കൊട്ടിയൂർ: കെഎസ്ആർടിസി ബസിൽ യാത്രചെയ്യവേ തല വൈദ്യുത പോസ്റ്റിലിടിച്ചു വിദ്യാർഥി ദാരുണമായി മരിച്ചു. ഗൂഡല്ലൂർ പുത്തൂർവയലിലെ പരേതനായ നെല്ലിശേരി ജയറാം-ഡെയ്സി ദമ്പതികളുടെ മകൻ സിബി ജയറാം (13) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലായിരുന്നു നാടിനെ ഞെട്ടിച്ച അപകടം. മാനന്തവാടിയിൽനിന്ന് ഇരിട്ടിയിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന സിബി ഛർദിക്കാനായി തല പുറത്തേയ്ക്ക് ഇട്ടപ്പോഴായിരുന്നു അപകടം.
വൈദ്യുത പോസ്റ്റിലിടിച്ചു വേർപെട്ടുപോയ തല റോഡിൽ വീണ് എതിർവശത്തുള്ള പഞ്ചായത്ത് ഓഫീസിന്റെ മുന്നിലെ കാനയിൽ കിടന്ന നിലയിലും ശരീരം സീറ്റിൽ ഇരിക്കുന്ന നിലയിലുമായിരുന്നു. സിബിക്കൊപ്പം മാതൃസഹോദരിയുടെ മകളും ബസിലുണ്ടായിരുന്നു. ആറളം ഫാമിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലേക്കു വരികയായിരുന്നു ഇരുവരും. ബസിന്റെ ഏറ്റവും പുറകിലിരുന്ന സിബി നീണ്ടുനോക്കി ടൗണിൽ വച്ചു ഛർദിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു സമീപം വച്ച് ബസ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ വീണ്ടും ഛർദിക്കാനായി തല പുറത്തേക്കിട്ടപ്പോഴായിരുന്നു അപകടം. ബസിന്റെ പിൻഭാഗവും പോസ്റ്റിലിടിച്ചു. എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു സിബി. സഹോദരൻ: സജി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
വൈദ്യുത പോസ്റ്റിലിടിച്ചു വേർപെട്ടുപോയ തല റോഡിൽ വീണ് എതിർവശത്തുള്ള പഞ്ചായത്ത് ഓഫീസിന്റെ മുന്നിലെ കാനയിൽ കിടന്ന നിലയിലും ശരീരം സീറ്റിൽ ഇരിക്കുന്ന നിലയിലുമായിരുന്നു. സിബിക്കൊപ്പം മാതൃസഹോദരിയുടെ മകളും ബസിലുണ്ടായിരുന്നു. ആറളം ഫാമിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലേക്കു വരികയായിരുന്നു ഇരുവരും. ബസിന്റെ ഏറ്റവും പുറകിലിരുന്ന സിബി നീണ്ടുനോക്കി ടൗണിൽ വച്ചു ഛർദിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു സമീപം വച്ച് ബസ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ വീണ്ടും ഛർദിക്കാനായി തല പുറത്തേക്കിട്ടപ്പോഴായിരുന്നു അപകടം. ബസിന്റെ പിൻഭാഗവും പോസ്റ്റിലിടിച്ചു. എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു സിബി. സഹോദരൻ: സജി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.