തിരുവനന്തപുരം: നാട്ടുശൈലിയിലുള്ള പ്രസംഗമാണ് എം.എം. മണിയുടേതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പക്ഷം. അതു തന്നെയാണു മണിക്കും പറയാനുള്ളത്. മണിയുടെ ഭാഷ ഇടുക്കിക്കാരുടെ ഭാഷയാണെന്നു പറഞ്ഞ് അവരെ അപമാനിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അപേക്ഷ. ഇടുക്കിയിൽ ഇങ്ങനെയൊരു ഭാഷ കേട്ടിട്ടേയില്ലെന്ന് അയൽ ജില്ലക്കാരനായ കെ.എം. മാണിയും സാക്ഷ്യപ്പെടുത്തുന്നു.
ഏതായാലും മണിയുടെ നാടൻശൈലി ഉൾക്കൊള്ളാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. പല തവണ അവർ സഭയുടെ നടുത്തളത്തിലിറങ്ങി. ഒരു തവണ സഭ നിർത്തി വച്ചു. ഒടുവിൽ ഓടിച്ചിട്ടു നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്കു മുമ്പേ സഭ പിരിഞ്ഞു. മണിയുടെ കാര്യത്തിൽ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന സന്ദേശമാണ് ഇന്നലെ പ്രതിപക്ഷം സഭയിൽ പ്രകടിപ്പിച്ചത്. മണിയെ കൈവിടാൻ തയാറല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും സൂചന നൽകി.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലും ഉദ്യോഗസ്ഥർക്കെതിരായ മന്ത്രി മണിയുടെ പരാമർശങ്ങളും സ്ത്രീവിരുദ്ധ പ്രസംഗവുമെല്ലാം ചേർത്തായിരുന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. മണിയുടെ പരാമർശങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മണിക്കു പിന്തുണയുമായെത്തി. മൂന്നാർ ഒഴിപ്പിക്കൽ പോലീസിനെ അറിയിക്കാതെ നടത്തിയതു തെറ്റായെന്നു പിണറായി തുടക്കത്തിലേ പറഞ്ഞു. മണിയുടെ പ്രസംഗം വളച്ചൊടിച്ചു മാധ്യമങ്ങൾ വഷളാക്കിയതാണ്, പൊമ്പിള ഒരുമൈ മറ്റു ചില രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കു വേണ്ടി സമരം നടത്തുകയാണ്, ഇങ്ങനെ പോയി പിണറായിയുടെ ആക്ഷേപങ്ങൾ.
പിണറായിക്കുശേഷം മന്ത്രി മണിക്കു വിശദീകരണം നൽകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവസരം നൽകിയെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനു മുമ്പിൽ ആ നീക്കം ഉപേക്ഷിക്കേണ്ട വന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനാണു പ്രതിപക്ഷത്തു നിന്നു വിഷയം അവതരിപ്പിച്ചത്. കൈയേറ്റം ഒഴിപ്പിക്കലിൽ സിപിഐക്കാരനായ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനു പൂർണപിന്തുണ വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു തിരുവഞ്ചൂരിന്റെ തുടക്കം.
നാടൻ ശൈലിയെന്നു പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്നായിരുന്നു തിരുവഞ്ചൂരിന്റെ അപേക്ഷ. എല്ലാവരെയും ഉൗളമ്പാറയ്ക്കു വിടണമെന്നാണു മണി പറയുന്നത്. ആരെ ഉൗളമ്പാറയ്ക്കു വിട്ടാലും മണിയെ അങ്ങോട്ടു വിടരുതെന്നു തിരുവഞ്ചൂരിന് അപേക്ഷയുണ്ട്. മണി ചെന്നാൽ അവിടെയുള്ളവർ എവിടേക്കെങ്കിലും ഓടിയൊളിക്കുമത്രെ. രാജിവച്ചു പോകൂ എന്നു മണിയോടു പറഞ്ഞുകൊണ്ടാണു തിരുവഞ്ചൂർ പ്രസംഗം അവസാനിപ്പിച്ചത്.
