തിരുവനന്തപുരം: നീറ്റ് അടിസ്ഥാനത്തിൽ നടക്കുന്ന മെഡിക്കൽ പ്രവേശനത്തിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിലൂടെ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിയമസഭയിൽ എം സ്വരാജിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
നീറ്റിൽ നിന്നു പ്രവേശനം നടത്തുന്നതോടെ നേരത്തേ ഉള്ളതു പോലെ 50 ശതമാനം സീറ്റ് സർക്കാർ മെരിറ്റ് സീറ്റായി നിലനിർത്താൻ കഴിയാത്ത അവസ്ഥയുണ്ട്. കേരള എൻട്രൻസ് ലിസ്റ്റ് ഇല്ലാതായതോടെ നീറ്റ് ലിസ്റ്റിൽ നിന്ന് മുഴുവൻ പ്രവേശനവും നടത്തണം. ഈ സാഹചര്യത്തിൽ പരമാവധി നീതി ഉറപ്പാക്കുന്നതിനും ചൂഷണം ഒഴിവാക്കുന്നതിനുമായാണ് സ്വാശ്രയ കോളജുകളിലെ ഫീസ്, പ്രവേശനം സംബന്ധിച്ചുള്ള ഓർഡിനൻസ് സർക്കാർ പുറപ്പെടുവിച്ചത്.
ഇതനുസരിച്ചു ന്യൂനപക്ഷ ഇതര സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ പ്രവേശനത്തിനു പട്ടികജാതി, പട്ടിക വർഗം, മറ്റു പിന്നോക്ക വിഭാഗം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിക്കുന്ന വിധത്തിൽ സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എസ് സി, എസ് ടി വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും പെടാത്ത നിർധനരായ മെഡിക്കൽ വിദ്യാർഥികൾക്കു സാമ്പത്തിക സഹായം ആവശ്യമാണെങ്കിൽ വിദ്യാഭ്യാസ ലോണ് അടക്കമുളള സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷം സർക്കാരുമായി കരാർ ഒപ്പിടാതെ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് സ്വന്തം നിലയിൽ നടത്തിയ അലോട്ട്മെന്റ് അംഗീകരിക്കാനാവില്ലെന്നും എന്നാൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരം കോളജിൽ മെരിറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ കാര്യംഅനുഭാവപൂർവം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
നീറ്റിൽ നിന്നു പ്രവേശനം നടത്തുന്നതോടെ നേരത്തേ ഉള്ളതു പോലെ 50 ശതമാനം സീറ്റ് സർക്കാർ മെരിറ്റ് സീറ്റായി നിലനിർത്താൻ കഴിയാത്ത അവസ്ഥയുണ്ട്. കേരള എൻട്രൻസ് ലിസ്റ്റ് ഇല്ലാതായതോടെ നീറ്റ് ലിസ്റ്റിൽ നിന്ന് മുഴുവൻ പ്രവേശനവും നടത്തണം. ഈ സാഹചര്യത്തിൽ പരമാവധി നീതി ഉറപ്പാക്കുന്നതിനും ചൂഷണം ഒഴിവാക്കുന്നതിനുമായാണ് സ്വാശ്രയ കോളജുകളിലെ ഫീസ്, പ്രവേശനം സംബന്ധിച്ചുള്ള ഓർഡിനൻസ് സർക്കാർ പുറപ്പെടുവിച്ചത്.
ഇതനുസരിച്ചു ന്യൂനപക്ഷ ഇതര സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ പ്രവേശനത്തിനു പട്ടികജാതി, പട്ടിക വർഗം, മറ്റു പിന്നോക്ക വിഭാഗം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിക്കുന്ന വിധത്തിൽ സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എസ് സി, എസ് ടി വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും പെടാത്ത നിർധനരായ മെഡിക്കൽ വിദ്യാർഥികൾക്കു സാമ്പത്തിക സഹായം ആവശ്യമാണെങ്കിൽ വിദ്യാഭ്യാസ ലോണ് അടക്കമുളള സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷം സർക്കാരുമായി കരാർ ഒപ്പിടാതെ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് സ്വന്തം നിലയിൽ നടത്തിയ അലോട്ട്മെന്റ് അംഗീകരിക്കാനാവില്ലെന്നും എന്നാൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരം കോളജിൽ മെരിറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ കാര്യംഅനുഭാവപൂർവം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.