തിരുവനന്തപുരം: ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചു. ഇന്നലെ വൈകുന്നേരം നാലിനു സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നേരിട്ടു കണ്ടാണു രാജിക്കത്തു നൽകിയത്.
കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിൽ ഡോ. എം.കെ. മുനീറിനെ പ്രതിപക്ഷ ഉപനേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സ്പീക്കർക്കു കൈമാറുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമിയായി ഡോ. എം.കെ. മുനീറിനെ പ്രതിപക്ഷ ഉപനേതാവായി നേരത്തേ ചേർന്ന ലീഗ് യോഗം തെരഞ്ഞെടുത്തിരുന്നു. ആദ്യ നിയമസഭയുടെ 60-ാം വാർഷികദിനത്തിൽ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്ഥാനം രാജിവയ്ക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നേരത്തെയുള്ള തീരുമാനം. സ്പീക്കറുടെ അഭ്യർഥന പ്രകാരമാണ് ഈ തീരുമാനമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
അതിനിടെ, ലോക്സഭാംഗമായുള്ള വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു കുഞ്ഞാലിക്കുട്ടിക്ക് ഇന്നലെ നിയമസഭാംഗത്വം രാജിവയ്ക്കേണ്ടി വന്നത്. കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ചിരുന്ന വേങ്ങര മണ്ഡലത്തിൽ ഇനി ഉപതെരഞ്ഞെടുപ്പു വേണ്ടിവരും.
കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിൽ ഡോ. എം.കെ. മുനീറിനെ പ്രതിപക്ഷ ഉപനേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സ്പീക്കർക്കു കൈമാറുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമിയായി ഡോ. എം.കെ. മുനീറിനെ പ്രതിപക്ഷ ഉപനേതാവായി നേരത്തേ ചേർന്ന ലീഗ് യോഗം തെരഞ്ഞെടുത്തിരുന്നു. ആദ്യ നിയമസഭയുടെ 60-ാം വാർഷികദിനത്തിൽ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്ഥാനം രാജിവയ്ക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നേരത്തെയുള്ള തീരുമാനം. സ്പീക്കറുടെ അഭ്യർഥന പ്രകാരമാണ് ഈ തീരുമാനമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
അതിനിടെ, ലോക്സഭാംഗമായുള്ള വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു കുഞ്ഞാലിക്കുട്ടിക്ക് ഇന്നലെ നിയമസഭാംഗത്വം രാജിവയ്ക്കേണ്ടി വന്നത്. കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ചിരുന്ന വേങ്ങര മണ്ഡലത്തിൽ ഇനി ഉപതെരഞ്ഞെടുപ്പു വേണ്ടിവരും.