പിന്നാലെ എം.എം. മണി വിശദീകരണം നൽകി. വിവാദമായ പതിനേഴു മിനിറ്റ് പ്രസംഗത്തിൽ സ്ത്രീ എന്ന വാക്കു പോലും ഉപയോഗിച്ചിട്ടില്ലെന്നാണു മണിയുടെ വാദം. പിന്നെയെങ്ങനെ അപമാനിക്കലാകുമെന്നാണു മണിക്കു മനസിലാകാത്തത്. ചില മാധ്യമപ്രവർത്തകർക്കു തന്നോടു വിരോധമുള്ളതുകൊണ്ടു വിവാദം സൃഷ്ടിച്ചതാണ്. മനസിന്റെ ഭാഷയിലാണത്രെ മണി സംസാരിക്കുന്നത്. പ്രഫസർമാരുടേതു പോലെ സംസാരിക്കാനറിയില്ല. മിനുക്കിത്തേച്ച വാക്കുകൾ ഉപയോഗിക്കാനുമറിയില്ല.
പുതിയ പൊല്ലാപ്പു വേണ്ടെന്നോർത്താകാം എഴുതി തയാറാക്കിയ വിശദീകരണമാണു മണി വായിച്ചത്. എന്നാൽ പൊമ്പിള ഒരുമൈക്കാരുടെ സമരത്തെ പരിഹസിക്കാൻ മറന്നില്ല. ആകെ ആറു പേരേയുള്ളു സമരത്തിൽ. അതിൽ തന്നെ ബിന്ദു കൃഷ്ണയെയും ശോഭ സുരേന്ദ്രനെയും ഒഴിവാക്കിയാൽ പിന്നെ നാലു പേർ. ശുദ്ധഗതിക്കാരനായ താനെന്തിനു രാജിവയ്ക്കണമെന്നായിരുന്നു മണിയുടെ പക്ഷം.
ഇനി ആർക്കും മൂന്നാറിൽ ഭൂമി കൈയേറാൻ തോന്നാത്ത വിധത്തിൽ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന ഉറപ്പാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. മണിയുടെ കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനു മുഖ്യമന്ത്രി മെനക്കെട്ടില്ല. മുഖ്യമന്ത്രി നൽകിയ വിശദീകരണം തൊട്ടടുത്തിരിക്കുന്ന റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും കാനം രാജേന്ദ്രനുമാണെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു തോന്നിയത്. തങ്ങൾ പറഞ്ഞ കാര്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
ഇതിനേക്കാൾ നിസാരപ്രശ്നത്തിൽ ഇ.പി. ജയരാജന്റെയും ശശീന്ദ്രന്റെയും രാജി ചോദിച്ചുവാങ്ങിയ പിണറായി മണിയുടെ കാര്യത്തിൽ എന്തുകൊണ്ടാണു മറ്റൊരു നിലപാടു കൈക്കൊള്ളുന്നതെന്നും രമേശ് ചോദിച്ചു. ഇന്ത്യൻ പീനൽ കോഡ് പ്രകാരം മൂന്നു മാസത്തെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണു മണി ചെയ്തത്. ഒൗപചാരിക വിദ്യാഭ്യാസമില്ലാത്ത എത്രയോ നേതാക്കൾ ഉണ്ടായിട്ടുണ്ട്. അവരാരും ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ എന്നും രമേശ് ചോദിച്ചു.
മണിയുടെ പ്രസംഗങ്ങൾ ഉദ്ധരിക്കാൻ പോലും തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നാണു രമേശ് പറയുന്നത്. മണിയുടെ പ്രസംഗം സ്പീക്കർ കേൾക്കണമെന്നു രമേശിന് അഭിപ്രായമുണ്ട്. എന്നാൽ, സ്പീക്കർ മാന്യനായതിനാൽ അതു കേൾക്കാൻ അദ്ദേഹത്തിനും ബുദ്ധിമുട്ടുണ്ടാകും. മുഖ്യമന്ത്രി ഒരു ശാസന പോലും കൊടുക്കാത്തതിൽ പരിഭവം പറഞ്ഞ പ്രതിപക്ഷ നേതാവ് ശക്തമായ പ്രക്ഷോഭമാണു വരാൻ പോകുന്നതെന്ന മുന്നറിയിപ്പും നൽകി.
