കൊച്ചി : പൊന്പിള ഒരുമൈ സമരത്തെക്കുറിച്ച് മോശമായി പ്രസംഗിച്ച മന്ത്രി എം.എം. മണിക്കെതിരേ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടുകുളം ഹൈക്കോടതിയിൽ ഹർജി നൽകി. ഇടുക്കി കുഞ്ചിത്തണ്ണിയിലെ ഒരു യോഗത്തിൽ മന്ത്രി എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്ന് നടപടിയെടുക്കാൻ ഡിജിപിയോ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോ തയാറായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് നിർദേശിക്കാനും ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 10,000 ത്തിലേറെ സ്ത്രീകൾ പങ്കെടുത്ത ചരിത്ര സമരമായിരുന്നു പെന്പിളൈ ഒരുമൈ സമരം. ഇതിനെതിരെ പ്രസംഗിച്ച മന്ത്രി മണി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. മന്ത്രി അശ്ലീലച്ചുവയുള്ള പ്രസ്താവനകൾ ഇതിനു മുന്പും നടത്തിയിട്ടുണ്ട്. പൈനാവിലെ ഒരു പോളിടെക്നിക്ക് സ്കൂൾ പ്രിൻസിപ്പലിനെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിവുറ്റ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന പരാമർശവും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായെന്ന് ഹർജിയിൽ പറയുന്നു. ഹർജി വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിച്ചേക്കും.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് നിർദേശിക്കാനും ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 10,000 ത്തിലേറെ സ്ത്രീകൾ പങ്കെടുത്ത ചരിത്ര സമരമായിരുന്നു പെന്പിളൈ ഒരുമൈ സമരം. ഇതിനെതിരെ പ്രസംഗിച്ച മന്ത്രി മണി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. മന്ത്രി അശ്ലീലച്ചുവയുള്ള പ്രസ്താവനകൾ ഇതിനു മുന്പും നടത്തിയിട്ടുണ്ട്. പൈനാവിലെ ഒരു പോളിടെക്നിക്ക് സ്കൂൾ പ്രിൻസിപ്പലിനെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിവുറ്റ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന പരാമർശവും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായെന്ന് ഹർജിയിൽ പറയുന്നു. ഹർജി വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിച്ചേക്കും.