തിരുവനന്തപുരം: തന്റെ പേരിൽ ആരോപിക്കുന്ന അടിമാലി ഇരുപതേക്കറിലെ വിവാദ പ്രസംഗത്തിൽ ഒരിടത്തും സ്ത്രീ എന്ന വാക്കോ ഏതെങ്കിലും സ്ത്രീയുടെ പേരോ പരാമർശിച്ചിട്ടില്ലെന്നു മന്ത്രി എം.എം. മണി നിയമസഭയിൽ പറഞ്ഞു. തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുമ്പത്തെ ഒഴിപ്പിക്കൽ ഘട്ടത്തിലുണ്ടായ ചില കാര്യങ്ങളെക്കുറിച്ചു താൻ നടത്തിയ വിമർശനം എഡിറ്റ് ചെയ്തു സ്ത്രീകൾക്കെതിരേയുള്ള ആക്ഷേപം എന്ന വ്യാഖ്യാനത്തോടെ അവതരിപ്പിക്കുകയാണു ചില സ്വകാര്യ ടിവിക്കാർ ചെയ്തത്. ചില മാധ്യമ പ്രവർത്തകർക്ക് എന്നോടു വിരോധമുണ്ട്.
കൈയേറ്റക്കാരുമായും ചില ഉദ്യോഗസ്ഥരുമായുമുള്ള ബന്ധത്തെ വിമർശിച്ചതാകാം ദുർവ്യാഖ്യാനത്തിനു കാരണം. ഉദ്യോഗസ്ഥരുടെ തെറ്റുകൾ തിരുത്താൻ ജനാധിപത്യത്തിൽ രാഷ്ട്രീയ ഭരണ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്.
""തോട്ടംതൊഴിലാളികൾക്കിടയിൽ ജനിച്ചുവളർന്ന എന്റെ ഭാഷ പാവപ്പെട്ട നാട്ടുകാരുടെ ഭാഷയാണ്. പണ്ഡിതഭാഷയൊന്നുമാവില്ല ഇത്. ഈ ഭാഷയിൽ നന്മയുണ്ട്, ശുദ്ധിയുണ്ട്, മനുഷ്യസ്നേഹമുണ്ട്. സാധാരണക്കാരുടെ ഭാഷയേ എന്റെ നാവിൽ വരൂ. മനസിലുള്ളതു മറച്ചുവച്ചു കൃത്രിമമായി സംസാരിക്കുന്ന പ്രഫസർമാരുടെ ഭാഷയിൽ എനിയ്ക്കു സംസാരിക്കാൻ കഴിയില്ല. പലരും ആക്ഷേപിക്കുന്നതു കേട്ടാൽ ഞാൻ സ്ത്രീകളില്ലാത്ത നാട്ടിൽനിന്നാണു വരുന്നതെന്നു തോന്നിപ്പോകും''.
പൊമ്പിള ഒരുമൈ പ്രതിഷേധ പ്രക്ഷോഭത്തിലാണെന്നു പറയുന്നതു ശരിയല്ല.
ആകെ ആറു പേർ മാത്രമാണു സമരത്തിലുള്ളത്. ഇതിൽ രണ്ടു പേർ കോണ്ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമാണ്. ബാക്കി നാലുപേർ മാത്രമാണു സമരത്തിനുള്ളത്.
ചില മാധ്യമ പ്രവർത്തകരും ബിജെപിക്കാരും എത്ര ശ്രമിച്ചിട്ടും പ്രതിഷേധത്തിന് ആളെ എത്തിക്കാൻ കഴിഞ്ഞില്ലെന്നും മണി പറഞ്ഞു.
മുമ്പത്തെ ഒഴിപ്പിക്കൽ ഘട്ടത്തിലുണ്ടായ ചില കാര്യങ്ങളെക്കുറിച്ചു താൻ നടത്തിയ വിമർശനം എഡിറ്റ് ചെയ്തു സ്ത്രീകൾക്കെതിരേയുള്ള ആക്ഷേപം എന്ന വ്യാഖ്യാനത്തോടെ അവതരിപ്പിക്കുകയാണു ചില സ്വകാര്യ ടിവിക്കാർ ചെയ്തത്. ചില മാധ്യമ പ്രവർത്തകർക്ക് എന്നോടു വിരോധമുണ്ട്.
കൈയേറ്റക്കാരുമായും ചില ഉദ്യോഗസ്ഥരുമായുമുള്ള ബന്ധത്തെ വിമർശിച്ചതാകാം ദുർവ്യാഖ്യാനത്തിനു കാരണം. ഉദ്യോഗസ്ഥരുടെ തെറ്റുകൾ തിരുത്താൻ ജനാധിപത്യത്തിൽ രാഷ്ട്രീയ ഭരണ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്.
""തോട്ടംതൊഴിലാളികൾക്കിടയിൽ ജനിച്ചുവളർന്ന എന്റെ ഭാഷ പാവപ്പെട്ട നാട്ടുകാരുടെ ഭാഷയാണ്. പണ്ഡിതഭാഷയൊന്നുമാവില്ല ഇത്. ഈ ഭാഷയിൽ നന്മയുണ്ട്, ശുദ്ധിയുണ്ട്, മനുഷ്യസ്നേഹമുണ്ട്. സാധാരണക്കാരുടെ ഭാഷയേ എന്റെ നാവിൽ വരൂ. മനസിലുള്ളതു മറച്ചുവച്ചു കൃത്രിമമായി സംസാരിക്കുന്ന പ്രഫസർമാരുടെ ഭാഷയിൽ എനിയ്ക്കു സംസാരിക്കാൻ കഴിയില്ല. പലരും ആക്ഷേപിക്കുന്നതു കേട്ടാൽ ഞാൻ സ്ത്രീകളില്ലാത്ത നാട്ടിൽനിന്നാണു വരുന്നതെന്നു തോന്നിപ്പോകും''.
പൊമ്പിള ഒരുമൈ പ്രതിഷേധ പ്രക്ഷോഭത്തിലാണെന്നു പറയുന്നതു ശരിയല്ല.
ആകെ ആറു പേർ മാത്രമാണു സമരത്തിലുള്ളത്. ഇതിൽ രണ്ടു പേർ കോണ്ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമാണ്. ബാക്കി നാലുപേർ മാത്രമാണു സമരത്തിനുള്ളത്.
ചില മാധ്യമ പ്രവർത്തകരും ബിജെപിക്കാരും എത്ര ശ്രമിച്ചിട്ടും പ്രതിഷേധത്തിന് ആളെ എത്തിക്കാൻ കഴിഞ്ഞില്ലെന്നും മണി പറഞ്ഞു.