പ്രതിപക്ഷനേതാവിന്റെ പ്രസംഗം കഴിഞ്ഞതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. വാക്കൗട്ട് പ്രസംഗത്തിനായി കെ.എം. മാണിയും ഒ. രാജഗോപാലും എഴുന്നേറ്റു. സ്ത്രീ എന്ന വാക്കു പോലും ഉപയോഗിച്ചില്ലെന്ന മണിയുടെ വാദത്തിൽ പിടിച്ചായിരുന്നു കെ.എം. മാണിയുടെ തുടക്കം.
പൊമ്പിള എന്നു പറഞ്ഞാൽ എന്താണ് അർഥമെന്നായിരുന്നു മാണിയുടെ ചോദ്യം. രാജിവച്ചു പോകുന്നതാണ് ഉചിതമെന്നു പറഞ്ഞ മാണി, രാജിവച്ചാൽ തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന ഉറപ്പും നൽകി. വാക്കൗട്ട് പ്രഖ്യാപിച്ചപ്പോൾ കെ.എം. മാണിക്കും നാക്കു പിഴച്ചു. ഞാനും എന്റെ പാർട്ടിയും രാജിവയ്ക്കുന്നു എന്നായിരുന്നു മാണി ആദ്യം പറഞ്ഞത്. വിനാശകാലേ വിപരീത ബുദ്ധി എന്നായിരുന്നു സർക്കാർ നടപടികളെക്കുറിച്ച് ഒ. രാജഗോപാൽ പറഞ്ഞത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നടപടികളുമായി മുന്നോട്ടുപോകാൻ സ്പീക്കർ ശ്രമിച്ചു. എന്നാൽ, പ്രതിഷേധം കടുത്തതോടെ സഭ തത്കാലത്തേക്കു നിർത്തിവയ്ക്കുകയാണെന്നു പറഞ്ഞു സ്പീക്കർ സ്ഥലംവിട്ടു. മുക്കാൽ മണിക്കൂറിനുശേഷം വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ നിലപാടിൽ മാറ്റമുണ്ടായില്ല. പിന്നീട് നിയമനിർമാണ നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കി ഉച്ചയ്ക്കു മുമ്പേ സഭ പിരിഞ്ഞു.
സാബു ജോണ്
ഏതായാലും മണിയുടെ നാടൻശൈലി ഉൾക്കൊള്ളാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. പല തവണ അവർ സഭയുടെ നടുത്തളത്തിലിറങ്ങി. ഒരു തവണ സഭ നിർത്തി വച്ചു. ഒടുവിൽ ഓടിച്ചിട്ടു നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്കു മുമ്പേ സഭ പിരിഞ്ഞു. മണിയുടെ കാര്യത്തിൽ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന സന്ദേശമാണ് ഇന്നലെ പ്രതിപക്ഷം സഭയിൽ പ്രകടിപ്പിച്ചത്. മണിയെ കൈവിടാൻ തയാറല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും സൂചന നൽകി.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലും ഉദ്യോഗസ്ഥർക്കെതിരായ മന്ത്രി മണിയുടെ പരാമർശങ്ങളും സ്ത്രീവിരുദ്ധ പ്രസംഗവുമെല്ലാം ചേർത്തായിരുന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. മണിയുടെ പരാമർശങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മണിക്കു പിന്തുണയുമായെത്തി. മൂന്നാർ ഒഴിപ്പിക്കൽ പോലീസിനെ അറിയിക്കാതെ നടത്തിയതു തെറ്റായെന്നു പിണറായി തുടക്കത്തിലേ പറഞ്ഞു. മണിയുടെ പ്രസംഗം വളച്ചൊടിച്ചു മാധ്യമങ്ങൾ വഷളാക്കിയതാണ്, പൊമ്പിള ഒരുമൈ മറ്റു ചില രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കു വേണ്ടി സമരം നടത്തുകയാണ്, ഇങ്ങനെ പോയി പിണറായിയുടെ ആക്ഷേപങ്ങൾ.
