തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിടറാമിനെ വ്യക്തിപരമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത മണിക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ അനുമതി നൽകണമെന്നാണ് കത്തിലെ ആവശ്യം.
സബ് കളക്ടർ ശ്രീറാം വെങ്കിടറാം ചെറ്റയാണെന്നും ആർഎസ്എസിനു വേണ്ടി കുഴലൂത്ത് നടത്തുകയാണെന്നും അദ്ദേഹത്തെ ഊളമ്പാറയിലേക്ക് അയയ്ക്കണമെന്നും തൊടുപുഴയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മണി പറഞ്ഞത് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെപ്പറ്റി സദുദ്ദേശ്യത്തോടുകൂടി പറയുന്ന വിമർശനമായി കണക്കാക്കാൻ കഴിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മണിയുടെ പ്രസ്താവന പൂർണമായും ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതും അവമതിപ്പും മാനഹാനിയും ഉണ്ടാക്കുന്നതുമാണ്.
പ്രസ്താവനയ്ക്കെതിരേ മാനനഷ്ടകേസ് ഫയൽ ചെയ്യുന്നതിനു സബ് കളക്ടർ വിമുഖത കാട്ടിയേക്കാമെങ്കിലും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനു വേണ്ടി സർക്കാരിനു തന്നെ സെഷൻസ് കോടതിക്കു മുമ്പാകെ ക്രിമിനൽ കേസ് നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു. മണി മന്ത്രിയായതിനാൽ ഇതിന് സർക്കാർ അനുമതി നൽകണമെന്നാണ് കത്തിൽ പി.ടി. തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്.
മണിക്കുള്ള സംസാരസ്വാതന്ത്ര്യം ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താനുള്ളതല്ല. ഒരോ ഉദ്യോഗസ്ഥന്റെയും മാനം അയാളുടെ സ്വകാര്യ സ്വത്തായി കാണണമെന്നു സുപ്രീം കോടതി പരാമർശം നിലനിൽക്കുന്നതിനാൽ മണിയെ പ്രോസിക്യൂട്ട് ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ടി. തോമസ് പറഞ്ഞു.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിടറാമിനെ വ്യക്തിപരമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത മണിക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ അനുമതി നൽകണമെന്നാണ് കത്തിലെ ആവശ്യം.
സബ് കളക്ടർ ശ്രീറാം വെങ്കിടറാം ചെറ്റയാണെന്നും ആർഎസ്എസിനു വേണ്ടി കുഴലൂത്ത് നടത്തുകയാണെന്നും അദ്ദേഹത്തെ ഊളമ്പാറയിലേക്ക് അയയ്ക്കണമെന്നും തൊടുപുഴയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മണി പറഞ്ഞത് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെപ്പറ്റി സദുദ്ദേശ്യത്തോടുകൂടി പറയുന്ന വിമർശനമായി കണക്കാക്കാൻ കഴിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മണിയുടെ പ്രസ്താവന പൂർണമായും ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതും അവമതിപ്പും മാനഹാനിയും ഉണ്ടാക്കുന്നതുമാണ്.
പ്രസ്താവനയ്ക്കെതിരേ മാനനഷ്ടകേസ് ഫയൽ ചെയ്യുന്നതിനു സബ് കളക്ടർ വിമുഖത കാട്ടിയേക്കാമെങ്കിലും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനു വേണ്ടി സർക്കാരിനു തന്നെ സെഷൻസ് കോടതിക്കു മുമ്പാകെ ക്രിമിനൽ കേസ് നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു. മണി മന്ത്രിയായതിനാൽ ഇതിന് സർക്കാർ അനുമതി നൽകണമെന്നാണ് കത്തിൽ പി.ടി. തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്.
മണിക്കുള്ള സംസാരസ്വാതന്ത്ര്യം ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താനുള്ളതല്ല. ഒരോ ഉദ്യോഗസ്ഥന്റെയും മാനം അയാളുടെ സ്വകാര്യ സ്വത്തായി കാണണമെന്നു സുപ്രീം കോടതി പരാമർശം നിലനിൽക്കുന്നതിനാൽ മണിയെ പ്രോസിക്യൂട്ട് ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ടി. തോമസ് പറഞ്ഞു.