കണ്ണൂർ: നഗരമധ്യത്തിൽ ചെങ്കൽ നിർമിത ജലസംഭരണി തകർന്നുവീണു. കണ്ണൂർ കാൽടെക്സിനു സമീപത്തെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിർമാണത്തിലിരിക്കുന്ന ചെങ്കല്ലുകൊണ്ട് നിർമിച്ച ജലസംഭരണിയാണ് തകർന്നു താഴേക്കുപതിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കുടിവെള്ള സംഭരണി പൊട്ടി പതിനഞ്ചോളം ചെങ്കല്ലുകൾ തൊട്ടടുത്ത ചേംബർ പ്ലാസ കെട്ടിടത്തിന്റെ സൺഷേഡുകൾ തകർത്ത് താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് വീണു. അപകടത്തിൽ മൂന്നു കാറുകളും രണ്ടു ബൈക്കുകളും തകർന്നു. കല്ലുകൾ വീണ് കാറിന്റെ മേൽഭാഗങ്ങളും ചില്ലുകളും പാടേ തകർന്നു. ബൈക്കുകളുടെയും മുൻഭാഗം നശിച്ചു.
ചേംബർ കെട്ടിടത്തിനു സമീപം 110 കെ.വി വൈദ്യുത ലൈനും ട്രാൻസ്ഫോർമറുമുണ്ട്. എന്നാൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ ചെങ്കല്ലുകൾ ട്രാൻസ്ഫോർമറിൽ തട്ടാതെ നിലത്തുവീണത് വൻ ദുരന്തം ഒഴിവാക്കി. അപകടം നടന്ന ചേംബർ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തിങ്കളാഴ്ച മുഖ്യമന്ത്രിപങ്കെടുത്ത, ഡിജിപി ഉൾപ്പെടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നിരുന്നു.
25,000 ലിറ്റർ കുടിവെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കാണ് തകർന്നുവീണത്. ജലസംഭരണിയുടെ നീളം ചെങ്കല്ല് ഉപയോഗിച്ച് വർധിപ്പിച്ചതാണ് അപകടത്തിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലുള്ള സംഭരണശേഷിയേക്കാൾ കൂടുതൽ ശുദ്ധജലം നിറച്ചതാണ് തകരാൻ ഇടയാക്കിയത്. മുപ്പതോളം ചെങ്കല്ലുകൾ തകർന്ന ജലസംഭരണിക്കു സമീപമായി കെട്ടിടത്തിന്റെ മുകളിൽ കിടക്കുന്നു.
ചെങ്കല്ലുകൾ സമീപത്തുള്ള ആസ്ബസ്റ്റോസ് ഷീറ്റുകളിൽ തട്ടി ചിതറി വൻ ശബ്ദത്തോടെ താഴെ നിലത്തു പതിച്ചപ്പോൾ സമീപവാസികൾ ഭയന്നു ചിതറിയോടി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന എത്തി. വൈദ്യുതി വകുപ്പ് അധികൃതരും സ്ഥലത്തെത്തി ഈ ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു.
ഫയർ സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ് കുമാർ, ഫയർമാൻ സി. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിശമനസേന ജലസംഭരണിയും മറ്റും പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് തിരിച്ചുപോയത്.
കുടിവെള്ള സംഭരണി പൊട്ടി പതിനഞ്ചോളം ചെങ്കല്ലുകൾ തൊട്ടടുത്ത ചേംബർ പ്ലാസ കെട്ടിടത്തിന്റെ സൺഷേഡുകൾ തകർത്ത് താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് വീണു. അപകടത്തിൽ മൂന്നു കാറുകളും രണ്ടു ബൈക്കുകളും തകർന്നു. കല്ലുകൾ വീണ് കാറിന്റെ മേൽഭാഗങ്ങളും ചില്ലുകളും പാടേ തകർന്നു. ബൈക്കുകളുടെയും മുൻഭാഗം നശിച്ചു.
ചേംബർ കെട്ടിടത്തിനു സമീപം 110 കെ.വി വൈദ്യുത ലൈനും ട്രാൻസ്ഫോർമറുമുണ്ട്. എന്നാൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ ചെങ്കല്ലുകൾ ട്രാൻസ്ഫോർമറിൽ തട്ടാതെ നിലത്തുവീണത് വൻ ദുരന്തം ഒഴിവാക്കി. അപകടം നടന്ന ചേംബർ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തിങ്കളാഴ്ച മുഖ്യമന്ത്രിപങ്കെടുത്ത, ഡിജിപി ഉൾപ്പെടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നിരുന്നു.
25,000 ലിറ്റർ കുടിവെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കാണ് തകർന്നുവീണത്. ജലസംഭരണിയുടെ നീളം ചെങ്കല്ല് ഉപയോഗിച്ച് വർധിപ്പിച്ചതാണ് അപകടത്തിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലുള്ള സംഭരണശേഷിയേക്കാൾ കൂടുതൽ ശുദ്ധജലം നിറച്ചതാണ് തകരാൻ ഇടയാക്കിയത്. മുപ്പതോളം ചെങ്കല്ലുകൾ തകർന്ന ജലസംഭരണിക്കു സമീപമായി കെട്ടിടത്തിന്റെ മുകളിൽ കിടക്കുന്നു.
ചെങ്കല്ലുകൾ സമീപത്തുള്ള ആസ്ബസ്റ്റോസ് ഷീറ്റുകളിൽ തട്ടി ചിതറി വൻ ശബ്ദത്തോടെ താഴെ നിലത്തു പതിച്ചപ്പോൾ സമീപവാസികൾ ഭയന്നു ചിതറിയോടി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന എത്തി. വൈദ്യുതി വകുപ്പ് അധികൃതരും സ്ഥലത്തെത്തി ഈ ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു.
ഫയർ സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ് കുമാർ, ഫയർമാൻ സി. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിശമനസേന ജലസംഭരണിയും മറ്റും പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് തിരിച്ചുപോയത്.