രാജാക്കാട്: വിവാദപ്രസംഗത്തിൽ മാപ്പ് പറയില്ലെന്നു മന്ത്രി എം.എം മണി. താൻ ഒരു സ്ത്രീകളുടേയും പേരെടുത്തു പറഞ്ഞ് അവഹേളിച്ചിട്ടില്ലെന്നും മാധ്യമ സൃഷ്ടിയാണെന്നും അദേഹം കുഞ്ചിത്തണ്ണിയിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു വ്യക്തമാക്കി.
പൊന്പിള ഒരുമൈ പ്രവർത്തകർ സമരം നടത്തുന്നതു തനിക്ക് അറിയില്ല. അവിടെയെത്തി മാപ്പ് പറയില്ല. ഇരുത്തിയവർ തന്നെ അവരെ മാപ്പ് പറഞ്ഞു തിരിച്ചു വിളിച്ചോളും. ഒരു സ്ത്രീകളുടെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ല. പൊന്പിള ഒരുമൈയിൽ ഇപ്പഴുള്ള പലരെയും തനിക്കു നേരിട്ടറിയാവുന്നരാണ്. അത്തരത്തിൽ ആരെയും പേരെടുത്തു പറഞ്ഞു താൻ അപമാനിച്ചിട്ടില്ല. തന്നെ തെറ്റിദ്ധരിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ലക്ഷക്കണക്കിനു സ്ത്രീകളുള്ള പാർട്ടിയാണു തന്റേത്. -മണി പറഞ്ഞു.
പൊന്പിള ഒരുമൈ പ്രവർത്തകർ സമരം നടത്തുന്നതു തനിക്ക് അറിയില്ല. അവിടെയെത്തി മാപ്പ് പറയില്ല. ഇരുത്തിയവർ തന്നെ അവരെ മാപ്പ് പറഞ്ഞു തിരിച്ചു വിളിച്ചോളും. ഒരു സ്ത്രീകളുടെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ല. പൊന്പിള ഒരുമൈയിൽ ഇപ്പഴുള്ള പലരെയും തനിക്കു നേരിട്ടറിയാവുന്നരാണ്. അത്തരത്തിൽ ആരെയും പേരെടുത്തു പറഞ്ഞു താൻ അപമാനിച്ചിട്ടില്ല. തന്നെ തെറ്റിദ്ധരിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ലക്ഷക്കണക്കിനു സ്ത്രീകളുള്ള പാർട്ടിയാണു തന്റേത്. -മണി പറഞ്ഞു.