കൊച്ചി: അനധികൃതമായി ലക്ഷക്കണക്കിനു രൂപ സന്പാദിച്ചതുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെയും ഭാര്യയെയും ഓരോ വർഷം തടവിനും 25 ലക്ഷം വീതം പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.
കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കണ്ണൂർ ഡിവിഷനിലെ സൂപ്രണ്ടായിരുന്ന കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി എ.സി.തോമസി (61) നെയും ഭാര്യ ത്രേസ്യ എന്ന ഷീലാ തോമസി (55) നെയുമാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്.
1997-2001 കാലഘട്ടത്തിൽ പ്രിവന്റീവ് ഓഫീസർ, കരിപ്പൂർ വിമാനത്താവളത്തിലെ ഇന്റലിജൻസ് യൂണിറ്റ് തുടങ്ങി കസ്റ്റംസിന്റെ വിവിധ യൂണിറ്റുകളിലും ജോലി ചെയ്യുന്പോൾ അനധികൃത സ്വത്ത് സന്പാദിക്കുകയും ഇത് ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും പേരിൽ അനധികൃതമായി സ്വത്തുക്കൾ വാങ്ങിയതായുമായാണ് തോമസിനെതിരായ കുറ്റം.
അനധികൃതമായി സ്വത്ത് സന്പാദിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഭാര്യ ത്രേസ്യയെ കോടതി ശിക്ഷിച്ചത്. ആകെ 8.91 ലക്ഷം രൂപ അനധികൃതമായി സന്പാദിച്ചതായാണ് സിബിഐ കണ്ടെത്തിയത്.
കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കണ്ണൂർ ഡിവിഷനിലെ സൂപ്രണ്ടായിരുന്ന കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി എ.സി.തോമസി (61) നെയും ഭാര്യ ത്രേസ്യ എന്ന ഷീലാ തോമസി (55) നെയുമാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്.
1997-2001 കാലഘട്ടത്തിൽ പ്രിവന്റീവ് ഓഫീസർ, കരിപ്പൂർ വിമാനത്താവളത്തിലെ ഇന്റലിജൻസ് യൂണിറ്റ് തുടങ്ങി കസ്റ്റംസിന്റെ വിവിധ യൂണിറ്റുകളിലും ജോലി ചെയ്യുന്പോൾ അനധികൃത സ്വത്ത് സന്പാദിക്കുകയും ഇത് ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും പേരിൽ അനധികൃതമായി സ്വത്തുക്കൾ വാങ്ങിയതായുമായാണ് തോമസിനെതിരായ കുറ്റം.
അനധികൃതമായി സ്വത്ത് സന്പാദിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഭാര്യ ത്രേസ്യയെ കോടതി ശിക്ഷിച്ചത്. ആകെ 8.91 ലക്ഷം രൂപ അനധികൃതമായി സന്പാദിച്ചതായാണ് സിബിഐ കണ്ടെത്തിയത്.