തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിലെ പോരിനിടയിലും ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങളുടെ നാക്കുളുക്കിയപ്പോൾ പിറന്നതു പൊട്ടിച്ചിരി. മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പ്രതിപക്ഷത്തെ തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ പ്രസംഗത്തിനിടയിൽ നാക്കുളുക്കി.
ഇടുക്കിയിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സംഘടനയായ പൊമ്പിള ഒരുമൈയുടെ പേരുച്ചരിക്കുന്നതിലായിരുന്നു തിരുവഞ്ചൂരിനു പിഴച്ചത്. പെണ്മ...പെണ്മ... എന്നിങ്ങനെ ഏറെനേരം പണിപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനു സഭയിലെ ചിരിക്കൊടുവിലാണു പൊമ്പിള ഒരുമൈയുടെ പേരു പൂർത്തിയാക്കാൻ സാധിച്ചത്.
മൂന്നാറിലെ പാപ്പാത്തിച്ചോലയെ മുഖ്യമന്ത്രി പിണറായി വിജ യൻ ചപ്പാത്തിച്ചോലയെന്ന് ഒന്നിലേറെ തവണ ഉച്ചരിച്ചതും ഏറെ നേരത്തെ ചിരിക്കിടയാക്കി.
മന്ത്രി എം.എം, മണിയുടെ രാജി ആവശ്യപ്പെട്ടു വാക്കൗട്ട് പ്രഖ്യാപിച്ചപ്പോൾ കേരള കോൺഗ്രസ്- എം നേതാവ് കെ.എം. മാണിക്കും നാക്കു പിഴച്ചു. ഞാനും എന്റെ പാർട്ടിയും രാജിവയ്ക്കുന്നു എന്നാണു മാണി ആദ്യം പറഞ്ഞത്.
ഇടുക്കിയിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സംഘടനയായ പൊമ്പിള ഒരുമൈയുടെ പേരുച്ചരിക്കുന്നതിലായിരുന്നു തിരുവഞ്ചൂരിനു പിഴച്ചത്. പെണ്മ...പെണ്മ... എന്നിങ്ങനെ ഏറെനേരം പണിപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനു സഭയിലെ ചിരിക്കൊടുവിലാണു പൊമ്പിള ഒരുമൈയുടെ പേരു പൂർത്തിയാക്കാൻ സാധിച്ചത്.
മൂന്നാറിലെ പാപ്പാത്തിച്ചോലയെ മുഖ്യമന്ത്രി പിണറായി വിജ യൻ ചപ്പാത്തിച്ചോലയെന്ന് ഒന്നിലേറെ തവണ ഉച്ചരിച്ചതും ഏറെ നേരത്തെ ചിരിക്കിടയാക്കി.
മന്ത്രി എം.എം, മണിയുടെ രാജി ആവശ്യപ്പെട്ടു വാക്കൗട്ട് പ്രഖ്യാപിച്ചപ്പോൾ കേരള കോൺഗ്രസ്- എം നേതാവ് കെ.എം. മാണിക്കും നാക്കു പിഴച്ചു. ഞാനും എന്റെ പാർട്ടിയും രാജിവയ്ക്കുന്നു എന്നാണു മാണി ആദ്യം പറഞ്ഞത്.