തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയ മന്ത്രി എം.എം. മാണി രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം യുഡിഎഫ് എംഎൽഎമാർ രക്തസാക്ഷിമണ്ഡപത്തിൽ സത്യഗ്രഹമിരിക്കും. ഇതേസമയം 140 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തുമെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തല അറിയിച്ചു.
കൈയേറ്റം ഒഴിപ്പിക്കൽ നടക്കുന്ന മൂന്നാറിൽ ഇന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശനം നടത്തും. അവിടെ യുഡിഎഫ് പൊതുയോഗത്തിൽ ഉമ്മൻ ചാണ്ടി പ്രസംഗിക്കും. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് ഇന്നു രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കും. മന്ത്രി മണി രാജിവയ്ക്കാത്ത പശ്ചാത്തലത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു മന്ത്രിയും ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടില്ല. കേട്ടാലറയ്ക്കുന്ന സംസ്കാരശൂന്യമായ വാക്കുകളാണു മണിയുടേത്. പരാമർശം വിവാദമായ ഉടൻ തൊടുപുഴയിൽവച്ചു ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ, ഇന്നലെ നിയമസഭക്കുള്ളിൽ ഇതിനു വിരുദ്ധമായ സമീപനമാണു മന്ത്രി സ്വീകരിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിയുടെ തെറ്റ് മൂടിവയ്ക്കാനും ന്യായീകരിക്കാനുമാണു ശ്രമിച്ചത്. ഇത് അക്ഷന്തവ്യമായ തെറ്റാണ്. കേരളത്തിന്റെ ചരിത്രത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയവരെ ഒരു രാഷ്ട്രീയ പാർട്ടിയും മുഖ്യമന്ത്രിയും സംരക്ഷിച്ചിട്ടില്ല.
പാർട്ടി പറഞ്ഞാൽ രാജിവയ് ക്കുമെന്നാണ് എം.എം. മണി പറഞ്ഞത്. പാർട്ടിയുടെ ഇതു സംബന്ധമായ തീരുമാനത്തിനായി കേരളം കാതോർത്തിരിക്കുകയാണ്. മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമർശം സംബന്ധിച്ച സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാട് വ്യക്തമാക്കണം. ഇത്തരത്തിലുള്ള നിലപാടു സ്വീകരിക്കുന്ന സർക്കാരുമായി പ്രതിപക്ഷത്തിനു യോജിച്ചുപോകാനാകില്ല. ഉയർന്ന നിലവാരത്തിലുള്ള നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്നാണ് എല്ലാവരും കരുതിയത്.
ഐഎഎസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമർശം നടത്തിയ മന്ത്രിയെ നീതീകരിക്കാനാകുമോ എന്നു ചിന്തിക്കണം. ജനവികാരം കണക്കാക്കി വൈകിയാണെങ്കിലും മന്ത്രിയെ മന്ത്രിസഭയിൽനിന്നു മാറ്റിനിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മതചിഹ്നങ്ങളുടെ പേരിലുള്ള നിയമവിരുദ്ധമായ കൈയേറ്റങ്ങളോടു യോജിക്കാനാകില്ല. മതചിഹ്നങ്ങളെ ഇതിനു മറയാക്കുന്നത് അനുചിതമാണ്. മൂന്നാറിൽ കുരിശ് നീക്കം ചെയ്തതിനെ ആരും എതിർത്തിട്ടില്ല. എന്നാൽ, മാധ്യമങ്ങളുടെ അകമ്പടിയില്ലാതെ തന്നെ ഇതു ചെയ്യാൻ കഴിയുമായിരുന്നു.
ടി.പി. സെൻകുമാർ വിഷയത്തിൽ സംസ്ഥാന സർക്കാർ എന്തു നടപടിയാണു സ്വീകരിക്കുന്നതെന്നു സസൂക്ഷ്മം വീക്ഷിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ നടപടികൾ സ്വീകരിക്കുന്നതിൽ മത്സരിക്കുകയാണു സർക്കാർ.
മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ചു പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, ഡോ.എം.കെ. മുനീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കൽ നടക്കുന്ന മൂന്നാറിൽ ഇന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശനം നടത്തും. അവിടെ യുഡിഎഫ് പൊതുയോഗത്തിൽ ഉമ്മൻ ചാണ്ടി പ്രസംഗിക്കും. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് ഇന്നു രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കും. മന്ത്രി മണി രാജിവയ്ക്കാത്ത പശ്ചാത്തലത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു മന്ത്രിയും ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടില്ല. കേട്ടാലറയ്ക്കുന്ന സംസ്കാരശൂന്യമായ വാക്കുകളാണു മണിയുടേത്. പരാമർശം വിവാദമായ ഉടൻ തൊടുപുഴയിൽവച്ചു ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ, ഇന്നലെ നിയമസഭക്കുള്ളിൽ ഇതിനു വിരുദ്ധമായ സമീപനമാണു മന്ത്രി സ്വീകരിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിയുടെ തെറ്റ് മൂടിവയ്ക്കാനും ന്യായീകരിക്കാനുമാണു ശ്രമിച്ചത്. ഇത് അക്ഷന്തവ്യമായ തെറ്റാണ്. കേരളത്തിന്റെ ചരിത്രത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയവരെ ഒരു രാഷ്ട്രീയ പാർട്ടിയും മുഖ്യമന്ത്രിയും സംരക്ഷിച്ചിട്ടില്ല.
പാർട്ടി പറഞ്ഞാൽ രാജിവയ് ക്കുമെന്നാണ് എം.എം. മണി പറഞ്ഞത്. പാർട്ടിയുടെ ഇതു സംബന്ധമായ തീരുമാനത്തിനായി കേരളം കാതോർത്തിരിക്കുകയാണ്. മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമർശം സംബന്ധിച്ച സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാട് വ്യക്തമാക്കണം. ഇത്തരത്തിലുള്ള നിലപാടു സ്വീകരിക്കുന്ന സർക്കാരുമായി പ്രതിപക്ഷത്തിനു യോജിച്ചുപോകാനാകില്ല. ഉയർന്ന നിലവാരത്തിലുള്ള നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്നാണ് എല്ലാവരും കരുതിയത്.
ഐഎഎസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമർശം നടത്തിയ മന്ത്രിയെ നീതീകരിക്കാനാകുമോ എന്നു ചിന്തിക്കണം. ജനവികാരം കണക്കാക്കി വൈകിയാണെങ്കിലും മന്ത്രിയെ മന്ത്രിസഭയിൽനിന്നു മാറ്റിനിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മതചിഹ്നങ്ങളുടെ പേരിലുള്ള നിയമവിരുദ്ധമായ കൈയേറ്റങ്ങളോടു യോജിക്കാനാകില്ല. മതചിഹ്നങ്ങളെ ഇതിനു മറയാക്കുന്നത് അനുചിതമാണ്. മൂന്നാറിൽ കുരിശ് നീക്കം ചെയ്തതിനെ ആരും എതിർത്തിട്ടില്ല. എന്നാൽ, മാധ്യമങ്ങളുടെ അകമ്പടിയില്ലാതെ തന്നെ ഇതു ചെയ്യാൻ കഴിയുമായിരുന്നു.
ടി.പി. സെൻകുമാർ വിഷയത്തിൽ സംസ്ഥാന സർക്കാർ എന്തു നടപടിയാണു സ്വീകരിക്കുന്നതെന്നു സസൂക്ഷ്മം വീക്ഷിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ നടപടികൾ സ്വീകരിക്കുന്നതിൽ മത്സരിക്കുകയാണു സർക്കാർ.
മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ചു പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, ഡോ.എം.കെ. മുനീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.