തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധവും ബഹളവും മൂലംസമ്മേളനത്തിന്റെ ആദ്യദിന ത്തിൽ തന്നെ നിയമസഭ സ്തംഭിച്ചു. മന്ത്രി മണി രാജിവയ്ക്കാതെ പിൻമാറില്ലെന്നു പറഞ്ഞു സ്പീക്കറെ കറുത്ത തുണി കൊണ്ടു മറച്ച പ്രതിപക്ഷ നിലപാടിനെതിരേ അദ്ദേഹം രംഗത്തുവന്നതു സ്പീക്കറും പ്രതിപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കി.
കറുത്ത ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ആദ്യം നിർത്തിവച്ച സഭ മുക്കാൽ മണിക്കൂറിനുശേഷം വീണ്ടും ചേർന്നെങ്കിലും ബഹളത്തിൽ മുങ്ങുകയായിരുന്നു. തുടർന്നു മിനിറ്റുകൾക്കുള്ളിൽ ഇന്നലത്തെ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു.
അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനു മുമ്പുതന്നെ മന്ത്രി എം.എം. മണിക്കു വിശദീകരണത്തിന് അവസരം നൽകിയ സ്പീക്കറുടെ നിലപാടിനെതിരേ പ്രതിപക്ഷം ബഹളം ആരംഭിച്ചു. നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതിനെത്തുടർന്നു സ്പീക്കർ മന്ത്രി മണിക്കുള്ള അവസരം പിന്നീടു നൽകാമെന്നറിയിച്ചു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ സ്തംഭിച്ചെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. മന്ത്രി മണിയും എസ്. രാജേന്ദ്രൻ എംഎൽഎയും റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കൽ നടപടി സ്തംഭിപ്പിക്കുകയായിരുന്നു. ഇതു നാട്ടുഭാഷയാണെന്നു പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുത്. തന്നെ എതിർക്കുന്ന എല്ലാവരെയും ഊളമ്പാറയിലേക്ക് അയയ്ക്കണമെന്നു പറയുന്ന മണിയെ മാത്രം അങ്ങോട്ടുവിടരുത്. മണി ചെന്നാൽ അവിടെയുള്ളവർ സ്ഥലം വിടും: തിരുവഞ്ചൂർ പറഞ്ഞു.
നാടിന്റെ ശൈലിയിൽ പ്രസംഗിക്കുന്നയാളാണു മണിയെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തെ പർവതീകരിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. പതിനേഴു മിനിറ്റ് നീണ്ട തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്തു മാധ്യമങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നു മന്ത്രി മണി പറഞ്ഞു. ചില മാധ്യമപ്രവർത്തകർക്കു തന്നോടു വിരോധമുണ്ട്. ചില ഉദ്യോഗസ്ഥരുടെ തെറ്റായ ചെയ്തികളെക്കുറിച്ചു പറഞ്ഞതു സ്ത്രീകളെക്കുറിച്ചാണെന്നു വരുത്തുകയായിരുന്നുവെന്നു മണി പറഞ്ഞു. മണിയുടെ വിശദീകരണം പരിഹാസത്തോടെയാണു പ്രതിപക്ഷം കേട്ടത്.
അടിയന്തരപ്രമേയത്തിനു സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. അശ്ലീലം പറഞ്ഞതിനു മണിക്ക് ഐപിസി പ്രകാരം മൂന്നുമാസം വരെ തടവു ലഭിക്കാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണിയുടെ പ്രസംഗത്തിന്റെ ടേപ്പ് സ്പീക്കർ കേൾക്കണം. തെറ്റ് ചെയ്തിട്ടില്ലെന്നു പറയുന്ന മണി എന്തിനാണു തൊടുപുഴ പ്രസംഗത്തിൽ ഖേദപ്രകടനം നടത്തിയത്?
