ചെങ്ങന്നൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെറിയനാട് പടനിലം ജംഗ്ഷനിലെ എടിഎമ്മിൽ കവർച്ച. 3,69,100 രൂപ എടിഎമ്മിൽനിന്നു നഷ്ടമായി. എടിഎമ്മിന്റെ സൈഡ്ഭാഗം ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു മുറിച്ച ശേഷമാണു മോഷ്ടാക്കൾ പണം അപഹരിച്ചിരിക്കുന്നത്. 25ന് പുലർച്ചെ 1.30നും 2.30നും ഇടയ്ക്കുള്ള സമയത്താണു കവർച്ച നടന്നിരിക്കുന്നതെന്നാണു പോലീസിന്റെ നിഗമനം.
രാവിലെ എടിഎം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഷട്ടർ പകുതി താഴ്ത്തിയിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട് കെട്ടിട ഉടമ ബാങ്ക് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. ഇവർ വന്നു പരിശോധിച്ചപ്പോഴാണു കവർച്ച നടന്നതായി ബോധ്യപ്പെട്ടത്. ഇതിനെത്തുടർന്നു ചെങ്ങന്നൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി 11.30 വരെ പ്രദേശവാസികൾ പടനിലം ജംഗ്ഷനിലുണ്ടായിരുന്നതായി കെട്ടിടഉടമ പറഞ്ഞു. രാത്രി 9.30നാണ് എടിഎമ്മിൽനിന്ന് അവസാനമായി പണം എടുത്തിരിക്കുന്നത്. എടിഎമ്മിന്റെ വശത്തെ പൂട്ട് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയ ശേഷം പണം വച്ചിരിക്കുന്ന അറകളിൽനിന്ന് അപഹരിക്കുകയായിരുന്നു. മുറിക്കുള്ളിലെ സിസിടിവി കാമറ നശിപ്പിച്ചെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് എക്സ്പെർട്ട്സ്, സയന്റിഫിക് എക്സ്പെർട്ട് എന്നിവർ പരിശോധന നടത്തി. ആലപ്പുഴ എസ്പി, ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി, ചെങ്ങന്നൂർ ഡിവൈഎസ്പി, ചെങ്ങന്നൂർ സിഐ എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി. ഡോഗ് സ്ക്വാഡ് പരിശോധനയിൽ 300 മീറ്റർ ദൂരം വരെ സംഭവസ്ഥലത്തുനിന്നു പോലീസ് നായ മണം പിടിച്ചു പരിശോധന നടത്തിയെങ്കിലും തുടർന്ന് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന എടിഎം മോഷണ ശ്രമങ്ങളുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തുമെന്നു ഡിവൈഎസ്പി കെ.ആർ. ശിവസുതൻപിള്ള അറിയിച്ചു.
എസ്ബിഐ കായംകുളം എടിഎമ്മിലും കവർച്ചാശ്രമം
ഹരിപ്പാട്: ചേപ്പാട് രാമപുരം ഹൈസ്കൂൾ ജംഗ്ഷനു വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന എസ്ബിഐ കായംകുളം ശാഖയുടെ എടിഎമ്മിൽ കവർച്ചാശ്രമം. ഇന്നലെ പുലർച്ചെയാണു സംഭവം നടന്നതെന്നു കരുതുന്നു. രാവിലെ ക്ലീനിംഗ്സ്റ്റാഫ് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ രാമപുരംശാഖയുടെ താഴത്തെ നിലയിലാണ് എസ്ബിഐ കായംകളം ശാഖയുടെ എടിഎം പ്രവർത്തിക്കുന്നത്. ദേശീയപാതയോരത്തുള്ള ഈ എടിഎം പരിസരം രാത്രിയായാൽ വിജനമാണ്. ഇവിടെയുണ്ടായിരുന്ന രണ്ട് സിസി ടിവി കാമറകളിൽ ഒന്നു തകർത്ത നിലയിലാണ്. ഗ്യാസ്കട്ടർ ഉപയോഗിച്ച് എടിഎമ്മിന്റെ ഒരു ഭാഗം തകർക്കാൻ ശ്രമം നടത്തിയതായി കാണുന്നു.
