കൊ ണ്ടോട്ടി: തകരാറിലായ വിമാനത്തിന് പുതിയ എൻജിൻ എത്തിക്കാൻ കഴിയാത്തതിനെ തുടർന്നു കരിപ്പൂരിൽ എയർഇന്ത്യ വിമാനത്തിന്റെ കേടുപാടുകൾ പരിഹരിക്കാനായില്ല. തിങ്കളാഴ്ചയാണ് എയർ ഇന്ത്യയുടെ എഐ-937 വിമാനത്തിന്റെ എൻജിനും ചക്രവും തകർന്നത്. എൻജിനും എൻജിനിയറിംഗ് വിഭാഗവും മുംബൈയിൽ നിന്നാണ് എത്തേണ്ടത്.
എന്നാൽ, ഇതു കൊണ്ടുവരാൻ വലിയ വിമാനം വേണമെന്നതിനാൽ സാധ്യമായിട്ടില്ല. ഇന്നു എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ ഇടതു എൻജിനാണ് തകരാറിലായത്. ഇവ പൂർണമായും മാറ്റേണ്ടതുണ്ട്. തകരാർ തീർത്തു വിമാനം മുംബൈയിൽ എത്തിച്ചു പറക്കാനുള്ള സാധ്യതകൾ പരിശോധിച്ച് മാത്രമേ സർവീസിനായി ഉപയോഗിക്കുകയുള്ളൂ.
റണ്‍വേ ഏപ്രണിൽ വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനു എയർപോർട്ട് അഥോറിറ്റിക്കു കനത്ത വാടകയാണ് വിമാന കമ്പനി നൽകേണ്ടത്. തകരാറിലായ വിമാനത്തിനു പകരം സർവീസ് നടത്തുന്നുണ്ട്.
എന്നാൽ, ഇതു കൊണ്ടുവരാൻ വലിയ വിമാനം വേണമെന്നതിനാൽ സാധ്യമായിട്ടില്ല. ഇന്നു എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ ഇടതു എൻജിനാണ് തകരാറിലായത്. ഇവ പൂർണമായും മാറ്റേണ്ടതുണ്ട്. തകരാർ തീർത്തു വിമാനം മുംബൈയിൽ എത്തിച്ചു പറക്കാനുള്ള സാധ്യതകൾ പരിശോധിച്ച് മാത്രമേ സർവീസിനായി ഉപയോഗിക്കുകയുള്ളൂ.
റണ്‍വേ ഏപ്രണിൽ വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനു എയർപോർട്ട് അഥോറിറ്റിക്കു കനത്ത വാടകയാണ് വിമാന കമ്പനി നൽകേണ്ടത്. തകരാറിലായ വിമാനത്തിനു പകരം സർവീസ് നടത്തുന്നുണ്ട്.