ഇഎംഎസിന്റെ പാർട്ടി ഇപ്പോൾ എം.എം. മണിയുടെ പാർട്ടിയായി തരംതാഴ്ന്നു. ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും ഇല്ലാത്ത നീതി മണിക്കു മാത്രം എങ്ങനെ ലഭിക്കുന്നു? ഒരു സ്ത്രീക്കു സന്ദേശം അയച്ചതിനു കേന്ദ്ര കമ്മിറ്റിയിൽ നിന്നു പുറത്താക്കപ്പെട്ട സിപിഎം ദേശീയ നേതാവ് ഡബ്ല്യു.ആർ. വരദരാജൻ പിന്നീട് ആത്മഹത്യ ചെയ്ത സംഭവം രമേശ് ചെന്നിത്തല സഭയിൽ വിവരിച്ചു.
സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നു പറയുന്ന മണി പൊമ്പിള എന്നാണു പറഞ്ഞതെന്ന് കെ.എം. മാണി ചൂണ്ടിക്കാട്ടി. ഇതു തമിഴിൽ സ്ത്രീ എന്നാണെന്നും പറഞ്ഞു കേരള കോണ്ഗ്രസ് -എം വാക്കൗട്ട് നടത്തി. ബിജെപി അംഗം ഒ.രാജഗോപാലും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഇതിനിടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യംവിളിച്ച് നടുത്തളത്തിലേക്കിറങ്ങി. ബാനർ ഉയർത്തി സ്പീക്കറെ മറച്ചു. ഇതിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിമർശിച്ചു. സഭയിലെ പ്രതിഷേധം അതിരു വിടുകയാണെന്നും അരാജകത്വ പ്രതിഷേധത്തിലേക്കു നീങ്ങരുതെന്നും സ്പീക്കർ പറഞ്ഞു.
ഇതിനു മറുപടിയായി കസേര മറിക്കാമോയെന്നു പ്രതിപക്ഷം വിളിച്ചുചോദിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടയിൽ സ്പീക്കറുടെ ഡയസിലെത്തി കസേരയും മറ്റും മറിക്കുന്ന ചിത്രം പ്ലാക്കാർഡായി ഉയർത്തിക്കാട്ടി.
തുടർന്ന് 10.50നു സഭ താത്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിച്ചു. പിന്നീട് ഇരു വിഭാഗവുമായി സംസാരിച്ചെങ്കിലും നിലപാടുകളിൽ ഉറച്ചു നിന്നു. 11.35നോടെ വീണ്ടും ചേർന്ന സഭ ബഹളത്തിനിടയിൽ പത്തു മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പിരിയുകയായിരുന്നു.
കറുത്ത ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ആദ്യം നിർത്തിവച്ച സഭ മുക്കാൽ മണിക്കൂറിനുശേഷം വീണ്ടും ചേർന്നെങ്കിലും ബഹളത്തിൽ മുങ്ങുകയായിരുന്നു. തുടർന്നു മിനിറ്റുകൾക്കുള്ളിൽ ഇന്നലത്തെ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു.
അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനു മുമ്പുതന്നെ മന്ത്രി എം.എം. മണിക്കു വിശദീകരണത്തിന് അവസരം നൽകിയ സ്പീക്കറുടെ നിലപാടിനെതിരേ പ്രതിപക്ഷം ബഹളം ആരംഭിച്ചു. നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതിനെത്തുടർന്നു സ്പീക്കർ മന്ത്രി മണിക്കുള്ള അവസരം പിന്നീടു നൽകാമെന്നറിയിച്ചു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ സ്തംഭിച്ചെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. മന്ത്രി മണിയും എസ്. രാജേന്ദ്രൻ എംഎൽഎയും റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കൽ നടപടി സ്തംഭിപ്പിക്കുകയായിരുന്നു. ഇതു നാട്ടുഭാഷയാണെന്നു പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുത്. തന്നെ എതിർക്കുന്ന എല്ലാവരെയും ഊളമ്പാറയിലേക്ക് അയയ്ക്കണമെന്നു പറയുന്ന മണിയെ മാത്രം അങ്ങോട്ടുവിടരുത്. മണി ചെന്നാൽ അവിടെയുള്ളവർ സ്ഥലം വിടും: തിരുവഞ്ചൂർ പറഞ്ഞു.
