിനാൽ ഡൊമിനിക്കിനെയും കുടുംബത്തെയും വീട്ടിൽനിന്നും ഒഴിപ്പിച്ചിരുന്നില്ലെന്നും തുടർ നടപടി വൈകിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതർ പറയുന്നു. കൂടാതെ വീടിനു സമീപമുള്ള പത്തു സെന്റ് സ്ഥലം ഡൊമിനിക്കിനു വീടു വയ്ക്കാനായി ബാങ്ക് വിട്ടു നൽകിയിരുന്നതായും ബാങ്ക് അധികൃതർ പറഞ്ഞു. ഈ സ്ഥലത്തു പുതിയ വീട് നിർമിക്കുന്നതിനു തറ കെട്ടിയിട്ടിരിക്കുകയായിരുന്നു. മൂന്ന് പെണ്മക്കളും ഒരാണ്‍കുട്ടിയുമാണു ദന്പതികൾക്കുള്ളത്.
മറ്റു രണ്ടു പെണ്‍കുട്ടികളും വിവാഹിതരാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.