കോട്ടയം: മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശം വേദനാജനകമെന്നു വനിതാ കമ്മിഷനംഗം ഡോ.ജെ. പ്രമീളാ ദേവി. വേലി തന്നെ വിളവു തിന്നുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും കോട്ടയത്തു വനിതാ കമ്മിഷൻ അദാലത്തിനു ശേഷം അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടവർ തന്നെ സ്ത്രീകളെ അപമാനിക്കുകയാണ്. മന്ത്രിയുടെ പരാമർശം രണ്ടു വർഷം തടവും 2000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മൂന്നാറിൽനിന്നു നിരവധി പരാതികൾ ഇതുസംബന്ധിച്ചു ലഭിച്ചിട്ടുണ്ട്. ഈ രീതിയിൽ മന്ത്രി പരാമർശം നടത്തിയിട്ടുണ്ടോയെന്നു പോലിസ് അന്വേഷിക്കണമെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.
സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടവർ തന്നെ സ്ത്രീകളെ അപമാനിക്കുകയാണ്. മന്ത്രിയുടെ പരാമർശം രണ്ടു വർഷം തടവും 2000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മൂന്നാറിൽനിന്നു നിരവധി പരാതികൾ ഇതുസംബന്ധിച്ചു ലഭിച്ചിട്ടുണ്ട്. ഈ രീതിയിൽ മന്ത്രി പരാമർശം നടത്തിയിട്ടുണ്ടോയെന്നു പോലിസ് അന്വേഷിക്കണമെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.