പിണറായിക്കുശേഷം മന്ത്രി മണിക്കു വിശദീകരണം നൽകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവസരം നൽകിയെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനു മുമ്പിൽ ആ നീക്കം ഉപേക്ഷിക്കേണ്ട വന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനാണു പ്രതിപക്ഷത്തു നിന്നു വിഷയം അവതരിപ്പിച്ചത്. കൈയേറ്റം ഒഴിപ്പിക്കലിൽ സിപിഐക്കാരനായ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനു പൂർണപിന്തുണ വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു തിരുവഞ്ചൂരിന്റെ തുടക്കം.
നാടൻ ശൈലിയെന്നു പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്നായിരുന്നു തിരുവഞ്ചൂരിന്റെ അപേക്ഷ. എല്ലാവരെയും ഉൗളമ്പാറയ്ക്കു വിടണമെന്നാണു മണി പറയുന്നത്. ആരെ ഉൗളമ്പാറയ്ക്കു വിട്ടാലും മണിയെ അങ്ങോട്ടു വിടരുതെന്നു തിരുവഞ്ചൂരിന് അപേക്ഷയുണ്ട്. മണി ചെന്നാൽ അവിടെയുള്ളവർ എവിടേക്കെങ്കിലും ഓടിയൊളിക്കുമത്രെ. രാജിവച്ചു പോകൂ എന്നു മണിയോടു പറഞ്ഞുകൊണ്ടാണു തിരുവഞ്ചൂർ പ്രസംഗം അവസാനിപ്പിച്ചത്.
പിന്നാലെ എം.എം. മണി വിശദീകരണം നൽകി. വിവാദമായ പതിനേഴു മിനിറ്റ് പ്രസംഗത്തിൽ സ്ത്രീ എന്ന വാക്കു പോലും ഉപയോഗിച്ചിട്ടില്ലെന്നാണു മണിയുടെ വാദം. പിന്നെയെങ്ങനെ അപമാനിക്കലാകുമെന്നാണു മണിക്കു മനസിലാകാത്തത്. ചില മാധ്യമപ്രവർത്തകർക്കു തന്നോടു വിരോധമുള്ളതുകൊണ്ടു വിവാദം സൃഷ്ടിച്ചതാണ്. മനസിന്റെ ഭാഷയിലാണത്രെ മണി സംസാരിക്കുന്നത്. പ്രഫസർമാരുടേതു പോലെ സംസാരിക്കാനറിയില്ല. മിനുക്കിത്തേച്ച വാക്കുകൾ ഉപയോഗിക്കാനുമറിയില്ല.
പുതിയ പൊല്ലാപ്പു വേണ്ടെന്നോർത്താകാം എഴുതി തയാറാക്കിയ വിശദീകരണമാണു മണി വായിച്ചത്. എന്നാൽ പൊമ്പിള ഒരുമൈക്കാരുടെ സമരത്തെ പരിഹസിക്കാൻ മറന്നില്ല. ആകെ ആറു പേരേയുള്ളു സമരത്തിൽ. അതിൽ തന്നെ ബിന്ദു കൃഷ്ണയെയും ശോഭ സുരേന്ദ്രനെയും ഒഴിവാക്കിയാൽ പിന്നെ നാലു പേർ. ശുദ്ധഗതിക്കാരനായ താനെന്തിനു രാജിവയ്ക്കണമെന്നായിരുന്നു മണിയുടെ പക്ഷം.
