കൊച്ചി: ആറു വര്‍ഷം മുൻപു ലോട്ടറിയടിച്ച സമ്മാനത്തുകയ്ക്കൊപ്പമുള്ള 50 പവന് സ്വര്‍ണം രണ്ടു മാസത്തിനുള്ളില്‍ നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. സമ്മാനത്തുക ഇതുവരെ നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശി എന്‍. രാധാകൃഷ്ണന് നല്കിയ ഹര്‍ജിയിലാണു തീരുമാനം.
50 പവന് സ്വര്‍ണമോ അല്ലെങ്കില്‍ ഇതിനു തുല്യമായ പണമോ നല്‍കണമെന്നു കോടതി വ്യക്തമാക്കി. വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഹര്‍ജിക്കാരനു ലോട്ടറിയടിച്ച ദിവസം മുതലുള്ള പത്തു ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
2011 ലാണു ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ മൂവാറ്റുപുഴയില്‍നിന്നു രാധാകൃഷ്ണന് എടുത്ത വിന്‍വിന്‍ ലോട്ടറിക്ക് സമ്മാനമടിച്ചത്. നാല്പത് ലക്ഷം രൂപയും 50 പവന് സ്വര്‍ണവുമായിരുന്നു സമ്മാനം. സമ്മാനത്തുക ലഭിക്കാന്‍ പലതവണ ലോട്ടറി ഡയറക്ടറേറ്റിനെ സമീപിച്ചെങ്കിലും അന്യസംസ്ഥാനക്കാരനു ലോട്ടറിയടിച്ചതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും ടിക്കറ്റ് യഥാര്‍ഥമാണോയെന്നു പരിശോധിക്കണമെന്നുമാണു വകുപ്പ് മറുപടി നല്‍കിയത്.
2015ല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമ്മാനത്തുക മാത്രം നല്കി. നികുതിയും കമ്മീഷനും കഴിച്ച് 24,50,000 രൂപയാണു ലഭിച്ചത്. 50 പവനെക്കുറിച്ചു ചോദിച്ചപ്പോൾ സര്‍ക്കാര്‍ സ്വര്‍ണം കൈമാറിയില്ലെന്നും ഇതു ലഭിക്കുന്പോൾ നല്‍കാമെ ന്നുമായിരുന്നു അറിയിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 16നു ലോട്ടറി വകുപ്പില്‍നിന്നു ലഭിച്ച മറുപടിയിലും സ്വര്‍ണം സര്‍ക്കാരില്‍നിന്നു ലഭ്യമായില്ലെന്നാണു പറഞ്ഞത്.
50 പവന് സ്വര്‍ണമോ അല്ലെങ്കില്‍ ഇതിനു തുല്യമായ പണമോ നല്‍കണമെന്നു കോടതി വ്യക്തമാക്കി. വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഹര്‍ജിക്കാരനു ലോട്ടറിയടിച്ച ദിവസം മുതലുള്ള പത്തു ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
2011 ലാണു ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ മൂവാറ്റുപുഴയില്‍നിന്നു രാധാകൃഷ്ണന് എടുത്ത വിന്‍വിന്‍ ലോട്ടറിക്ക് സമ്മാനമടിച്ചത്. നാല്പത് ലക്ഷം രൂപയും 50 പവന് സ്വര്‍ണവുമായിരുന്നു സമ്മാനം. സമ്മാനത്തുക ലഭിക്കാന്‍ പലതവണ ലോട്ടറി ഡയറക്ടറേറ്റിനെ സമീപിച്ചെങ്കിലും അന്യസംസ്ഥാനക്കാരനു ലോട്ടറിയടിച്ചതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും ടിക്കറ്റ് യഥാര്‍ഥമാണോയെന്നു പരിശോധിക്കണമെന്നുമാണു വകുപ്പ് മറുപടി നല്‍കിയത്.
2015ല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമ്മാനത്തുക മാത്രം നല്കി. നികുതിയും കമ്മീഷനും കഴിച്ച് 24,50,000 രൂപയാണു ലഭിച്ചത്. 50 പവനെക്കുറിച്ചു ചോദിച്ചപ്പോൾ സര്‍ക്കാര്‍ സ്വര്‍ണം കൈമാറിയില്ലെന്നും ഇതു ലഭിക്കുന്പോൾ നല്‍കാമെ ന്നുമായിരുന്നു അറിയിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 16നു ലോട്ടറി വകുപ്പില്‍നിന്നു ലഭിച്ച മറുപടിയിലും സ്വര്‍ണം സര്‍ക്കാരില്‍നിന്നു ലഭ്യമായില്ലെന്നാണു പറഞ്ഞത്.