നാടിന്റെ ശൈലിയിൽ പ്രസംഗിക്കുന്നയാളാണു മണിയെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തെ പർവതീകരിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. പതിനേഴു മിനിറ്റ് നീണ്ട തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്തു മാധ്യമങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നു മന്ത്രി മണി പറഞ്ഞു. ചില മാധ്യമപ്രവർത്തകർക്കു തന്നോടു വിരോധമുണ്ട്. ചില ഉദ്യോഗസ്ഥരുടെ തെറ്റായ ചെയ്തികളെക്കുറിച്ചു പറഞ്ഞതു സ്ത്രീകളെക്കുറിച്ചാണെന്നു വരുത്തുകയായിരുന്നുവെന്നു മണി പറഞ്ഞു. മണിയുടെ വിശദീകരണം പരിഹാസത്തോടെയാണു പ്രതിപക്ഷം കേട്ടത്.
അടിയന്തരപ്രമേയത്തിനു സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. അശ്ലീലം പറഞ്ഞതിനു മണിക്ക് ഐപിസി പ്രകാരം മൂന്നുമാസം വരെ തടവു ലഭിക്കാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണിയുടെ പ്രസംഗത്തിന്റെ ടേപ്പ് സ്പീക്കർ കേൾക്കണം. തെറ്റ് ചെയ്തിട്ടില്ലെന്നു പറയുന്ന മണി എന്തിനാണു തൊടുപുഴ പ്രസംഗത്തിൽ ഖേദപ്രകടനം നടത്തിയത്?
ഇഎംഎസിന്റെ പാർട്ടി ഇപ്പോൾ എം.എം. മണിയുടെ പാർട്ടിയായി തരംതാഴ്ന്നു. ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും ഇല്ലാത്ത നീതി മണിക്കു മാത്രം എങ്ങനെ ലഭിക്കുന്നു? ഒരു സ്ത്രീക്കു സന്ദേശം അയച്ചതിനു കേന്ദ്ര കമ്മിറ്റിയിൽ നിന്നു പുറത്താക്കപ്പെട്ട സിപിഎം ദേശീയ നേതാവ് ഡബ്ല്യു.ആർ. വരദരാജൻ പിന്നീട് ആത്മഹത്യ ചെയ്ത സംഭവം രമേശ് ചെന്നിത്തല സഭയിൽ വിവരിച്ചു.
സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നു പറയുന്ന മണി പൊമ്പിള എന്നാണു പറഞ്ഞതെന്ന് കെ.എം. മാണി ചൂണ്ടിക്കാട്ടി. ഇതു തമിഴിൽ സ്ത്രീ എന്നാണെന്നും പറഞ്ഞു കേരള കോണ്ഗ്രസ് -എം വാക്കൗട്ട് നടത്തി. ബിജെപി അംഗം ഒ.രാജഗോപാലും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഇതിനിടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യംവിളിച്ച് നടുത്തളത്തിലേക്കിറങ്ങി. ബാനർ ഉയർത്തി സ്പീക്കറെ മറച്ചു. ഇതിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിമർശിച്ചു. സഭയിലെ പ്രതിഷേധം അതിരു വിടുകയാണെന്നും അരാജകത്വ പ്രതിഷേധത്തിലേക്കു നീങ്ങരുതെന്നും സ്പീക്കർ പറഞ്ഞു.
ഇതിനു മറുപടിയായി കസേര മറിക്കാമോയെന്നു പ്രതിപക്ഷം വിളിച്ചുചോദിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടയിൽ സ്പീക്കറുടെ ഡയസിലെത്തി കസേരയും മറ്റും മറിക്കുന്ന ചിത്രം പ്ലാക്കാർഡായി ഉയർത്തിക്കാട്ടി.
തുടർന്ന് 10.50നു സഭ താത്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിച്ചു. പിന്നീട് ഇരു വിഭാഗവുമായി സംസാരിച്ചെങ്കിലും നിലപാടുകളിൽ ഉറച്ചു നിന്നു. 11.35നോടെ വീണ്ടും ചേർന്ന സഭ ബഹളത്തിനിടയിൽ പത്തു മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പിരിയുകയായിരുന്നു.