കൊണ്ടോട്ടി: ദോഹയിൽനിന്നെത്തിയ യാത്രക്കാരൻ ഒളിപ്പിച്ചു കടത്തിയ രണ്ടു കിലോഗ്രാം സ്വർണവുമായി പുറത്തിറങ്ങിയ കരിപ്പൂർ വിമാനത്താവളത്തിലെ കരാർ തൊഴിലാളി പിടിയിൽ. വിമാനത്താവളത്തിലെ എടിഎസ്എൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിലെ കരാർ തൊഴിലാളിയായ മലപ്പുറം മന്പുറം മുഖം വീട്ടിൽ എം.വി. സിദ്ദിക്കിൽനിന്നാണു രണ്ടു കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘം പിടികൂടിയത്.
ബുധനാഴ്ച പുലർച്ചെ 1.15ന് കരിപ്പൂർ അന്താരാഷ്ട്ര ടെർമിനൽ വഴി സിദിക്ക് പുറത്തിറങ്ങുന്പോഴാണു ഡിആർഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് 58.70 ലക്ഷം രൂപ വില വരുന്ന സ്വർണം കണ്ടെത്തിയത്.
മൊബൈൽ കവറിനകത്താക്കി പാന്റ്സിന്റെ പോക്കറ്റിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത് . ഓരോ കിലോഗ്രാം വീതമുളള രണ്ടു സ്വർണക്കട്ടികളാണ് ഇയാളിൽനിന്നു കണ്ടെടുത്തത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ഹാളിലെ ടോയ്ലറ്റിൽനിന്നാണ് സ്വർണം ലഭിച്ചതെന്ന് സിദ്ദിക്ക് ചോദ്യം ചെയ്യലിൽ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ 1.15ന് കരിപ്പൂർ അന്താരാഷ്ട്ര ടെർമിനൽ വഴി സിദിക്ക് പുറത്തിറങ്ങുന്പോഴാണു ഡിആർഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് 58.70 ലക്ഷം രൂപ വില വരുന്ന സ്വർണം കണ്ടെത്തിയത്.
മൊബൈൽ കവറിനകത്താക്കി പാന്റ്സിന്റെ പോക്കറ്റിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത് . ഓരോ കിലോഗ്രാം വീതമുളള രണ്ടു സ്വർണക്കട്ടികളാണ് ഇയാളിൽനിന്നു കണ്ടെടുത്തത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ഹാളിലെ ടോയ്ലറ്റിൽനിന്നാണ് സ്വർണം ലഭിച്ചതെന്ന് സിദ്ദിക്ക് ചോദ്യം ചെയ്യലിൽ പറഞ്ഞു.