ഇനി ആർക്കും മൂന്നാറിൽ ഭൂമി കൈയേറാൻ തോന്നാത്ത വിധത്തിൽ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന ഉറപ്പാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. മണിയുടെ കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനു മുഖ്യമന്ത്രി മെനക്കെട്ടില്ല. മുഖ്യമന്ത്രി നൽകിയ വിശദീകരണം തൊട്ടടുത്തിരിക്കുന്ന റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും കാനം രാജേന്ദ്രനുമാണെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു തോന്നിയത്. തങ്ങൾ പറഞ്ഞ കാര്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
ഇതിനേക്കാൾ നിസാരപ്രശ്നത്തിൽ ഇ.പി. ജയരാജന്റെയും ശശീന്ദ്രന്റെയും രാജി ചോദിച്ചുവാങ്ങിയ പിണറായി മണിയുടെ കാര്യത്തിൽ എന്തുകൊണ്ടാണു മറ്റൊരു നിലപാടു കൈക്കൊള്ളുന്നതെന്നും രമേശ് ചോദിച്ചു. ഇന്ത്യൻ പീനൽ കോഡ് പ്രകാരം മൂന്നു മാസത്തെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണു മണി ചെയ്തത്. ഒൗപചാരിക വിദ്യാഭ്യാസമില്ലാത്ത എത്രയോ നേതാക്കൾ ഉണ്ടായിട്ടുണ്ട്. അവരാരും ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ എന്നും രമേശ് ചോദിച്ചു.
മണിയുടെ പ്രസംഗങ്ങൾ ഉദ്ധരിക്കാൻ പോലും തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നാണു രമേശ് പറയുന്നത്. മണിയുടെ പ്രസംഗം സ്പീക്കർ കേൾക്കണമെന്നു രമേശിന് അഭിപ്രായമുണ്ട്. എന്നാൽ, സ്പീക്കർ മാന്യനായതിനാൽ അതു കേൾക്കാൻ അദ്ദേഹത്തിനും ബുദ്ധിമുട്ടുണ്ടാകും. മുഖ്യമന്ത്രി ഒരു ശാസന പോലും കൊടുക്കാത്തതിൽ പരിഭവം പറഞ്ഞ പ്രതിപക്ഷ നേതാവ് ശക്തമായ പ്രക്ഷോഭമാണു വരാൻ പോകുന്നതെന്ന മുന്നറിയിപ്പും നൽകി.
പ്രതിപക്ഷനേതാവിന്റെ പ്രസംഗം കഴിഞ്ഞതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. വാക്കൗട്ട് പ്രസംഗത്തിനായി കെ.എം. മാണിയും ഒ. രാജഗോപാലും എഴുന്നേറ്റു. സ്ത്രീ എന്ന വാക്കു പോലും ഉപയോഗിച്ചില്ലെന്ന മണിയുടെ വാദത്തിൽ പിടിച്ചായിരുന്നു കെ.എം. മാണിയുടെ തുടക്കം.
പൊമ്പിള എന്നു പറഞ്ഞാൽ എന്താണ് അർഥമെന്നായിരുന്നു മാണിയുടെ ചോദ്യം. രാജിവച്ചു പോകുന്നതാണ് ഉചിതമെന്നു പറഞ്ഞ മാണി, രാജിവച്ചാൽ തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന ഉറപ്പും നൽകി. വാക്കൗട്ട് പ്രഖ്യാപിച്ചപ്പോൾ കെ.എം. മാണിക്കും നാക്കു പിഴച്ചു. ഞാനും എന്റെ പാർട്ടിയും രാജിവയ്ക്കുന്നു എന്നായിരുന്നു മാണി ആദ്യം പറഞ്ഞത്. വിനാശകാലേ വിപരീത ബുദ്ധി എന്നായിരുന്നു സർക്കാർ നടപടികളെക്കുറിച്ച് ഒ. രാജഗോപാൽ പറഞ്ഞത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നടപടികളുമായി മുന്നോട്ടുപോകാൻ സ്പീക്കർ ശ്രമിച്ചു. എന്നാൽ, പ്രതിഷേധം കടുത്തതോടെ സഭ തത്കാലത്തേക്കു നിർത്തിവയ്ക്കുകയാണെന്നു പറഞ്ഞു സ്പീക്കർ സ്ഥലംവിട്ടു. മുക്കാൽ മണിക്കൂറിനുശേഷം വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ നിലപാടിൽ മാറ്റമുണ്ടായില്ല. പിന്നീട് നിയമനിർമാണ നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കി ഉച്ചയ്ക്കു മുമ്പേ സഭ പിരിഞ്ഞു.
സാബു ജോണ്