എടിഎമ്മിന്റെ പെട്ടെന്നു ശ്രദ്ധയിൽപെടാത്ത ഭാഗമാണു ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചത്. കവർച്ചാശ്രമം നടന്നതറിയാതെ ആളുകൾ എടിഎമ്മിൽനിന്നു പണം പിൻവലിച്ചിരുന്നു. ഫോറൻസിക് വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രതിയുടേതെന്നു സംശയിക്കുന്ന വിരലടയാളവും തൊപ്പി ധരിച്ചയാളിന്റെ അവ്യക്ത ചിത്രവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 19നാണ് ഒടുവിൽ പണം നിറച്ചത്. ബാങ്കുകാരുടെ പ്രാഥമിക പരിശോധനയിൽ പണമൊന്നും നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്നു പോലീസ് പറഞ്ഞു. കരീലകുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ എടിഎം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഷട്ടർ പകുതി താഴ്ത്തിയിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട് കെട്ടിട ഉടമ ബാങ്ക് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. ഇവർ വന്നു പരിശോധിച്ചപ്പോഴാണു കവർച്ച നടന്നതായി ബോധ്യപ്പെട്ടത്. ഇതിനെത്തുടർന്നു ചെങ്ങന്നൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി 11.30 വരെ പ്രദേശവാസികൾ പടനിലം ജംഗ്ഷനിലുണ്ടായിരുന്നതായി കെട്ടിടഉടമ പറഞ്ഞു. രാത്രി 9.30നാണ് എടിഎമ്മിൽനിന്ന് അവസാനമായി പണം എടുത്തിരിക്കുന്നത്. എടിഎമ്മിന്റെ വശത്തെ പൂട്ട് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയ ശേഷം പണം വച്ചിരിക്കുന്ന അറകളിൽനിന്ന് അപഹരിക്കുകയായിരുന്നു. മുറിക്കുള്ളിലെ സിസിടിവി കാമറ നശിപ്പിച്ചെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് എക്സ്പെർട്ട്സ്, സയന്റിഫിക് എക്സ്പെർട്ട് എന്നിവർ പരിശോധന നടത്തി. ആലപ്പുഴ എസ്പി, ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി, ചെങ്ങന്നൂർ ഡിവൈഎസ്പി, ചെങ്ങന്നൂർ സിഐ എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി. ഡോഗ് സ്ക്വാഡ് പരിശോധനയിൽ 300 മീറ്റർ ദൂരം വരെ സംഭവസ്ഥലത്തുനിന്നു പോലീസ് നായ മണം പിടിച്ചു പരിശോധന നടത്തിയെങ്കിലും തുടർന്ന് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന എടിഎം മോഷണ ശ്രമങ്ങളുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തുമെന്നു ഡിവൈഎസ്പി കെ.ആർ. ശിവസുതൻപിള്ള അറിയിച്ചു.
എസ്ബിഐ കായംകുളം എടിഎമ്മിലും കവർച്ചാശ്രമം
ഹരിപ്പാട്: ചേപ്പാട് രാമപുരം ഹൈസ്കൂൾ ജംഗ്ഷനു വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന എസ്ബിഐ കായംകുളം ശാഖയുടെ എടിഎമ്മിൽ കവർച്ചാശ്രമം. ഇന്നലെ പുലർച്ചെയാണു സംഭവം നടന്നതെന്നു കരുതുന്നു. രാവിലെ ക്ലീനിംഗ്സ്റ്റാഫ് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ രാമപുരംശാഖയുടെ താഴത്തെ നിലയിലാണ് എസ്ബിഐ കായംകളം ശാഖയുടെ എടിഎം പ്രവർത്തിക്കുന്നത്. ദേശീയപാതയോരത്തുള്ള ഈ എടിഎം പരിസരം രാത്രിയായാൽ വിജനമാണ്. ഇവിടെയുണ്ടായിരുന്ന രണ്ട് സിസി ടിവി കാമറകളിൽ ഒന്നു തകർത്ത നിലയിലാണ്. ഗ്യാസ്കട്ടർ ഉപയോഗിച്ച് എടിഎമ്മിന്റെ ഒരു ഭാഗം തകർക്കാൻ ശ്രമം നടത്തിയതായി കാണുന്നു.
എടിഎമ്മിന്റെ പെട്ടെന്നു ശ്രദ്ധയിൽപെടാത്ത ഭാഗമാണു ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചത്. കവർച്ചാശ്രമം നടന്നതറിയാതെ ആളുകൾ എടിഎമ്മിൽനിന്നു പണം പിൻവലിച്ചിരുന്നു. ഫോറൻസിക് വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രതിയുടേതെന്നു സംശയിക്കുന്ന വിരലടയാളവും തൊപ്പി ധരിച്ചയാളിന്റെ അവ്യക്ത ചിത്രവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 19നാണ് ഒടുവിൽ പണം നിറച്ചത്. ബാങ്കുകാരുടെ പ്രാഥമിക പരിശോധനയിൽ പണമൊന്നും നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്നു പോലീസ് പറഞ്ഞു. കരീലകുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.