തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടന്നതായി ദേവസ്വം വിജിലന്‍സ്. കൊല്ലത്തെ വ്യവസായി സുനിലിന് എതിരേയും നടൻ ജയറാമിനെതിരേയും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി. വിഷു ഉല്‍സവത്തിനായി ശബരിമല നട നേരതത്തേ തുറന്നതും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി ദേവസ്വം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയറാം സോപാനത്തില്‍ ഇടക്ക വായിച്ചതു ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്കു ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വിഷു ഉല്‍സവത്തിനായി ഏപ്രില്‍ പത്തിനു വൈകിട്ടാണു നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതു മറികടന്നു ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തു. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണു വീഴ്ച സംഭവിച്ചത്. കൊല്ലത്തെ വ്യവസായി സുനില്‍ ഈ ദിവസത്തെ പൂജകള്‍ക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.
ജയറാം സോപാനത്തില്‍ ഇടക്ക വായിച്ചതു ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്കു ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വിഷു ഉല്‍സവത്തിനായി ഏപ്രില്‍ പത്തിനു വൈകിട്ടാണു നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതു മറികടന്നു ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തു. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണു വീഴ്ച സംഭവിച്ചത്. കൊല്ലത്തെ വ്യവസായി സുനില്‍ ഈ ദിവസത്തെ പൂജകള്‍ക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.